Connect with us

Kerala

കോള്‍, നെറ്റ് പ്രശ്നം ഉടന്‍ അവസാനിക്കും; ബി‌.എസ്‌.എൻ‌.എൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

Published

on

Share our post

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വി.ഐ തുടങ്ങിയ കമ്പനികൾ റീചാർജ് പ്ലാനുകൾ ഉയർത്തിയതിന് ശേഷം കഴിഞ്ഞ വർഷം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌.എസ്‌.എൻ‌.എൽ വീണ്ടും പ്രാധാന്യം നേടി. ഈ മാറ്റം കമ്പനിക്ക് വളരെയധികം ഗുണവുമുണ്ടാക്കിയിരുന്നു. ഇത് ബി‌.എസ്‌.എൻ‌.എല്ലിന് 50 ലക്ഷത്തിലധികം വരിക്കാരുടെ വർധനവിന് കാരണമായപ്പോള്‍, 2024-25 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്യാൻ ബി‌.എസ്‌.എൻ‌.എല്ലിനെ പ്രാപ്‍തവുമാക്കി

എന്നാൽ കോൾ ഡ്രോപ്പുകളും ഇടയ്ക്കിടെയുള്ള കണക്ഷൻ വിച്ഛേദങ്ങളും സംബന്ധിച്ച് ബി‌.എസ്‌.എൻ‌.എൽ വരിക്കാർ നിരന്തരമായി പരാതിപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ നവംബറിൽ കമ്പനിക്ക് മൂന്നുലക്ഷത്തിലധികം വരിക്കാരെ നഷ്‍ടപ്പെട്ടു. ഇപ്പോഴിതാ നെറ്റ്‌വർക്ക് സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ബി‌എസ്‌എൻ‌എൽ ഉണര്‍ന്ന് പ്രവർത്തിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

കോള്‍ ഡ്രോപ്പ് ഉടന്‍ അവസാനിക്കും

4ജി സേവനങ്ങളുടെ വേഗത്തിലുള്ള വിതരണം, 5ജി പരീക്ഷണം ആരംഭിക്കൽ, ഉപഭോക്തൃ സേവനത്തിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവയിലൂടെ വരിക്കാരെ ആകർഷിക്കുന്നതിനായി ബിഎസ്‍എൻഎൽ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ്. എങ്കിലും ഈ ശ്രമങ്ങൾക്കിടയിലും, നെറ്റ്‌വർക്ക് സ്ഥിരതയെക്കുറിച്ചും ഇടയ്ക്കിടെയുള്ള കോൾ ഡ്രോപ്പുകളെക്കുറിച്ചും നിരവധി വരിക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇത് നാല് മാസത്തെ വളർച്ചയ്ക്ക് ശേഷം ബിഎസ്എന്‍എല്ലിന് 300,000ത്തിൽ അധികം വരിക്കാരുടെ നഷ്‍ടത്തിന് കാരണമായി.

ഈ പ്രശ്‍നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, നെറ്റ്‌വർക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ബിഎസ്‍എൻഎൽ സ്വീകരിച്ചുതുടങ്ങി. വേഗതയേറിയ ഇന്‍റർനെറ്റ് നൽകുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുമായി തങ്ങളുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി ബി‌എസ്‌എൻ‌എൽ അടുത്തിടെ അവരുടെ എക്സ് അക്കൗണ്ട് വഴി പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി, വൈദ്യുതി തടസങ്ങൾ ഉണ്ടാകുമ്പോൾ വിശ്വസനീയമായ സേവനം നിലനിർത്തുന്നതിന് നിർണായകമായ 30,000 പുതിയ ബാറ്ററി സെറ്റുകൾ കമ്പനി സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല, 15,000ത്തിൽ അധികം പവർ പ്ലാന്‍റുകൾ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഇത് നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾക്ക് ശക്തമായ ഊർജ്ജ വിതരണം വാഗ്‍ദാനം ചെയ്യുന്നു.

35,000 അധിക പവർ പ്ലാന്‍റുകൾ

ഭാവിയിൽ, ബി‌.എസ്‌.എൻ.എല്ലിന്റെ ശൃംഖല കൂടുതൽ വികസിപ്പിക്കാനുള്ള വലിയ പദ്ധതികളുണ്ട്. 2025 ജൂണോടെ 35,000 അധിക പവർ പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ബി.എസ്എന്‍എല്ലിന്‍റെ പ്രതിബദ്ധതയാണ് ഈ ശ്രമം അടിവരയിടുന്നത്.


Share our post

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!