Connect with us

Kerala

കേരളത്തിലെ ട്രെയിൻ സര്‍വീസുകളില്‍ മാറ്റം, പ്രധാന ട്രെയിനുകള്‍ ആലപ്പുഴ ഒഴിവാക്കി, കോട്ടയം വഴി പോകും

Published

on

Share our post

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളില്‍ കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ.
കുമ്ബളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്‌ട്രോണിക് ഇന്റർലോക്കിംഗ് പാനല്‍ കമ്മീഷൻ ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായി തിരുവനന്തപുരം ഡിവിഷനില്‍ ലൈൻ ബ്ലോക്ക് അംഗീകരിച്ചു. ഇതിന്‍റെ ഭാഗമായിയാണ് സർവീസുകളില്‍ മാറ്റം. ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റങ്ങള്‍. ട്രെയിനുകള്‍ വഴിതിരിച്ചുവിടുക, ചില സ്റ്റോപ്പുകള്‍ ഒഴിവാക്കുക, ഭാഗികമായി റദ്ദാക്കുക തുടങ്ങിയ മാറ്റങ്ങളാണുള്ളത്.

വഴിതിരിച്ചുവിടുന്ന സർവീസുകള്‍

1. ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ്

ഫെബ്രുവരി 24 വൈകിട്ട് 4:45 PM ) ന് ഇൻഡോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 22645 ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.

പകരം എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് അധിക സ്റ്റോപ്പുകള്‍.

2. ലോകമാന്യ തിലക് – തിരുവനന്തപുരം സെൻട്രല്‍

ഫെബ്രുവരി 25 ന് രാവിലെ 11:40 ന് ലോക്മാന്യ തിലക് ടെർമിനസില്‍ നിന്ന് പുറപ്പെടുന്ന

ട്രെയിൻ നമ്ബർ 16345 ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.

ഭാഗികമായി റദ്ദാക്കിയ സർവീസുകള്‍

1. കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്

ഫെബ്രുവരി 26 ന് പുലർച്ചെ 05:10 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16308 – കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. എറണാകുളം ജംഗ്ഷൻ – ആലപ്പുഴ സെക്ഷനില്‍ സർവീസ് ഭാഗികമായി റദ്ദാക്കും.

2. ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്

ഫെബ്രുവരി 26 ന് വൈകിട്ട് 3:50 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 5:15 സർവീസ് ആരംഭിക്കും. ആലപ്പുഴ – എറണാകുളം സെക്ഷനില്‍ ഭാഗികമായി സർവീസ് റദ്ദാക്കും.


Share our post

Kerala

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് അമിത്ഷാ

Published

on

Share our post

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തില്‍, ഏതൊരു പാര്‍ട്ടിയുടെയും വിജയം അതിന്റെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് പകല്‍ മുഴുവന്‍ അധ്വാനിച്ചാല്‍ ‘നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍, വിജയം നിങ്ങളുടേതായിരിക്കുമെന്നും’ അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഞാന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍, അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,’ അമിത്ഷാ കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യുസിസി ഒന്നൊന്നായി അവതരിപ്പിക്കുമെന്ന് അമിത്ഷാ പറഞ്ഞു. തുടക്കം മുതല്‍ തന്നെ ബിജെപിയുടെ ദൃഢനിശ്ചയം രാജ്യത്ത് യുസിസി അവതരിപ്പിക്കുക എന്നതാണെന്നും ഭരണഘടനാ അസംബ്ലിയുടെ തീരുമാനമായിരുന്നു (യുസിസി അവതരിപ്പിക്കുക). കോണ്‍ഗ്രസ് അത് മറന്നിരിക്കാം, പക്ഷേ ഞങ്ങള്‍ മറന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അതും ചെയ്തിട്ടുണ്ട്” അമിത്ഷാ പറഞ്ഞു.


Share our post
Continue Reading

Kerala

അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Published

on

Share our post

തിരുവനന്തപുരം:അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.


Share our post
Continue Reading

Kerala

പാലക്കാട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ

Published

on

Share our post

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!