Connect with us

Kannur

മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷൂറൻസ് തുടങ്ങി

Published

on

Share our post

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പശു, എരുമ എന്നിവയുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനും, അവയെ വളർത്തുന്ന കർഷകന് പരിരക്ഷ നൽകുന്നതിനുമായി ഗോസമൃദ്ധി-എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.ഒരു വർഷത്തേക്കോ, മൂന്ന് വർഷത്തേക്കോ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്. 65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും ഈ സ്‌കീമിന് കീഴിൽ കന്നുകാലി ഇൻഷൂറൻസിനും, അവയുടെ ഉടമകൾക്കുള്ള അപകട മരണ ഇൻഷുറൻസ് പരിരക്ഷയ്ക്കും അർഹതയുണ്ട്. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉത്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. ഗർഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗർഭിണികളായ കിടാരികളെയും, ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും ഇൻഷൂർ ചെയ്യാം.

ഒരു കർഷകന്റെ ഒരു ഉരുവിനെ മാത്രമേ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള താൽപ്പര്യമുള്ള ഉടമകൾക്ക് വ്യക്തിഗത അപകട പരിരക്ഷയ്ക്കും അപേക്ഷിക്കാം. ഉടമകൾക്കുള്ള വ്യക്തിഗത അപകട പരിരക്ഷ പരമാവധി അഞ്ച് ലക്ഷം രൂപയാണ്.ഉരുക്കളെ ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യാൻ 4.48 ശതമാനവും, മൂന്ന് വർഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. ഉടമയുടെ അപകട പരിരക്ഷയ്ക്ക് 100 രൂപ അടക്കണം.പ്രീമിയം തുകയിൽ പൊതുവിഭാഗത്തിന് 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 70 ശതമാനവും സർക്കാർ സബ്സിഡിയാണ്. ഒരു വർഷ ഇൻഷുറൻസ് പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 100 രൂപയും മൂന്ന് വർഷ പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 250 രൂപയും സർക്കാർ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് വഹിക്കുന്നതാണ്.65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുവിന് ഒരു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 1356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് കർഷക വിഹിതമായി അടക്കേണ്ടി വരുന്നത്.

65,000 രൂപ വരെ മതിപ്പുവിലയുള്ള ഉരുവിന് മൂന്ന് വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3319 രൂപയും എസ്‌സി, എസ്ടി വിഭാഗത്തിന് 1892 രൂപയുമാണ് കർഷക വിഹിതമായി കർഷക വിഹിതമായി അടക്കേണ്ടിവരുന്നത്.ഓരോ വെറ്ററിനറി ഹോസ്പിറ്റലുകളിലും പരിമിതമായ എണ്ണം ഉരുക്കളെ ഇൻഷൂർ ചെയ്യാനുള്ള വിഹിതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. താൽപര്യമുള്ള കർഷകർ തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും ഇൻഷൂറൻസ് നോഡൽ ഓഫീസറും അറിയിച്ചു.


Share our post

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Kannur

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


Share our post
Continue Reading

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Trending

error: Content is protected !!