Kannur
കണ്ണൂര്‍ ജില്ലയില്‍ ലഹരി മാഫിയ കടുത്ത ഭീഷണിയായി മാറുന്നു; രണ്ട് മാസങ്ങള്‍ക്കിടയില്‍ വില്പനയ്ക്കെത്തിച്ചത് 42 കിലോ കഞ്ചാവ്

കണ്ണൂർ : ജില്ലയില്‍ ലഹരി മാഫിയ കടുത്ത ഭീഷണിയായി മാറുന്നതിന്റെ കണക്കുകള്‍ പുറത്ത് വിട്ട് എക്സൈസ്. കഴിഞ്ഞ 2 രണ്ടുമാസങ്ങള്‍ക്കിടയില്‍ മാത്രം വില്പനയ്ക്കെത്തിച്ച 42 കിലോയ്ക്കടുത്ത് കഞ്ചാവാണ് എക്സൈസ് ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത്.എം .ഡി.എം.എ, മെത്താംഫെറ്റാമിൻ, ഹാഷിഷ് ഓയില്‍, നൈട്രോസ്പാം ടാബ് എന്നീ സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിതരണത്തിന് പ്രത്യേക ആപ്പുകള്‍ പോലും സജ്ജമാക്കിയാണ് മാഫിയകള്‍ കച്ചവടം നടത്തുന്നത്. പിടിച്ചെടുത്തതിന്റെ എത്രയോ മടങ്ങ് വിറ്റഴിക്കപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ തുടർന്നാല്‍ ലഹരി മാഫിയയിലേയ്ക്ക് യുവതലമുറകള്‍ കൂടുതലായി തിരിയുമെന്നും എക്സൈസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജില്ലയില്‍ അകെ രജിസ്റ്റർ ചെയ്ത ലഹരി കേസുകള്‍ 7523 ആണ് എന്നാല്‍ അറസ്റ്റിലായത് 1734 പേർ മാത്രം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എം.ഡി.എം.എ, മെത്താംഫെറ്റാമിൻ, കഞ്ചാവ്, നൈട്രോസ്പാം, ഹാഷിഷ് ഓയില്‍ തുടങ്ങിയ പല രൂപങ്ങളിലുള്ള ലഹരിമരുന്നുകള്‍ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പഴയതുപോലെ നഗരകേന്ദ്രീകൃതമായി മാത്രമല്ല ലഹരി വില്പന എന്നതാണ് ഇതിലൂടെ തെളിയുന്നത്. ജനുവരിയില്‍ ഒറ്റയാളില്‍ നിന്ന് മാത്രം പത്ത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരുന്നു. മിക്കവാറും കർണാടക അതിർത്തി കടന്നാണ് കണ്ണൂരിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത്. കർണാടക കേരള അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നിന്നും പലതവണ നിരോധിത ലഹരിവസ്തുക്കള്‍ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. ഇത്രയേറെ ലഹരി മരുന്ന് കേസുകള്‍ പിടികൂടിയിട്ടും ദിനംപ്രതി ലഹിക്കടത്ത് വർധിക്കുന്നതല്ലാതെ കുറയുന്നില്ല.
Kannur
കണ്ണൂരില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരേ കേസ്


കണ്ണൂർ: റിസോർട്ടില്‍ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പരാതിയില്‍ എടക്കാട് സ്വദേശിക്കെതിരേകണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരേ കേസെടുത്തത്.2020 ജനുവരിയില്‍ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടില്‍ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ നടത്തിയതായുമാണ് പരാതി.
Kannur
ഖാദി വസ്ത്രങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്


കണ്ണൂർ: ഖാദി വസ്ത്രങ്ങൾക്ക് 25 വരെ 30% സ്പെഷ്യൽ ഗവ: റിബേറ്റ് ലഭിക്കും. കോട്ടൺ, സിൽക്ക്, പോളി വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, മസ്ലീൻ സാരികൾ, വിവിധയിനം കോട്ടൺ വസ്ത്രങ്ങൾ ,ഉന്ന കിടക്കകൾ, തലയണ, ബെഡ് ഷീറ്റുകൾ ചുരിദാർ മെറ്റീരിയൽ മറ്റ് ഗ്രാമ വ്യവസായ ഉല്പന്നങ്ങൾ, ചൂരൽ ഉല്പന്നങ്ങൾ, ശുദ്ധമായ തേൻ, എണ്ണ, ലഭിക്കും. സർക്കാർ അർദ്ധ സർക്കാർ ജീവനകാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യസ്ഥയിൽ ഉല്പന്നങ്ങൾ ലഭിക്കും.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറുമുകളിൽ സന്ദർശിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങാം.
Kannur
പകുതിവിലക്ക് സ്‌കൂട്ടര്‍; പരിയാരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്


പരിയാരം: പകുതിവിലക്ക് സ്‌കൂട്ടര്‍, 5,47,553 രൂപ വാങ്ങി ചതി ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.അനന്തകൃഷ്ണന്‍,തളിപ്പറമ്പ് സീഡ് സൊസൈറ്റി സെക്രട്ടറി സുബൈര്‍, പരിയാരംപുളിയൂലിലെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.പരിയാരം വായാട്ടെ കാടന്‍വീട്ടില്‍ കെ.വി വിനീതയുടെ (37) പരാതിയിലാണ് കേസ്. 2024 ജൂലൈ 9 മുതല്‍ 2025 ഫിബ്രവരി 19 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുപേരും ചതി ചെയ്തുവെന്നാണ് പരാതി.വിനീതയുടെ പരിയാരം കനറാ ബേങ്ക് അക്കൗണ്ട് വഴി 60,000 രൂപ അനന്തകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ സ്‌ക്കൂട്ടറോ പണമോ തിരികെ നല്‍കിയില്ല.ഇത് കൂടാതെ നാട്ടുകാരായ മറ്റ് 13 പേര്‍ക്ക് സ്‌ക്കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും പകുതിവിലക്ക് ലഭ്യമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് 5,47,553 രൂപ നിക്ഷേപമായി സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്