Connect with us

Kerala

വെളിച്ചെണ്ണയ്ക്ക് പൊന്നും വില; വിപണിയില്‍ ഒഴുകുന്നത് വ്യാജൻ

Published

on

Share our post

വെളിച്ചെണ്ണയ്ക്ക് പൊന്നും വിലയായതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം. പരിശോധനയും നടപടിയുമില്ല.ഏതാനും ആഴ്ച മുൻപു വരെ 250 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ വില 280 കടന്നു. വില അടുത്തിടെ തന്നെ 300 കടക്കാനാണ് സാധ്യത. തേങ്ങായ്ക്ക് ക്ഷാമമായതോടെയാണ് വെളിച്ചെണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്.കേരളത്തിന്‍റെ പേരില്‍ കേരമുണ്ടെങ്കിലും മലയാളിക്ക് ഉപയോഗിക്കണമെങ്കില്‍ തേങ്ങ തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍നിന്നെത്തണം. കേര കർഷകർ ഒരു കിലോ തേങ്ങ 25 രൂപയ്ക്കാണ് മൊത്തമായി നല്‍കുന്നത്. എന്നാല്‍, ചില്ലറ വിപണിയില്‍ തേങ്ങ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെ നല്‍കണം.

പാരാഫിൻ

ഒരു തേങ്ങ ആട്ടിയാല്‍ 100 ഗ്രാമില്‍ താഴെ വെളിച്ചെണ്ണ മാത്രമേ ലഭിക്കൂ. ഒരു കിലോ തേങ്ങ ആട്ടിയാല്‍ 600 മുതല്‍ 650 ഗ്രാം വരെ മാത്രമേ വെളിച്ചെണ്ണ ലഭിക്കൂ. തേങ്ങയ്ക്ക് വില വർധിച്ചതോടെയാണ് വിപണിയില്‍ വ്യാജവെളിച്ചെണ്ണ സുലഭമായത്. ഇപ്പോഴത്തെ തേങ്ങയുടെ വിലയ്ക്ക് മായമില്ലാത്ത വെളിച്ചെണ്ണ വില്‍ക്കണമെങ്കില്‍ 280 രൂപയെങ്കിലുമാകുമെന്നാണ് കേര കർഷകർ പറയുന്നത്.ഇതോടെയാണ് വിപണിയില്‍ വ്യാജൻ ഒഴുകിത്തുടങ്ങിയത്. പാരാഫിൻ എന്ന രാസവസ്തു ചേർത്ത വ്യാജ വെളിച്ചെണ്ണയാണ് വിപണിയില്‍ സുലഭമായത്.

750 ഗ്രാം വെളിച്ചെണ്ണയില്‍ 250 ഗ്രാം പാരാഫിനും കൂടി ചേർത്ത് 250 മുതല്‍ 270 വരെ കുറഞ്ഞ നിരക്കിലെത്തുന്ന വെളിച്ചെണ്ണ വാങ്ങാനും ആളുണ്ട്.പലരും വ്യാജ വെളിച്ചെണ്ണയാണെന്ന് അറിയാതെ വില കുറച്ച്‌ ലഭിക്കുന്ന ഇത്തരം വെളിച്ചെണ്ണ വാങ്ങുകയാണ്.ഇത്തരം വെളിച്ചെണ്ണയുടെ ഉപയോഗം കാൻസർ ഉള്‍പ്പെടെയുള്ള മാരകരോഗത്തിനു കാരണമാകുമെന്നതിലും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ ഇത്തരം വില്‍പ്പനയ്ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.വെളിച്ചെണ്ണയ്ക്ക് വില കുത്തനെ ഉയർന്നതോടെ ഇത്തരം മായം കലർന്ന വെളിച്ചെണ്ണയാണ് പല പൊരിക്കടകളിലും വ്യാപകമായി ഉപയോഗിക്കുന്നത്.എന്നിട്ടും ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ യാതൊരു പരിശോധനയും നടത്താൻ തയാറായിട്ടില്ല. തേങ്ങാ വില ഉയർന്നാല്‍ വെളിച്ചെണ്ണ ഇനി സാധാരണക്കാർക്ക് അന്യമാകാനാണ് സാധ്യത.


Share our post

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Kerala

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും.

അതിനിടയിൽ ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും,15 തിരകളും, ഗ്രനേഡും കണ്ടെടുത്തു.ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.


Share our post
Continue Reading

Trending

error: Content is protected !!