Kerala
ജാഗ്രത പാലിച്ച് പണം സംരക്ഷിക്കാം,എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് ? മുന്നറിയിപ്പുമായി യു.പി.ഐ

ദൈനംദിനം പലതരം സാമ്പത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍.ഇതുവഴി തട്ടിപ്പുകാര്‍ ഉപഭോക്താവ് അറിയാതെ ഫോണ്‍ കോളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ഒ ടി പി തട്ടിയെടുക്കുകയും ചെയ്യും. ഇതിലൂടെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനും പണം തട്ടാനും സാധിക്കും.യുപിഐ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നിരിക്കുന്നത്.’നിങ്ങളെ കബളിപ്പിച്ച് ഒടിപി തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ കോള്‍ മെര്‍ജിങ് വിദ്യ ഉപയോഗിക്കുന്നു. അതില്‍ വീണ് പോവരുത് ! ജാഗ്രത പാലിച്ച് പണം സംരക്ഷിക്കുക.’ എന്നാണ് യു.പി.ഐ നല്‍കുന്ന മുന്നറിയിപ്പ്.
തട്ടിപ്പ് എങ്ങനെ ?
ഒരു സുഹൃത്തില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ ലഭിച്ചതെന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു അപരിചിതന്റെ കോള്‍ വരും. ആ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒടിപി ഫോണ്‍ കോള്‍ ആയിരിക്കും അത്. കോള്‍ മെര്‍ജ് ചെയ്താല്‍ രണ്ടിൽ അധികം പേര്‍ക്ക് ഒരേ സമയം സംസാരിക്കാനാവും. പറയുന്നത് പരസ്പരം കേള്‍ക്കാം. അതായത് ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളില്‍ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേള്‍ക്കാനാവും. ആ നിമിഷം തന്നെ ഒടിപി ഉപയോഗിച്ച് കൊണ്ട് തട്ടിപ്പുകാര്‍ പണമിടപാട് നടത്തിയിട്ടുണ്ടാവും.
‣അപരിചിതമായ നമ്പറുകളുമായി കോള്‍ മെര്‍ജ് ചെയ്യരുത്. ആരെങ്കിലും കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സംശയിക്കുക. പ്രത്യേകിച്ചും അപരിചിതരായ ആളുകള്‍ വിളിച്ചാല്‍.
ആരാണ് വിളിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരെങ്കിലും നിങ്ങളുടെ ബാങ്കില്‍ നിന്ന് ആണെന്നും പരിചയം ഉള്ളവരാണെന്നും പറഞ്ഞ് ബന്ധപ്പെട്ടാലും അവരുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം.
‣നിങ്ങള്‍ ഇടപാട് നടത്താതെ ഒ ടി പി ലഭിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക. 1930 എന്ന നമ്പറില്‍ ഇതിനായി ബന്ധപ്പെടാം.
Kerala
യൂസ്ഡ് കാർ ഡീലർമാരുടെ രജിസ്ട്രേഷനിൽ മോട്ടോര്‍ വാഹന വകുപ്പിന് ഗുരുതര വീഴ്ച; സർക്കാരിന് കോടികളുടെ നഷ്ടം


തിരുവനന്തപുരം: യൂസ്ഡ് കാര്‍ ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ ചെയ്യാത്ത് മൂലം സംസ്ഥാന സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1.407 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പരാജയമാണ് ഇത്രയും നഷ്ടം ഉണ്ടാകാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേന്ദ്ര നിയമം അനുസരിച്ച് യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്ന് മുതൽ ആർ ടി ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ എടുക്കണം. അഞ്ചു വർഷത്തേക്ക് എടുക്കുന്ന ഈ രജിസ്ട്രേഷന് 25000 രൂപയാണ് ഫീസ്. ഇത്തരത്തിൽ ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, കേരളത്തിൽ 563 യൂസ്ഡ് കാർ ഡീലർമാർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ കൃത്യമായി ജിഎസ്ടി അടയ്ക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് പ്രകാരം യൂസ്ഡ് ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ നടത്താത്തത് കാരണം കേരള സർക്കാരിന് 1.407 കോടി രൂപയാണ് നഷ്ടം. ഒപ്പം രജിസ്ട്രേഷനില്ലാത്ത യൂസ്ഡ് കാർ ഡീലർമാർ പ്രവർത്തിക്കുന്നത് വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പരാജയമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് നിയമം ലംഘിച്ചുകൊണ്ടുള്ള യൂസ്ഡ് കാർ ഷോറുമുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ നടപടി ആരംഭിച്ചതായും ഗതാഗത കമ്മീഷ്ണര്‍ അറിയിച്ചു. ഇത്തരത്തിൽ രജിസ്ട്രേഷനെടുക്കാത്ത സ്ഥാപനങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ഗതാഗത കമ്മീഷ്ണർ അറിയിച്ചു.
Kerala
മധുരയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു


മധുര: കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീണ് മലയാളി സ്റ്റേഷന് മാസ്റ്റര്‍ മരിച്ചു. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖര്‍(31) ആണ് മരിച്ചത്.രാവിലെ എട്ടരയോടെയാണ് അപകടം. ചെങ്കോട്ട-ഈറോഡ് എക്സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയാണ് മരിച്ച അനു ശേഖര്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും


തിരുവനന്തപുരം: വാഹന നികുതി കുടിശികയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് അടുത്ത മാസം 31ന് അവസാനിക്കുന്നത്.2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാര്‍ച്ച് 31ന് നാലുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തെ അടയ്‌ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്