Kerala
കള്ളക്കടത്തായി എത്തിച്ച 15 കോടിയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുമതിയില്ലാത്ത വിദേശനിർമിത സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. തിരൂരിലെ രണ്ട് കടമുറികളിൽനിന്നാണ് 15 കോടിയിലേറെ രൂപ പൊതുവിപണിയിൽ വിലവരുന്ന സിഗരറ്റുകൾ കണ്ടെത്തിയത്. 490 പെട്ടികളിലായി സൂക്ഷിച്ചവയായിരുന്നു ഇത്. ഇതിൽ 88 ലക്ഷം സിഗരറ്റുകളാണുള്ളത്.ഒരു ട്രെയിലർ ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ ശനിയാഴ്ച പകൽ മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഗോൾഡ് വിമൽ, മോണ്ട്, പൈൻ, എസ്സെ, റോയൽസ്, പ്ളാറ്റിനം ബെൻസൺ ആൻഡ് ഹെഡ്ജസ്, മാൽബറോ, ഡൺഹിൽ, വിൻ, മാഞ്ചസ്റ്റർ, കേമൽ തുടങ്ങിയ ഇരുപതോളം ബ്രാൻഡുകളുടെ ശേഖരമാണ് പിടികൂടിയത്. ഇവ കപ്പലിൽ കണ്ടെയ്നറുകളിൽ ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് ചെറുലോറികളിൽ തിരൂരിലെത്തിച്ചെന്നാണ് സൂചന.
മറുനാടൻതൊഴിലാളികൾ താമസിക്കുന്ന ഒരു ഉൾപ്രദേശത്തിലെ ലെയ്‌ൻ മുറികളിൽ രണ്ടെണ്ണത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ പലപ്പോഴായി എത്തിച്ചതാണെന്നാണ് വിവരം. കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി കോഴിക്കോട് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ ‘മാതൃഭൂമി’യോട് പറഞ്ഞു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കട പരിശോധിക്കാനെത്തിയപ്പോൾ മുറികൾ വാടകയ്ക്കെടുത്ത് ഇവ സൂക്ഷിച്ച ആൾ ഓടിരക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ആൻഡ് പ്രിവന്റീവ് കമ്മിഷണർ കെ. പത്മാവതി, ജോയന്റ് കമ്മിഷണർ ബി. ആദിത്യ, ഡെപ്യൂട്ടി കമ്മിഷണർ ജെ. ആനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റംസ് സൂപ്രണ്ടുമാരായ എൻ.പി. ഗോപിനാഥ്, പി.എം. സിലീഷ്, എ. അരുൺകുമാർ, ഇൻസ്പെക്ടർമാരായ ആർ. അശ്വന്ത് രാജ്, അമീൻ അഹമ്മദ് സുഹൈൽ, വി. രാജീവ്, ബിപുൽ പണ്ഡിറ്റ്, ഡ്രൈവർ സത്യനാരായണൻ, ഹെഡ് ഹവിൽദാർ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Kerala
സമഗ്ര ശിക്ഷാ കേരളം: അടിസ്ഥാന സൗകര്യ വികസനത്തിനായി ജില്ലയ്ക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു


അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര മികവിലെത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ജില്ലയിലെ എട്ട് സ്‌കൂളുകൾക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു. സ്റ്റാർസ് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.975 കോടി രൂപ ഇതിനായി വകയിരുത്തി. തുകയുടെ 40 ശതമാനമായ 79 ലക്ഷം രൂപ സ്‌കൂളുകൾക്ക് കൈമാറി. പ്രീ പ്രൈമറി, എലിമെന്ററി വിഭാഗത്തിന് 10 ലക്ഷം രൂപ വീതവും ഹയർസെക്കന്ററിക്ക് 12.50 ലക്ഷം രൂപയുമാണ് ഒരു ക്ലാസ് മുറിക്കായി അനുവദിച്ചത്.ജി.എൽ.പി.എസ് ഇടവേലി, ജി.എച്ച്എസ് തടിക്കടവ്, ജി.എച്ച്എസ്എസ് ചുഴലി എന്നിവിടങ്ങളിൽ പ്രീ പ്രൈമറിക്ക് മൂന്ന് ക്ലാസ് മുറികൾ വീതം അനുവദിച്ചു. ജിഎച്ച്എസ്എസ് പാല, ജിയുപിഎസ് തില്ലങ്കേരി എന്നിവിടങ്ങളിൽ എലിമെന്ററി വിഭാഗത്തിൽ ഒരു യൂനിറ്റ് വീതം ക്ലാസ് മുറി അനുവദിച്ചു. ആകെ 1.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
അതോടൊപ്പം ഹയർസെക്കന്ററി വിഭാഗത്തിൽ 87.50 ലക്ഷം രൂപയും വകയിരുത്തി. അതിൽ ജി എച്ച് എസ് എസ് പാലയ്ക്ക് രണ്ട് ക്ലാസ് മുറികളും, ജിഎച്ച്എസ്എസ് ചാവശ്ശേരിക്ക് മൂന്ന് ക്ലാസ്മുറികളും ജിഎച്ച്എസ്എസ് അരോളിക്ക് ഒരു ക്ലാസ് മുറിയും ടാഗോർ വിദ്യാനികേതന് ഒരു ക്ലാസ് മുറിയുമാണ് അനുവദിച്ചത്.സ്റ്റാർ 2023-24 യുപി സ്‌കൂളിന് എലിമെന്ററി വിഭാഗത്തിൽ ഫർണിച്ചർ ഒരു യൂണിറ്റിന് 6200 രൂപ വീതം 169 യൂനിറ്റ് അനുവദിച്ചു. ആകെ 10.472 ലക്ഷം രൂപ ഇതിനായി ഗ്രാന്റ് അനുവദിച്ചു. ജിഎച്ച്എസ് എസ് വയക്കരയ്ക്കാണ് ഏറ്റവും കൂടുതൽ ഫർണിച്ചർ ലഭ്യമായത്. 300 കുട്ടികൾക്കായി 150 ഫർണിച്ചർ സെറ്റാണ് നൽകിയത്. ഒരു സെറ്റിൽ ഒരു മേശയും രണ്ട് കസേരകളും ഉൾപ്പെടും. 9.316 ലക്ഷം രൂപ അതിനായി വകയിരുത്തി. അതോടൊപ്പം ജിയുപിഎസ് മൊറാഴയ്ക്ക് 38 കുട്ടികൾക്കായി 19 യൂനിറ്റ് ഫർണിച്ചർ സെറ്റും നൽകി. 1.156 ലക്ഷം ഇതിനായി നൽകിയതായി സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വിനോദ്. ഇ.സി പറഞ്ഞു.
Kerala
മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷിക്കാം


സംസ്ഥാനത്തെ മികച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷിക്കാം.ടെക്സ്റ്റൈൽ ഷോപ്പ്, ഹോട്ടൽ, റിസോട്ട്, സ്റ്റാർ ഹോട്ടൽ, ജ്വല്ലറി, സെക്യൂരിറ്റി, ഐ ടി, നിർമാണ സ്ഥാപനം, ഓട്ടോമൊബൈൽ ഷോറൂം, മെഡിക്കൽ ലാബ്, സ്വകാര്യ ആശുപത്രി, സൂപ്പർ മാർക്കറ്റ്, ധനകാര്യ സ്ഥാപനം, ഇൻഷുറൻസ് തുടങ്ങിയ പതിമൂന്ന് മേഖലകളിലെ ഇരുപതോ അതിൽ കൂടുതലോ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
lc.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 25. വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുമായോ അസി. ലേബർ ഓഫീസുമായോ ബന്ധപ്പെടുക. ലേബർ പബ്ലിസിറ്റി ഓഫീസർ: 9745507225.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്