Connect with us

Kerala

പഠിപ്പിലും തൊഴിലിലും മുന്നില്‍ സ്ത്രീകള്‍ ;ഐ.ടി ജോലിയിൽ 62,650 സ്ത്രീകള്‍

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.ആറുവർഷത്തിനിടയ്ക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീതൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടായി. പൊലീസ്, എക്സൈസ് വകുപ്പുകളിലും സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചു. 2024ൽ പൊലീസിൽ 239, എക്സൈസിൽ 593, ബീറ്റ് ഓഫീസർമാരിൽ 756 എന്നിങ്ങനെയാണ്‌ നിയമനംലഭിച്ച വനിതകളുടെ എണ്ണമെന്ന്‌ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

ഒന്നുമുതൽ ഹയർസെക്കൻഡറി വരെ ക്ലാസുകളിൽ ഈ അധ്യയന വർഷം പ്രവേശനംനേടിയ 40,63,618 വിദ്യാർഥികളിൽ 19,96,130 പേർ പെൺകുട്ടികളാണ്‌. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ വാർഷിക പ്രവേശനത്തിലും പെൺകുട്ടികളാണ്‌ മുന്നിൽ. 2,54,118 പെൺ‌കുട്ടികളാണ് ഈ അധ്യയന വർഷം ചേർന്നത്. ആർട്ട്‌സ്‌ ആൻഡ് സയൻസ് കോഴ്സുകളിൽ 2,30,929‍ പെൺകുട്ടികളുണ്ട്.പോളിടെക്നിക് കോഴ്സുകളിൽ ആൺ‌കുട്ടികൾക്കാണ്‌ ഭൂരിപക്ഷം. 12,461 വിദ്യാർഥികളിൽ 3,042പേരാണ്‌ പെൺകുട്ടികൾ. ആരോ​ഗ്യശാസ്ത്ര, അനുബന്ധ കോഴ്സുകളിൽ ഭൂരിഭാ​ഗവും പെൺകുട്ടികളാണ്. 9, 644 വിദ്യാർഥികളിൽ 7,037പേരാണ്‌ പെൺകുട്ടികൾ.

2022–-23, 2023–-24 വർഷം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടുതലാണ്. സംഘടിത മേഖലയിൽ പൊതുമേഖലയിൽ 1,94,473 സ്ത്രീകളും സ്വകാര്യ മേഖലയിൽ 3,56,415 സ്ത്രീകളുമുണ്ട്. മുൻവർഷത്തേക്കാൾ 150, 2317 എന്നിങ്ങനെയാണ് വർധനവ്.സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽമാത്രം 1,058,02 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പൊതുമേഖലയിൽ മുന്നിൽ കൊല്ലമാണ്. 51.74 ആണ് ശതമാനം. സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവുമധികം വനിതാ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ്, 19,975 പേർ. തദ്ദേശഭരണ സ്ഥാപനങ്ങളിലേതിന്‌ പുറമേയാണിത്‌.ഐടി മേഖലയിൽ 62,650 സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. സൈബർ പാർക്ക്, ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെമാത്രം കണക്കാണിത്. സ്റ്റാർട്ടപ്പ് മിഷൻ‌ വഴി തൊഴിൽ ലഭിച്ച 60,000പേരിൽ സ്‌ത്രീകൾ 22,400 പേരാണ്‌.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!