Connect with us

IRITTY

ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ഇരിട്ടി അഗ്നിരക്ഷാനിലയത്തിന്‌ ആസ്ഥാന മന്ദിരം ഉയരും

Published

on

Share our post

ഇരിട്ടി: ദുരന്തങ്ങളിൽ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരെ ആരു രക്ഷിക്കുമെന്ന ഒന്നര പതിറ്റാണ്ടായുള്ള ആശങ്കകളിൽ ബജറ്റിൽ പ്രതീക്ഷ. അഗ്നിരക്ഷാ നിലയത്തിനു കെട്ടിടം ഉയരാൻ സാഹചര്യം ഒരുങ്ങി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം പണിയാൻ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കും വിധം 30 ലക്ഷം രൂപ വകയിരുത്തി. സ്വന്തമായ ആസ്ഥാന മന്ദിരം പണിയാൻ സാധ്യത ഉയർന്നെങ്കിലും നേരത്തേ മരാമത്ത് വിഭാഗം മുഖേന 3.91 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയുടെ താഴെ മാത്രമായി ബജറ്റ് വിഹിതം ചുരുക്കിയതിൽ ആശങ്കയും ഉയരുന്നുണ്ട്. 2 ഘട്ടങ്ങളിലായിനിർമാണം വിഭജിച്ചും പ്രവൃത്തിക്കു അനുമതി വാങ്ങാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

2010 ഡിസംബറിലാണ് ഇരിട്ടിയിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിച്ചത്. നേരംപോക്ക് റോഡിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന പഴയ ഗവ. ആശുപത്രി കെട്ടിടം നവീകരിച്ചാണ് താൽക്കാലികമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയത്. ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിനുള്ളിൽ വെള്ളം കയറും. ഇടുങ്ങിയ മുറികളാണുള്ളത്. നാടിനാകെ രക്ഷകരാകുന്നതിനിടയിൽ 2018, 2019 പ്രളയങ്ങളിൽ അഗ്നിരക്ഷാ നിലയം ഓഫിസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളും നശിച്ചിരുന്നു. 64 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഭയന്നാണു സേനാംഗങ്ങൾ കഴിയുന്നത്. ജീവനക്കാരുടെ കിടപ്പുമുറിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കെട്ടിടത്തിന്റെ സീലിങ് ഇടിഞ്ഞു വീഴുന്നുണ്ട്.സ്റ്റേഷൻ ഓഫിസർ അടക്കം 34 ജീവനക്കാരുള്ള ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കാലപ്പഴക്കത്താൽ മേച്ചിൽ ഷീറ്റുകൾ പൊട്ടി പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. കോൺക്രീറ്റും വിവിധ സ്ഥലങ്ങളിൽ പൊളിഞ്ഞു വീഴുന്നുണ്ട്. നിലവിൽ പൊളിച്ചു നീക്കേണ്ട പട്ടികയിൽപെട്ട കെട്ടിടത്തിലാണ് എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ നോക്കേണ്ട അഗ്നിരക്ഷാ നിലയം പ്രവർത്തകർ കഴിയുന്നതെന്ന വിമർശനവും ശക്തമായിരുന്നു.

കെട്ടിടം പണിയുന്നത് പയഞ്ചേരിയിൽ

3 വർഷം മുൻപ് പയഞ്ചേരിയിൽ അനുവദിച്ചി ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ഇവിടെ മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 1.4 ഏക്കർ സ്ഥലത്തിൽ 40 സെന്റ് ഭൂമിയാണ് വിട്ടു നൽകിയത്. നേരത്തേ കണ്ടെത്തി തത്വത്തിൽ വിട്ടു നൽകാൻ തീരുമാനിച്ച ഈ സ്ഥലം 3 വർഷം നീണ്ട ഫയൽ യുദ്ധത്തിനു ഒടുവിലാണ് 2022 ഒക്ടോബറിൽ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി, 2 വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിനു ഉപയോഗാനുമതി നൽകിയത്.


Share our post

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

IRITTY

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ. പായം സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്നേഹയുടെ മരണത്തിൽ ഇരിട്ടി പൊലീസ് കേസെടുത്തശേഷം പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.ഭർത്താവ് ജിനീഷിന്‍റെയും വീട്ടുകാരുടെയും പീഡനമാണെന്നാണ് സ്നേഹയുടെ വീട്ടുകാരുടെ ആരോപണം. ജിനീഷ് സ്നേഹയെ സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടിയിരുന്നു. മരണത്തിന് കാരണം ഭർത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അഞ്ച് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്‍റെയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ജിനീഷ് സ്നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീർക്കാൻ ജിനീഷിന്‍റെ കുടുംബം ശ്രമിച്ചെന്നം കുടുംബം ആരോപിക്കുന്നു.

മുൻപും സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗ‍ർഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുട‍‍ർന്ന് ഗ‍ർഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. 


Share our post
Continue Reading

Trending

error: Content is protected !!