Connect with us

Kerala

ബി.എസ്‌.സി. നഴ്‌സിങ്: ഇക്കൊല്ലവും പ്രവേശനപരീക്ഷയുണ്ടാകില്ല

Published

on

Share our post

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്‌സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. ജൂൺ 25-നകം പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ നിർദേശിച്ചുള്ളതെങ്കിലും അതുസംബന്ധിച്ച പ്രാഥമിക ആലോചനകൾപോലും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല.പ്രവേശനപരീക്ഷയടക്കമുള്ള മാനദണ്ഡങ്ങൾ കർശനമാക്കി വിദ്യാർഥികളുടെ അവസരങ്ങൾ നിഷേധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. വിദേശരാജ്യങ്ങളിലും മറ്റും ഒട്ടേറെ അവസരങ്ങൾ തുറന്നതോടെ കോഴ്സിന് അപേക്ഷകർ ഏറെയാണ്.

നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. അതിനാൽ, വിദ്യാർഥികളുടെ അക്കാദമികനിലവാരത്തിൽ സംശയമില്ലെന്നും അധികൃതർ പറയുന്നു.നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷാ ഏജൻസിയോ സർവകലാശാലയോ ബി.എസ്‌സി. നഴ്‌സിങ് സിലബസിന് അനുബന്ധമായി പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് അടുത്ത അക്കാദമികവർഷത്തെ ക്ലാസ് തുടങ്ങണമെന്നും സെപ്റ്റംബർ 30-നകം പ്രവേശനനടപടികൾ പൂർത്തിയാക്കണമെന്നുമാണ് നിർദേശം.

കേരളത്തിലെ വിദ്യാർഥികൾ ഏറെ ആശ്രിയിക്കുന്ന കർണാടകത്തിൽ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം അവർ പുറപ്പെടുവിച്ചുകഴിഞ്ഞു. അതേസമയം, കഴിഞ്ഞവർഷം തമിഴ്‌നാട്ടിൽ പ്രവേശനപരീക്ഷ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം ഇതുവരെ അവർ വിജ്ഞാപനമൊന്നും പുറത്തിറക്കിയിട്ടുമില്ല.

മറ്റു സംസ്ഥാനങ്ങളുമായും ആലോചിക്കും – ആരോഗ്യമന്ത്രി

പ്രവേശനപരീക്ഷ നടത്തുന്നത് ഒട്ടേറെ വിദ്യാർഥികളുടെ ഉപരിപഠന പ്രതീക്ഷയെ ബാധിക്കും. പ്രവേശനപരീക്ഷാ പരിശീലനവും മറ്റും അതിന്റെ ഭാഗമായി പൊട്ടിമുളയ്ക്കുന്നതോടെ അതിന് കഴിയാത്ത സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ അവസരങ്ങളാകും നഷ്ടമാവുക. അതിനാൽ കൂടുതൽ ചർച്ചകൾക്കുശേഷമേ പ്രവേശനപരീക്ഷയും മറ്റും മാനദണ്ഡമാക്കാനാകൂ. മറ്റു സംസ്ഥാനങ്ങളുമായും ഇക്കാര്യം ചർച്ചചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.


Share our post

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ആദിവാസി പുനരധിവാസ പദ്ധതി; മേപ്പാടിയിൽ 123 വീടുകളുടെ താക്കോൽദാനം ഇന്ന്

Published

on

Share our post

മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ്‌ പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.

1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം. റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

Published

on

Share our post

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!