Connect with us

Kannur

ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published

on

Share our post

തളിപ്പറമ്പ : ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി തളിപ്പറമ്പ് എക്സൈസിൻ്റെ പിടിയിൽ. ഒറീസ സ്വദേശി ജിതു പ്രധാനെയാണ് തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസിൻ്റെ നേതൃത്വത്തിൽ പിടി കൂടിയത്.കുറുമാത്തൂർ, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടമാരായ അഷ്‌റഫ്‌ മലപ്പട്ടം, കെ രാജേഷ്, പ്രിവൻ്റീവ് ഓഫീസമാരായ ഉല്ലാസ് ജോസ്, കെ മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർ എം വി ശ്യാംരാജ് , വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവർ ഉണ്ടായിരുന്നു.


Share our post

Kannur

മകളുടെ പിറന്നാളിന് 13 ലക്ഷം ചെലവഴിച്ച് പാർക്ക് നിർമിച്ച് പിതാവ്

Published

on

Share our post

തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ ഏക മകളുടെ 13ാം പിറന്നാളിന് അവൾ ഏറെ ഇഷ്ടപ്പെടുന്ന സമ്മാനമാണ് കുറുമാത്തൂർ സ്വദേശി കെ.ശറഫുദ്ദീൻ നൽകിയത്. മറ്റു കുട്ടികളെപ്പോലെ വീടിന് പുറത്തുപോകാൻ കഴിയാത്ത ഷിഫ ഫാത്തിമയ്ക്ക് എപ്പോഴും കൂട്ടുകാർക്കൊപ്പം കളിക്കാൻ വീടിന് സമീപം മനോഹരമായ ഒരു പാർക്കാണ് ശറഫുദ്ദീനും ഭാര്യ ഫാത്തിമയും നിർമിച്ച് നൽകിയത്. പാർക്കിന്റെ ഉദ്ഘാടനം 8ന് 10ന് ഇരുകൈകളുമില്ലാത്ത, ഗിന്നസ് റിക്കാർഡ് നേടിയിട്ടുള്ള അസീം വെളിമണ്ണ നിർവഹിക്കും. കുറുമാത്തൂർ– തളിപ്പറമ്പ് മേഖലകളിലെ 200ൽ അധികം ഭിന്നശേഷിക്കാരായ കുട്ടികളും ചടങ്ങിൽ പങ്കെടുക്കും.

3ന് ആയിരുന്നു ഷിഫ ഫാത്തിമയുടെ പിറന്നാ‍ൾ. അന്നു തിങ്കളാഴ്ചയായതിനാൽ ബഡ്സ് സ്കൂളിലും മറ്റുമുള്ള ഷിഫയുടെ കൂട്ടുകാർക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഉദ്ഘാടനം അവധി ദിവസമായ എട്ടിലേക്ക് മാറ്റുകയായിരുന്നു.വീടിനോട് ചേർന്ന 15 സെന്റോളം സ്ഥലത്താണു 13 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാർക്ക് നിർമിച്ചത്. ഊഞ്ഞാലുകളും സീസോയും ആടുന്ന കുതിരയും കസേരകളും ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്. പുൽത്തകിടിയും ഒരുക്കി.

മകൾക്കു മറ്റും കുട്ടികൾക്കൊപ്പം ഉല്ലസിക്കാനും പരിമിതികൾ മറികടക്കാനുമാണ് പാർക്ക് നിർമിച്ചതെന്നു ശറഫുദ്ദീൻ പറഞ്ഞു. കുറുമാത്തൂർ യുപി സ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ് ഷിഫ. സാമൂഹിക പ്രവർത്തകരായ നാജ് അബ്ദുറഹ്മാൻ, സാമ അബ്ദുല്ല എന്നിവരും ഷറഫുദ്ദീന് സഹായമായി കൂടെയുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എയും പങ്കെടുക്കും.


Share our post
Continue Reading

Kannur

പ്രബുദ്ധ മലയാളി വീണ്ടും തട്ടിപ്പിന് തലവെച്ചു; ഓണക്കിറ്റിലൂടെ വിശ്വാസ്യത നേടി, അടിമുടി തട്ടിപ്പ്

Published

on

Share our post

കണ്ണൂർ: 3000 രൂപയുടെ പലചരക്ക് കിറ്റ് പാതിവിലക്ക് നല്‍കിയാണ് തട്ടിപ്പ് സംഘത്തിന്റെ തുടക്കം. സ്കൂള്‍ ബാഗുകളും വാട്ടർ പ്യൂരിഫയറും തയ്യല്‍ മെഷീനും വാട്ടർ ടാങ്കുമെല്ലാം ഇങ്ങനെ വിലകുറച്ച്‌ നല്‍കി ശ്രദ്ധപിടിച്ചുപറ്റി.ഒടുവില്‍ 1,20,000 രൂപയുടെ സ്കൂട്ടർ പാതിവിലക്ക് നല്‍കുന്ന തട്ടിപ്പ് പുറത്തെടുത്തു. നൂറുകണക്കിന് പേർ ഓഫറില്‍ വിശ്വസിച്ചു. പലരും സ്കൂട്ടറിന്റെ പാതിവിലയായ 60,000 രൂപ ഉടൻ അടച്ചു. പാതിവിലക്ക് സ്കൂട്ടർ നല്‍കുന്നതിന് 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറുമുണ്ടാക്കി. എല്ലാറ്റിനും സർക്കാർ സംവിധാനത്തിന്റെ സ്വഭാവം.

പണമടച്ചവരെയും അല്ലാത്തവരെയും കണ്ണൂരിലെ വലിയൊരു ഹാളിലേക്ക് ഇവർ വിളിപ്പിച്ചു. വിവിധ കമ്ബനികളുടെ സ്കൂട്ടർ നിരത്തിവെച്ചത് കണ്ടപ്പോള്‍ ആർക്കും ഒരു സംശയവും തോന്നിയില്ല. 100 ദിവസത്തിനകം സ്കൂട്ടർ നല്‍കുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയൊരു തട്ടിപ്പാണിതെന്ന് പണം നല്‍കിയവർ അറിയുന്നത്.

സ്ത്രീകള്‍ കൂടുതല്‍ ജോലിചെയ്യുന്ന ഇടങ്ങളില്‍ ജനപ്രതിനിധികളുടെകൂടി ഒത്താശയോടെയാണ് തട്ടിപ്പ് സംഘം സഞ്ചരിച്ചത്. ഇവരുടെ വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാവുകയാണ് ആദ്യ കടമ്പ. അതിന് അംഗത്വ ഫീസായി 350 രൂപ ഈടാക്കി. ഓഫറുകളുടെ പെരുമഴയാണ് വാട്സ്‌ആപ് ഗ്രൂപ് മുഴുവൻ.

സ്കൂട്ടറിന് 60,000 രൂപ നല്‍കിയതിന്റെ മുദ്രപത്രം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വകയില്‍ 500 രൂപ വേറെയും ഈടാക്കി. മെംബർമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ തട്ടിപ്പ് കേസിലെ പ്രധാനിയായ അനന്തു കൃഷ്ണനും കണ്ണൂരില്‍ പലതവണ വന്നു. ജില്ലയിലെ ചില എം.എല്‍.എമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സ്വർണം പണയംവെച്ചാണ് അഴീക്കോട് സ്വദേശിനിയായ സിന്ധു പണം നല്‍കിയത്. പണയംവെച്ച തുക മതിയാവാത്തതിനാല്‍ കുട്ടികളുടെ ആഭരണം വിറ്റ കഥയാണ് വളപട്ടണം സ്വദേശിനി പങ്കുവെച്ചത്. 100 ദിവസം കഴിഞ്ഞിട്ടും സ്കൂട്ടർ കിട്ടാതെ വന്നപ്പോള്‍ പ്രതികരിച്ചവരെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കി. കേസ് നല്‍കിയാല്‍ പണം കിട്ടില്ലെന്ന് പറഞ്ഞുള്ള ഭീഷണി വേറെ. കണ്ണൂരില്‍നിന്ന് 10 കോടിയിലേറെ തുക പിരിച്ചെന്നാണ് നിഗമനം. കൂടുതല്‍ പരാതിക്കാർ അടുത്ത ദിവസങ്ങളില്‍ വരുമ്പോള്‍ സംഖ്യ കൂടുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.


Share our post
Continue Reading

Kannur

സർപ്രൈസ് സമ്മാനമായി സൈക്കിൾ; ദിത്യ സ്കൂളിലെ താരം

Published

on

Share our post

കണ്ണൂർ∙ വിദ്യാർഥികൾക്കിടയിൽ വായനയും പൊതുവിജ്ഞാപനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരിസ് 2 മത്സരത്തിൽ സർപ്രൈസായി സൈക്കിൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ബർണശ്ശേരി സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ദിത്യ എസ്.കുമാർ. മത്സരത്തിൽ കൃത്യതയും പത്രവായനയിൽ ശ്രദ്ധയും ചെലുത്തിയാണ് ദിത്യ ഈ നേട്ടം കൈവരിച്ചത്.കണ്ണൂർ ഫയർ ആൻഡ് റെസ്ക്യു ക്വാർട്ടേഴ്സിലെ ടി.സുകുമാരന്റെയും ബേബി അൻസിന്റെയും മകളാണ് ദിത്യ. ജില്ലയിലെ ആദ്യത്തെ സൈക്കിൾ സമ്മാനമാണിത്.

സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോയ് പൈനാടത്ത്, ദിത്യ എസ്.കുമാറിന് സൈക്കിൾ കൈമാറി. ഇതോ‌ടൊപ്പം വീക്ക്‌ലി സർപ്രൈസ് വിജയികൾക്ക് ടെൽ മീ വൈ ബുക്കുകളും ഡെയ്‌ലി പ്രൈസ് വിജയികൾക്ക് സെലിബ്രിറ്റികൾ ഒപ്പിട്ട പേനകളും സമ്മാനിച്ചു.പ്രധാനാധ്യാപിക ഷേർളി എൻ.വില്യംസ്, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ്, പിടിഎ പ്രസിഡന്റ് കെ.ശരത്ത് ലാൽ എന്നിവർ പ്രസംഗിച്ചു.മലയാള മനോരമ ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരീസ് 2 മത്സരത്തിൽ ഇനിയും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഇതോ‌ടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം. സ്കൂളുകളോടൊപ്പം വ്യക്തികൾക്കും സർപ്രൈസ് സമ്മാനങ്ങൾ ലഭിക്കും.

മലയാള മനോരമ ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരീസ് 2 മത്സരത്തിലെ സർപ്രൈസ് സമ്മാനമായ സൈക്കിൾ കണ്ണൂർ ബർണശ്ശേരി സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ദിത്യ എസ്.കുമാറിനു സ്കൂൾ മാനേജർ ഫാ.ഡോ.ജോയ് പൈനാടത്ത് കൈമാറിയപ്പോൾ. മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ്, പ്രധാനാധ്യാപിക ഷേർളി എൻ.വില്യംസ്, പിടിഎ പ്രസിഡന്റ് കെ.ശരത് ലാൽ തുടങ്ങിയവർ സമീപം.


Share our post
Continue Reading

Trending

error: Content is protected !!