Connect with us

Kerala

പി.ജി. മെഡിക്കല്‍ കേരള: മൂന്നാം അലോട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ മൂന്നുവരെ

Published

on

Share our post

കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്‌മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം വീണ്ടും ലഭ്യമാക്കി.

ഒഴിവുകള്‍

രണ്ടാം ഘട്ടത്തിനുശേഷമുള്ള ഒഴിവുകളാണ് ഈ ഘട്ടത്തില്‍ നികത്തുക. കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ് എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍, ഒഴിവുള്ള കാറ്റഗറി സീറ്റുകള്‍ വ്യവസ്ഥകള്‍ പ്രകാരം പരിവര്‍ത്തനം ചെയ്യുമ്പോള്‍വരുന്ന ഒഴിവുകള്‍, കൗണ്‍സലിങ് പ്രക്രിയയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ എന്നിവയും ഈ ഘട്ടത്തില്‍ നികത്തും.കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ്, തൊടുപുഴ അല്‍ – അസര്‍ മെഡിക്കല്‍ കോളേജ്, എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍ താത്കാലികമായി ഈ റൗണ്ടിലുണ്ട്.നിലവിലെ വേക്കന്‍സികള്‍ മാത്രം പരിഗണിക്കാതെ, അലോട്‌മെന്റ് ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ കൂടി പരിഗണിച്ച് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. പുതിയ ഓപ്ഷനുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മുന്‍ഘട്ടങ്ങളിലേക്ക് രജിസ്റ്റര്‍ചെയ്ത ഓപ്ഷനുകള്‍ പരിഗണിക്കില്ല.

അര്‍ഹത

പ്രവേശന പരീക്ഷാ കമ്മിഷണര്‍ 27.1.2025-ന് പ്രസിദ്ധപ്പെടുത്തിയ പി.ജി. മെഡിക്കല്‍ 2024 കേരള മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഇന്‍-സര്‍വീസ് അപേക്ഷകര്‍ക്കും ംംം.രലല.സലൃമഹമ.ഴീ്.ശി വഴി ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചുവരെ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍വീസ് ക്വാട്ട അപേക്ഷകരുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. മൂന്നാം റൗണ്ടില്‍ പങ്കെടുക്കുന്ന എല്ലാവരും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് പുതുതായി അടയ്ക്കണം.

സീറ്റ് ഒഴിയാം

പ്രവേശനം ലഭിച്ച സീറ്റ്, പിഴ നല്‍കാതെ ഒഴിയാന്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെ അവസരമുണ്ട്. ഈ സമയപരിധിക്കു ശേഷം സീറ്റ് ഉപേക്ഷിക്കുന്നവരെ, അവര്‍ മൂന്നാം ഘട്ടത്തിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം റൗണ്ടിലേക്കും തുടര്‍ റാണ്ടുകളിലേക്കും പരിഗണിക്കുന്നതല്ല. അവരില്‍ നിന്നും വ്യവസ്ഥകള്‍ പ്രകാരമുള്ള പിഴ ഈടാക്കും.

പ്രവേശനം

മൂന്നാം ഘട്ട അലോട്‌മെന്റ് അഞ്ചിന് പ്രഖ്യാപിക്കും. കോളേജില്‍ ബന്ധപ്പെട്ട രേഖകളുമായി റിപ്പോര്‍ട് ചെയ്ത്, ഫീസടച്ച്, പ്രവേശനം നേടാന്‍ ആറ് മുതല്‍ ഒന്‍പതിന് വൈകിട്ട് നാല് വരെ സമയം ഉണ്ടാകും.

• മൂന്നാം ഘട്ടത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത് ഓപ്ഷനുകള്‍ നല്‍കിയവര്‍ക്ക് ഇതില്‍ അലോട്‌മെന്റ് ലഭിക്കാത്ത പക്ഷം, അവര്‍ക്ക് തുടര്‍ന്നുള്ള സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകും

• മൂന്നാം ഘട്ടത്തില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ക്ക് നേരത്തേ അനുവദിച്ച സീറ്റിന്‍മേല്‍ ഒരു അവകാശവും ഉണ്ടായിരിക്കില്ല

• പ്രവേശനം നേടിയാലും ഇല്ലെങ്കിലും, മൂന്നാം റൗണ്ടില്‍ അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകില്ല

• മൂന്നാം ഘട്ടത്തിനു ശേഷമുള്ള ഒഴിവുകള്‍, സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്‌മെന്റിലൂടെ നികത്തും. സ്‌ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in


Share our post

Kerala

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

Published

on

Share our post

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി.ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനെയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.


Share our post
Continue Reading

Kerala

പെരുന്നാൾ അവധി ; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ

Published

on

Share our post

പെരുന്നാൾ അവധിക്കാലത്ത് ടിക്കറ്റ് നിരക്കുയർത്തി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്. അതേസമയം ഈദുൽ ഫിത്തർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർ ദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുള്ളതിനാലാണ് വിമാന കമ്പനികൾ നിരക്കുകൾ ഉയർത്തുന്നത്. അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ,എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്.


Share our post
Continue Reading

Kerala

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്

Published

on

Share our post

കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾക്കു മുമ്പ് നടത്തിയ പരിഷ്കരണത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്. 40 പേർക്കുള്ള ടെസ്റ്റ് ബാച്ചിൽ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോകേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിൽ പരിഷ്കരണം വരുത്തിയതാണ് പ്രധാനം.

ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നൽകുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറിൽ മാറ്റംവരുത്തും.ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുമ്പോൾ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് ഇനിമുതൽ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തുകളഞ്ഞിട്ടുണ്ട്.

ഇനിമുതൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകളും എ.എം.വി.ഐകളും ഉണ്ടെങ്കിൽ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും. രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ രണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാണ് വിരാമമായയത്.ഡ്രൈവിങ് ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ്കൂടി നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് ടെസ്റ്റ്.


Share our post
Continue Reading

Trending

error: Content is protected !!