India
രാജിവെച്ച എട്ട് ആംആദ്മി എം.എൽ.എമാരും ബി.ജെപിയിൽ
ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ആം ആദ്മി പാർടിയിൽ നിന്നും രാജിവെച്ച എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരായിരുന്നു രാജിവെച്ചത്. നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ) എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്. ഇതോടൊപ്പം മുൻ എംഎൽഎ വിജേന്ദ്ര ഗാർഗ്, കോർപ്പറേഷൻ കൗൺസിലർ അജയ് റായ്, സുനിൽ ഛദ്ദ എന്നിവരും ബിജെപിയിൽ ചേർന്നു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയായിരുന്നു രാജി.നരേഷ് യാദവ് നേരത്തെ മെഹ്റൗളി സ്ഥാനാർഥിയായിരുന്നു. ഡിസംബറിൽ ഖുറാൻ അവഹേളനക്കേസിൽ പഞ്ചാബ് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും രണ്ട് വർഷത്തെ തടവിന് വിധിക്കുകയും ചെയ്തു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അഞ്ചാമത്തെ പട്ടിക എഎപി പുറത്തിറക്കിയപ്പോൾ, നരേഷ് യാദവിന് പകരം മഹേന്ദർ ചൗധരിയെ മെഹ്റൗളി സ്ഥാനാർത്ഥിയായി പാർടി പ്രഖ്യാപിച്ചു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം ആംആദ്മി അഴിമതിയുടെ ചതുപ്പുനിലത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് നരേഷ് യാദവ് പറഞ്ഞിരുന്നു.
India
നികുതിദായകര്‍ക്ക് ലോട്ടറി, കേന്ദ്ര ബജറ്റ് എങ്ങനെ? പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. 1.15 മണിക്കൂർ നീണ്ടുനിന്ന ബജറ്റ് അവതരണത്തിൽ വൻ പ്രഖ്യാപനങ്ങളാണുള്ളത്. ബജറ്റ് ധനമന്ത്രി പാർലമെന്റിൽ സമർപ്പിച്ചു.ആദായനികുതി പരിധി ഉയർത്തിയത് ഉൾപ്പെടെ വൻ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. 12 ലക്ഷം വരെ നികുതിയില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലൂടെ ഉണ്ടാവുക.
ബജറ്റ് പ്രഖ്യാപനത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തും. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി.സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും. എ.ഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
പ്രധാന പ്രഖ്യാപനങ്ങൾ
* ബജറ്റിന്റെ ഊന്നല്‍ പത്ത് മേഖലകളിൽ
* അടുത്ത അഞ്ചുവര്‍ഷം അവസരങ്ങളുടെ കാലം
* സന്പൂർണ ദാരിദ്ര്യനിർമാർജനം മുഖ്യലക്ഷ്യം
* പി.എം ധൻധ്യാനയോചന വ്യാപിപ്പിക്കും
* പരുത്തികർഷകർക്കായി പ്രത്യേക പാക്കേജ്
* കിസാൻ വായ്പാ പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി
* ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന
* മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി
* ചെറുകിട-ഇടത്തരം മേഖലകൾക്കു ഊന്നൽ നൽകും
* സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി ഉൾപ്പെടുത്തി
* ബിഹാറിനായി മഖാന ബോർഡ്
* പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരങ്ങൾ
* നൈപുണ്യവികസനത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്
* ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി
* അങ്കണവാടികൾക്കു പ്രത്യേക പദ്ധതി
* മെയ്ഡ് ഇൻ ഇന്ത്യ ടാഗിനു പ്രചാരണം
* അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
* ആദിവാസി വനിതാസംരംഭങ്ങൾക്കു സഹായം
* തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും
* സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും
* സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി
* ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
* പയർവർഗങ്ങളിൽ സ്വാശ്രയത്വം കൈവരിക്കാൻ ആറ് വർഷത്തെ പദ്ധതി
* ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം
* വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി
* അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും
* ഡേകെയർ കാൻസർ സെന്ററുകൾ
* സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചു വർഷത്തിനകം 75,000 സീറ്റുകൾ കൂട്ടും
* 36 ജീവൻരക്ഷാമരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി
* അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്
* ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
* ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈലിനും വില കുറയും
India
ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു
ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. ‘മനുഷ്യാവകാശ സമൂഹത്തിൻ്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും മുപ്പത് മിനിറ്റ് മുമ്പ് അന്തരിച്ചുവെന്ന്’ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
2002-ൽ ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ചായിരുന്നു മറ്റ് 68 പേർക്കൊപ്പം ഇസ്ഹാൻ ജാഫ്രി കൊല്ലപ്പെടുന്നത്. ഇതിന് ശേഷം, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ഗുജറാത്ത് വംശഹത്യയിൽ പങ്കുണ്ടെന്നും അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നുമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജാഫ്രി രാജ്യത്തിൻ്റെ ശ്രദ്ധയിലേയ്ക്ക് വന്നത്. ഗുൽബർഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു.
പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. അന്വേഷക സംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ സാക്കിയ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീൽ തള്ളിയിരുന്നു. ‘ഈ പോരാട്ടം എന്റെ ഭർത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരകണക്കിന് മുസ് ലിങ്ങൾക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’ എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം.
2002ൽ ഗുജറാത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ കലാപകാരികൾ അഹമ്മദാബാദിലുടനീളം മുസ്ലിം വിഭാഗങ്ങൾക്കെതിരെ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെയാണ് ഇസ്ഹാൻ ജാഫ്രി കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായതോടെ പ്രദേശത്തെ മുസ്ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം ഇസ്ഹാൻ ജാഫ്രിയുടെ വാസകേന്ദ്രമായിരുന്ന ഗുൽബർഗ് സൊസൈറ്റിയിൽ അഭയം തേടിയിരുന്നു. മുൻ എം. പി എന്ന നിലിയിൽ ഇസ്ഹാൻ ജാഫ്രിക്കുണ്ടായിരുന്ന സ്വാധീനമായിരുന്നു ഇവിടെ അഭയം തേടാൻ ആളുകളെ പ്രേരിപ്പിച്ചത്. എന്നാൽ ഇവിടേയ്ക്കെത്തിയ കലാപകാരികൾ നിർദാക്ഷിണ്യം ഇസ്ഹാൻ ജാഫ്രി അടമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
India
മരുന്ന് വില കുറയും; 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി
ഡല്‍ഹി: 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്ട്രോണിക് ഉപകരണ നിർമാണങ്ങൾക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങൾ ഉടച്ച് വാർക്കുമെന്നും ധനമന്ത്രി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു