Kannur
പൊലിയുന്നു ജീവനുകൾ, ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടെ

കണ്ണൂർ: ഒരു നിമിഷനേരത്തെ അശ്രദ്ധയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ജീവൻ പൊലിയുന്നത് വർധിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ് ഒന്നരമാസത്തിനിടെ മൂന്നു പേരാണ് മരിച്ചത്.അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം നിരവധി. ബുധനാഴ്ച ട്രെയിനിൽ കയറുന്നതിനിടെ വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റു.രാത്രി 8.39ന് കണ്ണൂരിലെത്തിയ തിരുനെൽവേലി-ദാദർ എക്സ്പ്രസിൽനിന്ന് ഇറങ്ങി കയറാൻ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് നവി മുംബൈ സ്വദേശി ചവൻ (42) ആണ് മരിച്ചത്. മധുരയിൽനിന്ന് പൻവേലിലേക്ക് യാത്രക്കിടെ ബി-വൺ കോച്ചിൽ നിന്ന് പുറത്തിറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ചാടിക്കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ഇതേ ദിവസം പുലർച്ച 1.10ന് നടന്ന അപകടത്തിലാണ് ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റത്.
കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിക്കാണ് (32) ഗുരുതര പരിക്കേറ്റത്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.ഡിസംബർ 30ന് ഉച്ചക്ക് ഒന്നരയോടെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചിരുന്നു. യശ്വന്തപുരം-മംഗളൂരു വീക്ക്ലി എക്സ്പ്രസിൽനിന്ന് വീണാണ് അപകടം. ഇതേ മാസം 20ന് ഉച്ചക്ക് കണ്ണൂർ -എറണാകുളം ഇന്റർസിറ്റിയിൽ കയറുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചു. നാറാത്ത് സ്വദേശി കാസിമാണ് ട്രാക്കിനും വണ്ടിക്കും ഇടയിൽ കുടുങ്ങി മരിച്ചത്.ഒക്ടോബർ രണ്ടിന് രാവിലെ 10.50ന് കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറിയ യുവാവ് ട്രെയിനിന് അടിയിൽപെട്ട് തൽക്ഷണം മരിച്ചിരുന്നു.
ചായകുടിയിൽ ജീവിതം അവസാനിക്കരുത്
യാത്രക്കിടെ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ചായകുടിക്കാനും സാധനങ്ങൾ വാങ്ങാനുമായി ഇറങ്ങുന്നത് അപകടം വരുത്തിവെക്കും. കുറഞ്ഞ സമയം മാത്രമാണ് വണ്ടികൾ സ്റ്റേഷനിൽ നിർത്തുന്നത്. ട്രെയിൻ പുറപ്പെടാനാകുമ്പോൾ ചായക്കപ്പും മൊബൈൽ ഫോണുമായി അശ്രദ്ധമായി കയറുമ്പോൾ വീഴാനുള്ള സാധ്യതയേറെയാണ്.ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അപകടത്തിൽപെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ യാത്രക്കാരുടെ അശ്രദ്ധ വ്യക്തമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് മിക്ക അപകടങ്ങളും. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഏറെയാണ്.
നവംബർ മൂന്നിന് കണ്ണൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിനി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഒന്നാം പ്ലാറ്റ്ഫോമിലെ കടയിൽ ബിസ്കറ്റ് വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് ശ്രദ്ധയിൽപെട്ട പെൺകുട്ടി സ്ലീപ്പർ കമ്പാർട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു.സെപ്റ്റംബർ 26ന് തലശ്ശേരി റെയില്വേ സ്റ്റേഷനില് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല് വഴുതി പുറത്തേക്ക് വീണ വയോധികന് രക്ഷകനായത് പൊലീസുകാരനാണ്. കഴിഞ്ഞ മാർച്ചിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചായവിൽപനക്കാരൻ ഷറഫുദ്ദീൻ ചായ വിൽപനക്കിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ് 2025 പരീക്ഷകൾക്ക് 2025 മാർച്ച് 7 മുതൽ 13 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
പുനർ മൂല്യ നിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024), രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024) എന്നീ പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ


കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.
കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’
ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .
സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.
കരുത്താണ് ഹെൽപർമാർ
ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.
കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.
ആശ്രയമാണ് ഈ വർക്കർമാർ
ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.
വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)
മികച്ച സൂപ്പർവൈസർ
മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്