Kannur
മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷനിൽ തീവെട്ടിക്കൊള്ള തട്ടിയത് 1.77 കോടി

കണ്ണൂർ:ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷൻ നടത്തിയത് തീവെട്ടിക്കൊള്ള. നീക്കംചെയ്‌ത ഖരമാലിന്യത്തിന്റെ അളവ് കൂട്ടിക്കാണിച്ചാണ് വൻവെട്ടിപ്പ് നടത്തിയത്. എജി റിപ്പോർട്ടിലാണ് കരാറിന്റെ മറവിൽ കോർപറേഷൻ നടത്തിയ ക്രമക്കേടുകൾ അക്കമിട്ടുനിരത്തിയത്. ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽനിന്ന് 73,502 ക്യൂബിക് മീറ്റർ ഖരമാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത കമ്പനിക്ക് കോർപറേഷൻ നൽകിയത് മൂന്ന് ബില്ലുകളിലായി 2.63 കോടി രൂപയാണ്. എന്നാൽ കോഴിക്കോട് എൻ.ഐ.ടിയുടെ പരിശോധനയിൽ 24,042 ക്യൂബിക് മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന് കണ്ടെത്തി. ഇതിന് നഗരസഭ നേരത്തേ നിശ്‌ചയിച്ച നിരക്കിൽ നൽകേണ്ടത് 86.07 ലക്ഷം രൂപമാത്രമാണ്. 1.77 കോടി രൂപ അധികം നൽകിയതായാണ് കണ്ടെത്തിയത്. ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ ഖരമാലിന്യങ്ങൾ നീക്കുന്നതിന് റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്, ജൻ ആധാർ സേവാ ഭാരത്, മഹീന്ദ്രാ അസോസിയറ്റ്‌സ് എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ് കണ്ണൂർ കോർപറേഷൻ കരാർ നൽകിയത്.
2022 മെയ് ഏഴിന് ഒപ്പിട്ട കരാറിന്റെ കാലാവധി ഒരുവർഷമായിരുന്നു. എന്നാൽ 2023 ഡിസംബർ 31വരെ കാലാവധി നീട്ടിനൽകി. കരാർ നൽകിയ കൺസോർഷ്യത്തിനെതിരെ അന്നുതന്നെ പരാതിയുയർന്നിരുന്നു. മൂന്ന് വർഷം പ്രവർത്തന പരിചയമുള്ള കമ്പനികളെയാണ് പരിഗണിക്കേണ്ടതെന്നിരിക്കെ ഇത് കാറ്റിൽപ്പറത്തിയാണ് കരാർ നൽകിയത്. ബയോമൈനിങ്ങ് നടത്തി ക്യൂബിക് മീറ്ററിന് 640 രൂപ നിരക്കിൽ മാലിന്യം നീക്കംചെയ്‌ത് ഭൂമി കൈമാറണമെന്നായിരുന്നു കരാർ. എന്നാൽ കരാർവച്ച് രണ്ടുവർഷവും ഏഴുമാസവും കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല. 73,502 ക്യൂബിക്‌മീറ്റർ മാലിന്യം നീക്കിയെന്നാണ് കോർപറേഷന് കമ്പനി കണക്ക് നൽകിയത്. ഇതുപ്രകാരം കോർപറേഷൻ തുകയും കൈമാറി. കോർപറേഷന്റെ എം ബുക്കിൽ 73,502 ക്യൂബിക് മീറ്റർ ഖരമാലിന്യം നീക്കം ചെയ്‌തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കോഴിക്കോട് എൻഐടി നടത്തിയ ഡ്രോൺ പരിശോധനയിൽ 24,042 ക്യൂബിക് മീറ്റർ മാലിന്യമേ നീക്കം ചെയ്‌തിട്ടുള്ളൂവെന്ന് കണ്ടെത്തി. 49,460 ക്യൂബിക് മീറ്റർ മാലിന്യം നീക്കം ചെയ്‌തുവെന്നത് കെട്ടിച്ചമച്ച കണക്കാണെന്നാണ് എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മണ്ണും പ്ലാസ്‌റ്റിക്കും വേർതിരിക്കൽമാത്രമാണ് കൂടുതലായും ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ കമ്പനികൾ നടത്തിയത്. മാലിന്യത്തിന്റെ നാലിലൊന്നുപോലും നീക്കിയിട്ടില്ല. പുറത്തേക്ക് കൊണ്ടുപോകുന്ന ലോഡുകൾ രേഖപ്പെടുത്താറുമില്ല. വ്യാഴാഴ്‌ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വികസന സ്ഥിരംസമിതി ചെയർമാനടക്കം ചേലോറയിൽ നടന്നത് വൻ അഴിമതിയാണെന്ന ആരോപണം ഉന്നയിച്ചു. യോഗത്തിൽ അജൻഡയായിരുന്ന വിഷയം ചർച്ചചെയ്യാതെ മാറ്റിവയ്‌ക്കാൻ ഭരണപക്ഷം ശ്രമിച്ചത് വൻപ്രതിഷേധത്തിനാണ് ഇടയാക്കിയത്. കമ്പനികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോയാണ് കോർപറേഷൻ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ് അടക്കമുള്ള കമ്പനികളുമായി കരാറിലെത്തിയത്. അതേസമയം കൺസോർഷ്യത്തിലെ ഒരു കമ്പനിക്ക് പണം കൈമാറിയതും വിവാദമായിട്ടുണ്ട്. ടി ഒ മോഹനൻ മേയറായിരിക്കെയാണ് ഈ കമ്പനികളുടെ കൺസോർഷ്യവുമായി കരാറൊപ്പിട്ടത്. നിലവിൽ മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലാണ് മേയർ. നേരത്തേയുണ്ടാക്കിയ കരാറിലെ വെട്ടിപ്പ് പുറത്തുവന്നതോടെ ഉത്തരം പറയേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് ലീഗ്.
Kannur
വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ


കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.
കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’
ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .
സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.
കരുത്താണ് ഹെൽപർമാർ
ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.
കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.
ആശ്രയമാണ് ഈ വർക്കർമാർ
ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.
വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)
മികച്ച സൂപ്പർവൈസർ
മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Kannur
എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്