Connect with us

Kannur

മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷനിൽ തീവെട്ടിക്കൊള്ള തട്ടിയത് 1.77 കോടി

Published

on

Share our post

കണ്ണൂർ:ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷൻ നടത്തിയത്‌ തീവെട്ടിക്കൊള്ള. നീക്കംചെയ്‌ത ഖരമാലിന്യത്തിന്റെ അളവ്‌ കൂട്ടിക്കാണിച്ചാണ്‌ വൻവെട്ടിപ്പ്‌ നടത്തിയത്‌. എജി റിപ്പോർട്ടിലാണ്‌ കരാറിന്റെ മറവിൽ കോർപറേഷൻ നടത്തിയ ക്രമക്കേടുകൾ അക്കമിട്ടുനിരത്തിയത്‌. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽനിന്ന്‌ 73,502 ക്യൂബിക്‌ മീറ്റർ ഖരമാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത കമ്പനിക്ക്‌ കോർപറേഷൻ നൽകിയത്‌ മൂന്ന്‌ ബില്ലുകളിലായി 2.63 കോടി രൂപയാണ്‌. എന്നാൽ കോഴിക്കോട്‌ എൻ.ഐ.ടിയുടെ പരിശോധനയിൽ 24,042 ക്യൂബിക്‌ മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന്‌ കണ്ടെത്തി. ഇതിന്‌ നഗരസഭ നേരത്തേ നിശ്‌ചയിച്ച നിരക്കിൽ നൽകേണ്ടത്‌ 86.07 ലക്ഷം രൂപമാത്രമാണ്‌. 1.77 കോടി രൂപ അധികം നൽകിയതായാണ്‌ കണ്ടെത്തിയത്‌. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിലെ ഖരമാലിന്യങ്ങൾ നീക്കുന്നതിന്‌ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്‌, ജൻ ആധാർ സേവാ ഭാരത്‌, മഹീന്ദ്രാ അസോസിയറ്റ്‌സ്‌ എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ്‌ കണ്ണൂർ കോർപറേഷൻ കരാർ നൽകിയത്‌.

2022 മെയ്‌ ഏഴിന്‌ ഒപ്പിട്ട കരാറിന്റെ കാലാവധി ഒരുവർഷമായിരുന്നു. എന്നാൽ 2023 ഡിസംബർ 31വരെ കാലാവധി നീട്ടിനൽകി. കരാർ നൽകിയ കൺസോർഷ്യത്തിനെതിരെ അന്നുതന്നെ പരാതിയുയർന്നിരുന്നു. മൂന്ന്‌ വർഷം പ്രവർത്തന പരിചയമുള്ള കമ്പനികളെയാണ്‌ പരിഗണിക്കേണ്ടതെന്നിരിക്കെ ഇത്‌ കാറ്റിൽപ്പറത്തിയാണ്‌ കരാർ നൽകിയത്‌. ബയോമൈനിങ്ങ്‌ നടത്തി ക്യൂബിക്‌ മീറ്ററിന്‌ 640 രൂപ നിരക്കിൽ മാലിന്യം നീക്കംചെയ്‌ത്‌ ഭൂമി കൈമാറണമെന്നായിരുന്നു കരാർ. എന്നാൽ കരാർവച്ച്‌ രണ്ടുവർഷവും ഏഴുമാസവും കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല. 73,502 ക്യൂബിക്‌മീറ്റർ മാലിന്യം നീക്കിയെന്നാണ്‌ കോർപറേഷന്‌ കമ്പനി കണക്ക്‌ നൽകിയത്‌. ഇതുപ്രകാരം കോർപറേഷൻ തുകയും കൈമാറി. കോർപറേഷന്റെ എം ബുക്കിൽ 73,502 ക്യൂബിക്‌ മീറ്റർ ഖരമാലിന്യം നീക്കം ചെയ്‌തതായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാൽ കോഴിക്കോട്‌ എൻഐടി നടത്തിയ ഡ്രോൺ പരിശോധനയിൽ 24,042 ക്യൂബിക്‌ മീറ്റർ മാലിന്യമേ നീക്കം ചെയ്‌തിട്ടുള്ളൂവെന്ന്‌ കണ്ടെത്തി. 49,460 ക്യൂബിക്‌ മീറ്റർ മാലിന്യം നീക്കം ചെയ്‌തുവെന്നത്‌ കെട്ടിച്ചമച്ച കണക്കാണെന്നാണ്‌ എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌.

മണ്ണും പ്ലാസ്‌റ്റിക്കും വേർതിരിക്കൽമാത്രമാണ്‌ കൂടുതലായും ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ കമ്പനികൾ നടത്തിയത്‌. മാലിന്യത്തിന്റെ നാലിലൊന്നുപോലും നീക്കിയിട്ടില്ല. പുറത്തേക്ക്‌ കൊണ്ടുപോകുന്ന ലോഡുകൾ രേഖപ്പെടുത്താറുമില്ല. വ്യാഴാഴ്‌ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വികസന സ്ഥിരംസമിതി ചെയർമാനടക്കം ചേലോറയിൽ നടന്നത്‌ വൻ അഴിമതിയാണെന്ന ആരോപണം ഉന്നയിച്ചു. യോഗത്തിൽ അജൻഡയായിരുന്ന വിഷയം ചർച്ചചെയ്യാതെ മാറ്റിവയ്‌ക്കാൻ ഭരണപക്ഷം ശ്രമിച്ചത്‌ വൻപ്രതിഷേധത്തിനാണ്‌ ഇടയാക്കിയത്‌. കമ്പനികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാവശ്യപ്പെട്ട്‌ കോടതിയിൽ പോയാണ്‌ കോർപറേഷൻ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്‌ അടക്കമുള്ള കമ്പനികളുമായി കരാറിലെത്തിയത്‌. അതേസമയം കൺസോർഷ്യത്തിലെ ഒരു കമ്പനിക്ക്‌ പണം കൈമാറിയതും വിവാദമായിട്ടുണ്ട്‌. ടി ഒ മോഹനൻ മേയറായിരിക്കെയാണ്‌ ഈ കമ്പനികളുടെ കൺസോർഷ്യവുമായി കരാറൊപ്പിട്ടത്‌. നിലവിൽ മുസ്ലിം ലീഗിലെ മുസ്ലിഹ്‌ മഠത്തിലാണ്‌ മേയർ. നേരത്തേയുണ്ടാക്കിയ കരാറിലെ വെട്ടിപ്പ്‌ പുറത്തുവന്നതോടെ ഉത്തരം പറയേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ്‌ ലീഗ്‌.


Share our post

Kannur

കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

Published

on

Share our post

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.

പ്രകൃതിദത്ത ഉപലോഹവസ്തു

പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാ  ടൈം ടേബിൾ

23-04-2025  നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

07-05-2025നു ആരംഭിക്കുന്ന ഒന്നാം  സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്‍ഞാപനം

സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക്  (SDE 2011-2019 അഡ്മിഷൻ  മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!