Connect with us

Kerala

മാലിന്യത്തിൽ നിന്നും മലർവാടിയിലേക്ക് സന്ദേശവുമായി ഇരിട്ടിയിൽ ഗ്രീൻ ലീഫ് പാർക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു

Published

on

Share our post

‘മാലിന്യത്തിൽ നിന്നും മലർവാടിയിലേക്ക്’ എന്ന സന്ദേശവുമായി ഇരിട്ടി നഗരസഭയുടെ ഗ്രീൻ ലീഫ് പാർക്ക് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത സുന്ദര കേരളത്തിനായുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യക്തി ശുചിത്വത്തിലും വീടുകൾ വൃത്തിയായി വയ്ക്കുന്നതിലും മലയാളികൾ മുന്നിലാണ്. എന്നാൽ പൊതു ഇടങ്ങൾ ശുചിയായി വയ്ക്കുന്നതിൽ കൂടി ശ്രദ്ധ ചെലുത്തേണ്ടേതുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മനോഹരമായ മിനി പാർക്കുകൾ നിർമിച്ചാൽ ആരും മാലിന്യങ്ങൾ നിക്ഷേപിക്കില്ലന്നും നാട്ടുകാർക്ക് ഒത്തുചേരാനും ഇരിക്കാനും ഒരിടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇരിട്ടി കെഎസ്ഇബി ഓഫീസിന് സമീപം നടന്ന പരിപാടിയിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. പാർക്കിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം ഇരട്ടി നഗരസഭയുടെ ശുചിത്വ അംബാസഡറും ചിത്രകാരിയുമായ വിദ്യാസുന്ദർ നിർവ്വഹിച്ചു. ഗ്രീൻ ലീഫ് ചെയർമാൻ അഡ്വ ബിനു കുളമക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന സ്ഥലങ്ങൾ ശുചീകരിച്ചു വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഗ്രീൻ ലീഫ് പാർക്ക്. കണ്ണൂർ ജില്ലയുടെ കുടിവെള്ള വിതരണത്തിന്റെ കേന്ദ്രമായിട്ടുള്ള പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പുഴയോരത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപേക്ഷിക്കപ്പെട്ട പ്രദേശമായിരുന്നു നേരത്തെ ഇവിടം. മാലിന്യങ്ങൾ നീക്കം ചെയ്ത് ആറുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഉദ്യാനം നിർമിച്ചിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ സാമൂഹിക രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഗ്രീൻ ലീഫ് ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇരിട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, പി.കെ ബൾക്കിസ്, കെ സുരേഷ്, കൗൺസിലർമാരായ വി.പി അബ്ദുൽ റഷീദ്, കെ നന്ദനൻ, വി.ശശി, ഇരിട്ടി നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ, പി.എ നസീർ, ഗ്രീൻ ലീഫ് സെക്രട്ടറി എൻ.ജെ ജോഷി എന്നിവർ സംസാരിച്ചു.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!