Kerala
ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആൺസുഹൃത്ത് അറസ്റ്റിൽ
![](https://newshuntonline.com/wp-content/uploads/2025/01/pocsoo.jpg)
കൊച്ചി: ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തലയോലപ്പറമ്പ് സ്വദേശി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അനൂപ് പെൺകുട്ടിയെ അതിക്രൂരമായാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അറസ്റ്റിലായ അനൂപ് ലഹരി കേസിൽ അടക്കംപ്രതിയാണ്. ഇയാൾ വീട്ടിൽ വരുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ശനിയാഴ്ച രാത്രി 10.15ഓടെയാണ് അനൂപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ തർക്കം ഉണ്ടായി. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ഉണ്ടായ സൗഹൃദം ചോദ്യം ചെയ്ത് മർദ്ദിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി മരിച്ചുവെന്ന് കരുതി അനൂപ് സ്ഥലത്തുനിന്ന് കടന്ന് കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണങ്ങളില്‍ വീഴരുത്; ജാഗ്രതാനിര്‍ദേശവുമായി സി.ബി.എസ്.ഇ
![](https://newshuntonline.com/wp-content/uploads/2025/02/24.jpg)
![](https://newshuntonline.com/wp-content/uploads/2025/02/24.jpg)
10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന തെറ്റായ സോഷ്യല്‍ മീഡിയ അവകാശവാദങ്ങള്‍ക്കെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് സിബിഎസ്ഇ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സിബിഎസ്ഇ അധികൃതര്‍ പറഞ്ഞു.യൂട്യൂബ്, ഫെയ്‌സ്ബുക്ക്, എക്‌സ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ന്നതായും ചോദ്യപേപ്പറിലേക്ക് ആക്‌സസ് ചെയ്യാമെന്നും പറഞ്ഞുള്ള തെറ്റായ പ്രചാരണങ്ങള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രചാരണങ്ങള്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ആരംഭിച്ച 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.
കുറ്റവാളികളെ തിരിച്ചറിയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ബോര്‍ഡ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ചട്ടങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പ്രകാരം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി.വെരിഫൈ ചെയ്യാത്ത വിവരങ്ങളുടെ പിന്നാലെ പോകരുതെന്നും വിശ്വസിക്കരുതെന്നും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പറഞ്ഞ് മനസിലാക്കണം. കാരണം ഇത് പരീക്ഷാ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളുകളും കൃത്യമായ അപ്ഡേറ്റുകള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിനെയും മറ്റും നിയമപരമായ അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
Kerala
ജാഗ്രത പാലിച്ച് പണം സംരക്ഷിക്കാം,എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് ? മുന്നറിയിപ്പുമായി യു.പി.ഐ
![](https://newshuntonline.com/wp-content/uploads/2025/02/1-scam-k.jpg)
![](https://newshuntonline.com/wp-content/uploads/2025/02/1-scam-k.jpg)
ദൈനംദിനം പലതരം സാമ്പത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍.ഇതുവഴി തട്ടിപ്പുകാര്‍ ഉപഭോക്താവ് അറിയാതെ ഫോണ്‍ കോളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ഒ ടി പി തട്ടിയെടുക്കുകയും ചെയ്യും. ഇതിലൂടെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനും പണം തട്ടാനും സാധിക്കും.യുപിഐ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നിരിക്കുന്നത്.’നിങ്ങളെ കബളിപ്പിച്ച് ഒടിപി തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ കോള്‍ മെര്‍ജിങ് വിദ്യ ഉപയോഗിക്കുന്നു. അതില്‍ വീണ് പോവരുത് ! ജാഗ്രത പാലിച്ച് പണം സംരക്ഷിക്കുക.’ എന്നാണ് യു.പി.ഐ നല്‍കുന്ന മുന്നറിയിപ്പ്.
തട്ടിപ്പ് എങ്ങനെ ?
ഒരു സുഹൃത്തില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ ലഭിച്ചതെന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു അപരിചിതന്റെ കോള്‍ വരും. ആ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒടിപി ഫോണ്‍ കോള്‍ ആയിരിക്കും അത്. കോള്‍ മെര്‍ജ് ചെയ്താല്‍ രണ്ടിൽ അധികം പേര്‍ക്ക് ഒരേ സമയം സംസാരിക്കാനാവും. പറയുന്നത് പരസ്പരം കേള്‍ക്കാം. അതായത് ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളില്‍ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേള്‍ക്കാനാവും. ആ നിമിഷം തന്നെ ഒടിപി ഉപയോഗിച്ച് കൊണ്ട് തട്ടിപ്പുകാര്‍ പണമിടപാട് നടത്തിയിട്ടുണ്ടാവും.
‣അപരിചിതമായ നമ്പറുകളുമായി കോള്‍ മെര്‍ജ് ചെയ്യരുത്. ആരെങ്കിലും കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സംശയിക്കുക. പ്രത്യേകിച്ചും അപരിചിതരായ ആളുകള്‍ വിളിച്ചാല്‍.
ആരാണ് വിളിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരെങ്കിലും നിങ്ങളുടെ ബാങ്കില്‍ നിന്ന് ആണെന്നും പരിചയം ഉള്ളവരാണെന്നും പറഞ്ഞ് ബന്ധപ്പെട്ടാലും അവരുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം.
‣നിങ്ങള്‍ ഇടപാട് നടത്താതെ ഒ ടി പി ലഭിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക. 1930 എന്ന നമ്പറില്‍ ഇതിനായി ബന്ധപ്പെടാം.
Kerala
90 ദിവസത്തെ വാലിഡിറ്റി,അത്യുഗ്രൻ പ്ലാനുമായി ബി.എസ്.എന്‍.എല്‍
![](https://newshuntonline.com/wp-content/uploads/2025/02/bsnl.jpg)
![](https://newshuntonline.com/wp-content/uploads/2025/02/bsnl.jpg)
സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി ബി.എസ്.എന്‍.എല്‍ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നു.പ്ലാനിന്റെ പ്രധാന പ്രത്യേകതകൾ: 90 ദിവസത്തെ വാലിഡിറ്റി .ദിവസവും 2GB ഡാറ്റ .അൺലിമിറ്റഡ് കോളുകൾ .411 രൂപയ്ക്ക് താങ്ങാനാവുന്ന വിലഈ പ്ലാൻ ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് വളരെ പ്രയോജനകരമാണ്. മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്