Connect with us

Kerala

അവയവങ്ങൾ ദാനം ചെയ്യണമെന്ന അവസാന ആഗ്രഹം; നികിതയുടെ കണ്ണുകൾ മറ്റൊരാൾക്ക് മിഴിവേകും

Published

on

Share our post

കരളിനെ ബാധിച്ച ഗുരുതര രോഗത്ത തുടർന്ന് ശനിയാഴ്ച അന്തരിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്‌സനുമായ നികിതാ നയ്യാരുടെ കണ്ണുകൾ ദാനം ചെയ്തു. അപൂർവ രോഗത്തിന് കീഴടങ്ങിയ നികിതയുടെ അവസാന ആഗ്രഹപ്രകാരമാണ് നേത്രപടലം ദാനം ചെയ്തത്. രോഗാവസ്ഥയിൽ ഡോക്ടറോടാണ് തന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യണമെന്ന് നികിത ആവശ്യപ്പെട്ടിരുന്നത്.

കരളിലും തലച്ചോറിലും വലിയ അളവിൽ ചെമ്പ് അടിഞ്ഞുകൂടുന്ന വിൽസൺ ഡിസീസ് എന്ന അപൂർവരോഗമായിരുന്നു നികിതയ്ക്ക്. അതിനാൽ നേത്രപടലം മാത്രമാണ് ദാനം ചെയ്യാൻ കഴിഞ്ഞത്. സെന്റ് തെരേസാസ് കോളജിൽ ബിഎസ് സി സൈക്കോളജ് അവസാന വർഷ വിദ്യാർഥിയായിരുന്നു നികിതാ നയ്യാർ. എട്ടാം വയസിലാണ് നികിതക്ക് അപൂർവരോഗം പിടിപെടുന്നത്.കരൾ മാറ്റ ശസ്ത്രക്രിയ നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ വിയോഗം. രോഗം ബാധിച്ചു കഴി‍ഞ്ഞ് രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ നടി ഭാവനയുടെ ബാല്യകാലം അവതരിപ്പിച്ചത് നികിതയായിരുന്നു. ഫിലിപ്‌സ് ആൻഡ് ദ് മങ്കിപെൻ, റോസ് എന്നീ ചിത്രങ്ങളിലും നികിത അഭിനയിച്ചിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നമിത മാധവികുട്ടിയുടെയും ചങ്ങനാശേരി സ്വദേശി ഡോണി തോമസിന്റെയും മകളാണ് നികിതാ നയ്യാർ. സംസ്‌കാരം കൊച്ചിയിൽ നടത്തി.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!