Connect with us

Kannur

പത്താമുദയത്തിന് പത്തരമാറ്റ്: പത്താം ക്ലാസ് പരീക്ഷയെഴുതിയ 1571 പേരിൽ 1424 പേർക്കും ജയം

Published

on

Share our post

കണ്ണൂർ: സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പത്താമുദയം പദ്ധതിയിൽ ജില്ലയിൽ മികച്ച വിജയം നേടിയവരെയും തദ്ദേശ സ്ഥാപനങ്ങളെയും ജില്ല പഞ്ചായത്ത് അനുമോദിച്ചു. പത്താമുദയം പദ്ധതിയിലൂടെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 1571 പേരിൽ 1424 പേരും ഇത്തവണ വിജയിച്ചു.18 മുതൽ 81 വയസ്സ് വരെയുള്ളവരായിരുന്നു പഠിതാക്കൾ. ജയിച്ചവരിൽ 1214 പേർ സ്ത്രീകളാണ്. അനുമോദനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രായം കൂടിയ പഠിതാക്കൾക്കുള്ള പുരസ്കാരം ഉളിക്കൽ പഞ്ചായത്ത് തേർമലയിലെ 81കാരൻ എം.ജെ. സേവ്യറും ചെങ്ങളായി പഞ്ചായത്ത് ചുഴലിയിലെ 75കാരി രുക്മിണി താഴത്തുവീട്ടിൽ ഒതയോത്തും മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.മാധവി മാവില (74), യശോദ (74), എലിസബത്ത് മാത്യു (74) എന്നിവരും പ്രായമേറിയ പഠിതാക്കളാണ്. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാടായി സ്വദേശി എ.വി. താഹിറ, ട്രാൻസ്ജെൻഡർ പഠിതാവ് സി. അപർണ എന്നിവരെയും പരിപാടിയിൽ ആദരിച്ചു. പത്താമുദയം മികച്ച രീതിയിൽ സംഘടിപ്പിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.

കണ്ണൂർ കോർപറേഷൻ, ഇരിട്ടി നഗരസഭ, പഞ്ചായത്തുകളായ രാമന്തളി, പെരിങ്ങോംവയക്കര, എരമംകുറ്റൂർ, ചെങ്ങളായി, കോട്ടയം മലബാർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കുന്നോത്തുപറമ്പ്, കുറ്റിയാട്ടൂർ, മുണ്ടേരി, അഞ്ചരക്കണ്ടി, കോളയാട്, മുഴക്കുന്ന്, പേരാവൂർ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. മികച്ച വിജയം നേടിയ 10 ദമ്പതികളും 28 സഹോദരങ്ങളും പുരസ്കാരം ഏറ്റുവാങ്ങി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയവർക്കുള്ള പുരസ്കാരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ വിതരണം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ എൻ.വി. ശ്രീജിനി, ടി. സരള, വി.കെ. സുരേഷ്ബാബു, ജില്ല പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ആസൂത്രണ ‌സമിതി ഉപാധ്യക്ഷൻ ഗംഗാധരൻ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഷാജു ജോൺ, അസി. കോഓഡിനേറ്റർ ടി.വി. ശ്രീജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ബാബുരാജ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പയ്യന്നൂർ കുഞ്ഞിരാമൻ, വി.ആർ.വി. ഏഴോം എന്നിവർ സംസാരിച്ചു.


Share our post

Kannur

പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

Published

on

Share our post

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്‌സ്ഡ് വോളി ആറിന്

Published

on

Share our post

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവ്

Published

on

Share our post

കണ്ണൂർ: ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ സഹിതം മെയ് അഞ്ചിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!