Connect with us

Breaking News

നോട്ടുകൾക്ക് വിട; ഇനി ഡിജിറ്റൽ കറൻസി

Published

on

Share our post

ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടു കൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ള പ്പണം പൂർണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടു ത്തുക എന്നീ ലക്ഷ്യങ്ങളോടെയാ ണ് പുതിയ പ്രഖ്യാപനമെന്ന് ആർ. ബി.ഐ ഗവർണർ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ടു പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടും. നേരത്തെ ചൈന, സ്വീഡൻ എന്നീ രാജ്യങ്ങളും സമ്പൂർണമായി ഡിജിറ്റൽ കറൻസിയിലേക്കു മാറിയിരുന്നു.

പുതിയ നയപ്രഖ്യാപനത്തിലൂടെ രാജ്യം ആഗോളതലത്തിൽ പ്രധാന സാമ്പത്തിക ശക്തിയായി മാറുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ പൂർണതയാണ് ഇതിലൂടെ കൈവരിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ ശക്തിപ്പെട്ടിരുന്നെങ്കിലും സമ്പൂർണമായി നോട്ടു നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. പൊതു ജനങ്ങൾക്കു പ്രയാസമുണ്ടാകാതെ ഘട്ടംഘട്ടമായി നോട്ടുകൾ പിൻവലിച്ചാണ് പണമിടപാട് പൂർണമായും ഡിജിറ്റൽ കറൻസിയിലേക്കു മാറുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ആഭ്യന്തര ഇടപാടുകൾ, രാജ്യത്തിനു പുറത്തേക്കുള്ള പണമിടപാടുകൾ എന്നിവയിലെല്ലാം സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്കും ഭാവി വളർച്ചയ്ക്കും ഡിജിറ്റൽ കറൻസി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി ഒന്നു മുതൽ സമ്പൂർണ നോട്ടു നിരോധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് ഒരു നിശ്ചിത കാലയളവു വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാനുള്ള അവസരമുണ്ടാകുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 15 വരെയാണ് പേപ്പർ കറൻസി മാറ്റിയെടുക്കാൻ അവസരം ലഭിക്കുക. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ വ്യാപാരങ്ങളും ചെറുകിട ഇടപാടുകളും ഡിജിറ്റലായി മാറും. ‘ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തെ ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വിക്ഷിക്കുകയാണെന്നും പുതിയ സാമ്പത്തിക യുഗത്തിന്റെ തുടക്കമാണിത്’ എന്നും കേന്ദ്ര ധനമന്ത്രി രാജീവ് സിങ് പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തി പരിവർത്തനം സുഗമമാക്കുന്നതിനു സർക്കാർ പൂർണമായും പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തീരുമാനം സ്വാഗതാർഹമാണെങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനം ഗ്രാമീണമേഖലയിലെ ജനങ്ങളെ പ്രയാസത്തിലാക്കുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജലി മെഹ്റ പറഞ്ഞു. ഭാവിയിലെ സാമ്പത്തിക ഇടപാടുകൾ ക്രിപ്റ്റോ കറൻസിയുടേതാണെന്നും പരമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്‌ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയെന്നും സാമ്പത്തിക നൊബേൽ പുരസ്ക‌ാര ജേതാവ് ഡോ. റിന പട്ടേൽ അഭിപ്രായപ്പെട്ടു.

മാർക്കറ്റിംഗ് ഫീച്ചർ 


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!