Connect with us

Kerala

സിവിൽ സർവീസസ് പരീക്ഷ: പ്രിലിമിനറി രണ്ട് പേപ്പർ, മെയിൻ ഒൻപത് പേപ്പർ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published

on

Share our post

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ്. രണ്ടാം ഘട്ടമായ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷയാണ് പ്രിലിമിനറി പരീക്ഷ. ഇതൊരു സ്‌ക്രീനിങ് ടെസ്റ്റ് ആണ്.രണ്ടാംഘട്ടമായ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ, വിവിധ സര്‍വീസുകള്‍/ പോസ്റ്റുകള്‍ എന്നിവയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന; റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ. യു.പി.എസ്.സി. പ്രസിദ്ധപ്പെടുത്തിയ 2025-ലെ പരീക്ഷാ കലണ്ടര്‍ പ്രകാരം സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ ഓഗസ്റ്റ് 22 മുതല്‍ (അഞ്ചുദിവസം) നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ നവംബര്‍ 16-ന് തുടങ്ങും (ഏഴ് ദിവസം).പ്രിലിമിനറി ഘടന

200 മാര്‍ക്ക് വീതമുള്ള രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകള്‍ ഉണ്ട്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ക, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ll. രണ്ടും നിര്‍ബന്ധമാണ്. പ്രിലിമിനറി പരീക്ഷയുടെ മൊത്തം മാര്‍ക്ക് 400. ആദ്യ പേപ്പറില്‍ വിവിധ മേഖലകളിലെ/ വിഷയങ്ങളിലെ ചോദ്യങ്ങളും രണ്ടാം പേപ്പര്‍, അഭിരുചി വിലയിരുത്തുന്ന ചോദ്യങ്ങളുമാണ്.

രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാകും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ചോദ്യത്തിനുള്ള മാര്‍ക്കിന്റെ മൂന്നില്‍ ഒന്ന് (0.33) കുറയ്ക്കും.

പ്രിലിമിനറി രണ്ടാം പേപ്പര്‍, യോഗ്യതാ സ്വഭാവമുള്ളതാണ്. ഈ പേപ്പറില്‍ നേടേണ്ട കട്ട് ഓഫ് സ്‌കോര്‍ 33 ശതമാനം മാര്‍ക്കാണ്. ഇതിനു വിധേയമായി പേപ്പര്‍ ഒന്നിന് നിശ്ചയിക്കപ്പെടുന്ന യോഗ്യതാമാര്‍ക്ക് പരിഗണിച്ച് ഫൈനല്‍ പരീക്ഷയ്ക്കു യോഗ്യത നേടുന്നവരെ കമ്മിഷന്‍ കണ്ടെത്തും.

മെയിന്‍ പരീക്ഷാ ഘടന

സിവില്‍ സര്‍വീസസ് മെയിന്‍ എഴുത്തു പരീക്ഷയ്ക്ക് മൊത്തം ഒന്‍പത് പേപ്പറുകളാണുള്ളത്. ചോദ്യങ്ങള്‍, പരമ്പരാഗത രീതിയില്‍ (കണ്‍വെന്‍ഷണല്‍ – എസ്സേ ടൈപ്പ്) ഉത്തരം നല്‍കേണ്ടതായിരിക്കും.

ഓപ്ഷണല്‍ പേപ്പര്‍

അപേക്ഷിക്കുമ്പോള്‍, തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ പേപ്പര്‍ രേഖപ്പെടുത്തണം. താത്പര്യമുള്ള ഏതു പേപ്പറും ഓപ്ഷണല്‍ പേപ്പര്‍ ആയി തിരഞ്ഞെടുക്കാം. ഓരോ പേപ്പറിന്റെയും വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്. ഇവയില്‍ ഭാരതീയ ഭാഷ, ഇംഗ്ലീഷ് എന്നീ പേപ്പറുകളില്‍ ഓരോന്നിനും 25 ശതമാനം മാര്‍ക്ക് കട്ട് ഓഫ് സ്‌കോര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.

ഫൈനല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണത്തിന്റെ രണ്ടിരട്ടിയോളം അപേക്ഷാര്‍ഥികളെ ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റിന് തിരഞ്ഞെടുക്കും. ഇതിന് 275 മാര്‍ക്ക് ഉണ്ടാകും. അന്തിമ റാങ്കിങ് ഫൈനല്‍ പരീക്ഷയിലെ ഏഴ് പേപ്പറുകളുടെ മാര്‍ക്കും (250 ഃ 7 = 1750) ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് മാര്‍ക്കും (275) ചേര്‍ത്ത് 2025-ല്‍ കണക്കാക്കി നിര്‍ണയിക്കും.

മുന്‍ ചോദ്യക്കടലാസുകള്‍

സിവില്‍ സര്‍വീസസ്/ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ upsc.gov.in -ല്‍ ലഭ്യമാണ് (എക്‌സാമിനേഷന്‍ ലിങ്ക്)

ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കേ രണ്ടാം ഘട്ടമായ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയ്ക്ക് (റിട്ടണ്‍ ആന്‍ഡ് ഇന്റര്‍വ്യൂ) അര്‍ഹത ലഭിക്കൂ. മെയിന്‍ പരീക്ഷയ്ക്ക് മൊത്തം ആറ് പേപ്പര്‍ ഉണ്ടാകും. പേപ്പര്‍ l – ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പേപ്പര്‍ ll – ജനറല്‍ നോളജ് (300 മാര്‍ക്ക്), പേപ്പര്‍ lll, lV, V, VI എന്നിവ ഓപ്ഷണല്‍ പേപ്പറുകളാണ്.

നല്‍കിയിട്ടുള്ള 14 ഓപ്ഷണല്‍ വിഷയങ്ങളില്‍ നിന്നും രണ്ടെണ്ണം അപേക്ഷ നല്‍കുമ്പോള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത ഓരോ ഓപ്ഷണല്‍ വിഷയത്തില്‍ നിന്നും രണ്ട് പേപ്പറുകള്‍ വീതം ഉണ്ടാകും. ഓരോന്നിന്റെയും പരമാവധി മാര്‍ക്ക് 200. സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്.

പേപ്പര്‍ II- ല്‍ (ജനറല്‍ നോളജ്) കമ്മീഷന്‍ നിശ്ചയിക്കുന്ന മിനിമം മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ മാത്രമേ മൂല്യനിര്‍ണയത്തിന് വിധേയമാക്കൂ. ഫൈനല്‍ പരീക്ഷയില്‍ യോഗ്യത നേടിയതായി കമ്മിഷന്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് തുടര്‍ന്ന് ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടാകും. ഇതിന്റെ പരമാവധി മാര്‍ക്ക് 300 ആയിരിക്കും.


Share our post

Kerala

രോഗികള്‍ക്ക് ആശ്വാസം; കെ.എസ്ഡി.പി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ എട്ടിന്

Published

on

Share our post

പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെ.എ.സ്ഡി.പി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ ‘മെഡിമാര്‍ട്ട്’ എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പറഞ്ഞു. 92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും. സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്‌മണ്യന്‍ അറിയിച്ചു.


Share our post
Continue Reading

Kerala

കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ

Published

on

Share our post

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.


Share our post
Continue Reading

Kerala

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ

Published

on

Share our post

കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!