Kerala
സിവിൽ സർവീസസ് പരീക്ഷ: പ്രിലിമിനറി രണ്ട് പേപ്പർ, മെയിൻ ഒൻപത് പേപ്പർ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ്. രണ്ടാം ഘട്ടമായ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷയാണ് പ്രിലിമിനറി പരീക്ഷ. ഇതൊരു സ്‌ക്രീനിങ് ടെസ്റ്റ് ആണ്.രണ്ടാംഘട്ടമായ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ, വിവിധ സര്‍വീസുകള്‍/ പോസ്റ്റുകള്‍ എന്നിവയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന; റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ. യു.പി.എസ്.സി. പ്രസിദ്ധപ്പെടുത്തിയ 2025-ലെ പരീക്ഷാ കലണ്ടര്‍ പ്രകാരം സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ ഓഗസ്റ്റ് 22 മുതല്‍ (അഞ്ചുദിവസം) നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ നവംബര്‍ 16-ന് തുടങ്ങും (ഏഴ് ദിവസം).പ്രിലിമിനറി ഘടന
200 മാര്‍ക്ക് വീതമുള്ള രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകള്‍ ഉണ്ട്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ക, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ll. രണ്ടും നിര്‍ബന്ധമാണ്. പ്രിലിമിനറി പരീക്ഷയുടെ മൊത്തം മാര്‍ക്ക് 400. ആദ്യ പേപ്പറില്‍ വിവിധ മേഖലകളിലെ/ വിഷയങ്ങളിലെ ചോദ്യങ്ങളും രണ്ടാം പേപ്പര്‍, അഭിരുചി വിലയിരുത്തുന്ന ചോദ്യങ്ങളുമാണ്.
രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാകും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ചോദ്യത്തിനുള്ള മാര്‍ക്കിന്റെ മൂന്നില്‍ ഒന്ന് (0.33) കുറയ്ക്കും.
പ്രിലിമിനറി രണ്ടാം പേപ്പര്‍, യോഗ്യതാ സ്വഭാവമുള്ളതാണ്. ഈ പേപ്പറില്‍ നേടേണ്ട കട്ട് ഓഫ് സ്‌കോര്‍ 33 ശതമാനം മാര്‍ക്കാണ്. ഇതിനു വിധേയമായി പേപ്പര്‍ ഒന്നിന് നിശ്ചയിക്കപ്പെടുന്ന യോഗ്യതാമാര്‍ക്ക് പരിഗണിച്ച് ഫൈനല്‍ പരീക്ഷയ്ക്കു യോഗ്യത നേടുന്നവരെ കമ്മിഷന്‍ കണ്ടെത്തും.
മെയിന്‍ പരീക്ഷാ ഘടന
സിവില്‍ സര്‍വീസസ് മെയിന്‍ എഴുത്തു പരീക്ഷയ്ക്ക് മൊത്തം ഒന്‍പത് പേപ്പറുകളാണുള്ളത്. ചോദ്യങ്ങള്‍, പരമ്പരാഗത രീതിയില്‍ (കണ്‍വെന്‍ഷണല്‍ – എസ്സേ ടൈപ്പ്) ഉത്തരം നല്‍കേണ്ടതായിരിക്കും.
ഓപ്ഷണല്‍ പേപ്പര്‍
അപേക്ഷിക്കുമ്പോള്‍, തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ പേപ്പര്‍ രേഖപ്പെടുത്തണം. താത്പര്യമുള്ള ഏതു പേപ്പറും ഓപ്ഷണല്‍ പേപ്പര്‍ ആയി തിരഞ്ഞെടുക്കാം. ഓരോ പേപ്പറിന്റെയും വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്. ഇവയില്‍ ഭാരതീയ ഭാഷ, ഇംഗ്ലീഷ് എന്നീ പേപ്പറുകളില്‍ ഓരോന്നിനും 25 ശതമാനം മാര്‍ക്ക് കട്ട് ഓഫ് സ്‌കോര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.
ഫൈനല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണത്തിന്റെ രണ്ടിരട്ടിയോളം അപേക്ഷാര്‍ഥികളെ ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റിന് തിരഞ്ഞെടുക്കും. ഇതിന് 275 മാര്‍ക്ക് ഉണ്ടാകും. അന്തിമ റാങ്കിങ് ഫൈനല്‍ പരീക്ഷയിലെ ഏഴ് പേപ്പറുകളുടെ മാര്‍ക്കും (250 ഃ 7 = 1750) ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് മാര്‍ക്കും (275) ചേര്‍ത്ത് 2025-ല്‍ കണക്കാക്കി നിര്‍ണയിക്കും.
മുന്‍ ചോദ്യക്കടലാസുകള്‍
സിവില്‍ സര്‍വീസസ്/ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ upsc.gov.in -ല്‍ ലഭ്യമാണ് (എക്‌സാമിനേഷന്‍ ലിങ്ക്)
ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കേ രണ്ടാം ഘട്ടമായ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയ്ക്ക് (റിട്ടണ്‍ ആന്‍ഡ് ഇന്റര്‍വ്യൂ) അര്‍ഹത ലഭിക്കൂ. മെയിന്‍ പരീക്ഷയ്ക്ക് മൊത്തം ആറ് പേപ്പര്‍ ഉണ്ടാകും. പേപ്പര്‍ l – ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പേപ്പര്‍ ll – ജനറല്‍ നോളജ് (300 മാര്‍ക്ക്), പേപ്പര്‍ lll, lV, V, VI എന്നിവ ഓപ്ഷണല്‍ പേപ്പറുകളാണ്.
നല്‍കിയിട്ടുള്ള 14 ഓപ്ഷണല്‍ വിഷയങ്ങളില്‍ നിന്നും രണ്ടെണ്ണം അപേക്ഷ നല്‍കുമ്പോള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത ഓരോ ഓപ്ഷണല്‍ വിഷയത്തില്‍ നിന്നും രണ്ട് പേപ്പറുകള്‍ വീതം ഉണ്ടാകും. ഓരോന്നിന്റെയും പരമാവധി മാര്‍ക്ക് 200. സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്.
പേപ്പര്‍ II- ല്‍ (ജനറല്‍ നോളജ്) കമ്മീഷന്‍ നിശ്ചയിക്കുന്ന മിനിമം മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ മാത്രമേ മൂല്യനിര്‍ണയത്തിന് വിധേയമാക്കൂ. ഫൈനല്‍ പരീക്ഷയില്‍ യോഗ്യത നേടിയതായി കമ്മിഷന്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് തുടര്‍ന്ന് ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടാകും. ഇതിന്റെ പരമാവധി മാര്‍ക്ക് 300 ആയിരിക്കും.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്