Connect with us

IRITTY

ആറളം പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബങ്ങളുടെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടങ്ങൾ

Published

on

Share our post

ഇരിട്ടി: ആറളം ഫാമിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി കുടുംബങ്ങൾ. രാത്രി കാലങ്ങളിൽ കൂട്ടമായി വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടങ്ങളിൽ നിന്നും പല കുടുംബങ്ങളും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. പത്തു വർഷത്തിനുള്ളിൽ പതിനാലോളം പേരുടെ ജീവനെടുത്ത മേഖലയിൽ തങ്ങൾ ഓരോരുത്തരും ഏതു നേരവും കാട്ടാനകളുടെ ഇരകളാകാം എന്ന ഭീതിയിലാണ് പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ കഴിയുന്നത്.ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടനകൾ കൂട്ടമായി പുനരധിവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ മേഖലയിലെ ആദിവാസ കുടുംബങ്ങൾ മുഴുവൻ ഭീതിയിലാണ് . തിങ്കളാഴ്ച രാത്രി ഫാം പുരധിവാസ മേഖല 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. പുരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന ആനക്കൂട്ടത്തേയും കണ്ടെത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ രാത്രി ആന എത്തിയത്. വിവരം ലഭിച്ചയുടനെ വനം വകുപ്പ് ആർ ആർ ടി സംഘം എത്തി തുരത്തിയതിനാൽ ആണ് കുടുംബം വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

പുനരധിവാസ മേഖലയിലെ 7,9, 10,12, 13 ബ്ലോക്കുകളിലാണ് ആനശല്യം രൂക്ഷമായത്. ഇരുട്ട് പരക്കുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ. വനം വകുപ്പിന്റെ ആർ ആർ ടി സംഘത്തിനും വിശ്രമമില്ലാത്ത രാത്രികളാണ് ഉണ്ടാകുന്നത്. ജനവാസ മേഖലയിൽ ആന എത്തിയാൽ അറിയിക്കാൻ പ്രദേശവാസികൾക്ക് വനം വകുപ്പ് വാട്‌സാപ്പ് നമ്പർ നൽകിയിരുന്നു. ഏതു നേരവും ഈ നമ്പറിലേക്ക് താമസക്കാരുടെ വിളിയാണ് ലഭിക്കുന്നത്.
ഫാമിൽ കശുവണ്ടി സീസൺ ആരംഭിച്ചതോടെ കാട് വെട്ടിത്തെളിക്കുന്ന പ്രവർത്തി സജീവമായി നടക്കുകയാണ്. കശുുവണ്ടി തോട്ടങ്ങളിലെ പൊന്തക്കാടുകളിൽ കഴിഞ്ഞിരുന്ന ആനക്കൂട്ടങ്ങളാണ് കാട് വെട്ട് തുടങ്ങിയതോടെ അവിടെ നിന്നും മാറി ജനവാസ മേഖലയിലെ കാട് മുടിയ പ്രദേശത്തേക്ക് തങ്ങളുടെ താവളം മാറ്റിയിരിക്കുന്നത് . വയനാട്ടിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ 400-ൽ അധികം ഏക്കറുകളും കാട് മൂടി കിടക്കുകയാണ്. വർഷങ്ങളായി കാട് വെട്ടിതെളിയിക്കാത്ത പ്രദേശമാണിത്. ഇവിടങ്ങളിൽ ഭൂമി കിട്ടിയവരിൽ 80 ശതമാനത്തിലധികം പേരും വീടും കൃഷിയിടവും ഉപേക്ഷിച്ച് വയനാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഇതിൽ കുറെ പേർ തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് ആദിവാസി പുനരധിവാസ മിഷന് അപേക്ഷയും നൽകിയിരുന്നു. ആദിവാസി പുനരധിവാസ മിഷന്റെ അധീനതയിലായ ഭൂമിയിലെ കാടുകൾ വെട്ടിതെളിയിക്കണമെന്ന് വനം വകുപ്പ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

ടി ആർ ഡി എം ഇതിന് അനുകൂലമാണെങ്കിലും കാട് വെട്ടുന്നതിനുള്ള ടെണ്ടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. പുരധിവാസ മേഖലയിലെ മറ്റ് ബ്ലോക്കുകളിലും കാട്ടാനകൾക്ക് പകൽ സമയങ്ങളിൽ ഒളിഞ്ഞിരിക്കാൻ പാകത്തിൽ വലിയ കൂടുകൾ വളർന്നിട്ടുണ്ട്. ഇവിടുത്തെ കാട് വെട്ടിതെളിയിക്കാൻ കഴിഞ്ഞാൽ കാട്ടാനകൾ കൂടുതൽ സുരക്ഷിത താവളം തേടി ആറളം വന്യജീവി സങ്കേത്തതിലേക്ക് കടത്താനുള്ള സാധ്യത ഏറെയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.രാതിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് ഇപ്പോൾ കാട്ടാനകൾ ജനവാസ മേഖലയിൽ വിഹരിക്കുന്നത്. ഇത് വലിയ അപകട സാദ്ധ്യത ആണ് ഉണ്ടാക്കുന്നത്. ഏഴാം ബ്ലോക്കിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ തോയൻ വിനുവിന്റെ വീടിനോട് ചേർന്ന ഷെഡ്ഡും പട്ടിക്കൂടും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. വാഴയും കശുമാവ് ഉൾപ്പെടെ ഉള്ള ഫലവൃക്ഷങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഫാമിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനക്കൂട്ടം വ്യാപകനാശമാണ് വരുത്തിയിരിക്കുന്നത്. തൂക്ക് വേലി സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയിട്ടും മേഖലയിൽ തൂക്ക് വേലി തകർത്തും മരച്ചീനി കൃഷി ഉൾപ്പെടെ വ്യാപകമായി നശിച്ചിട്ടുണ്ട്. ഇപ്പോഴും ദിനം പ്രതി നിരവധി തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തുന്നത്. കശുമാങ്ങയുടെയും ചക്കയുടെയും ഉദ്പ്പാടം തുടങ്ങുന്നതോടെ ആനശല്യം കൂടാനാണ് സാധ്യത.


Share our post

IRITTY

ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

Published

on

Share our post

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

IRITTY

തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Published

on

Share our post

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.


Share our post
Continue Reading

Trending

error: Content is protected !!