ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ആറളം പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബങ്ങളുടെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടങ്ങൾ

ഇരിട്ടി: ആറളം ഫാമിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി കുടുംബങ്ങൾ. രാത്രി കാലങ്ങളിൽ കൂട്ടമായി വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടങ്ങളിൽ നിന്നും പല കുടുംബങ്ങളും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. പത്തു വർഷത്തിനുള്ളിൽ പതിനാലോളം പേരുടെ ജീവനെടുത്ത മേഖലയിൽ തങ്ങൾ ഓരോരുത്തരും ഏതു നേരവും കാട്ടാനകളുടെ ഇരകളാകാം എന്ന ഭീതിയിലാണ് പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ കഴിയുന്നത്.ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടനകൾ കൂട്ടമായി പുനരധിവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ മേഖലയിലെ ആദിവാസ കുടുംബങ്ങൾ മുഴുവൻ ഭീതിയിലാണ് . തിങ്കളാഴ്ച രാത്രി ഫാം പുരധിവാസ മേഖല 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. പുരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന ആനക്കൂട്ടത്തേയും കണ്ടെത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ രാത്രി ആന എത്തിയത്. വിവരം ലഭിച്ചയുടനെ വനം വകുപ്പ് ആർ ആർ ടി സംഘം എത്തി തുരത്തിയതിനാൽ ആണ് കുടുംബം വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
പുനരധിവാസ മേഖലയിലെ 7,9, 10,12, 13 ബ്ലോക്കുകളിലാണ് ആനശല്യം രൂക്ഷമായത്. ഇരുട്ട് പരക്കുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ. വനം വകുപ്പിന്റെ ആർ ആർ ടി സംഘത്തിനും വിശ്രമമില്ലാത്ത രാത്രികളാണ് ഉണ്ടാകുന്നത്. ജനവാസ മേഖലയിൽ ആന എത്തിയാൽ അറിയിക്കാൻ പ്രദേശവാസികൾക്ക് വനം വകുപ്പ് വാട്‌സാപ്പ് നമ്പർ നൽകിയിരുന്നു. ഏതു നേരവും ഈ നമ്പറിലേക്ക് താമസക്കാരുടെ വിളിയാണ് ലഭിക്കുന്നത്.
ഫാമിൽ കശുവണ്ടി സീസൺ ആരംഭിച്ചതോടെ കാട് വെട്ടിത്തെളിക്കുന്ന പ്രവർത്തി സജീവമായി നടക്കുകയാണ്. കശുുവണ്ടി തോട്ടങ്ങളിലെ പൊന്തക്കാടുകളിൽ കഴിഞ്ഞിരുന്ന ആനക്കൂട്ടങ്ങളാണ് കാട് വെട്ട് തുടങ്ങിയതോടെ അവിടെ നിന്നും മാറി ജനവാസ മേഖലയിലെ കാട് മുടിയ പ്രദേശത്തേക്ക് തങ്ങളുടെ താവളം മാറ്റിയിരിക്കുന്നത് . വയനാട്ടിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ 400-ൽ അധികം ഏക്കറുകളും കാട് മൂടി കിടക്കുകയാണ്. വർഷങ്ങളായി കാട് വെട്ടിതെളിയിക്കാത്ത പ്രദേശമാണിത്. ഇവിടങ്ങളിൽ ഭൂമി കിട്ടിയവരിൽ 80 ശതമാനത്തിലധികം പേരും വീടും കൃഷിയിടവും ഉപേക്ഷിച്ച് വയനാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഇതിൽ കുറെ പേർ തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് ആദിവാസി പുനരധിവാസ മിഷന് അപേക്ഷയും നൽകിയിരുന്നു. ആദിവാസി പുനരധിവാസ മിഷന്റെ അധീനതയിലായ ഭൂമിയിലെ കാടുകൾ വെട്ടിതെളിയിക്കണമെന്ന് വനം വകുപ്പ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
ടി ആർ ഡി എം ഇതിന് അനുകൂലമാണെങ്കിലും കാട് വെട്ടുന്നതിനുള്ള ടെണ്ടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. പുരധിവാസ മേഖലയിലെ മറ്റ് ബ്ലോക്കുകളിലും കാട്ടാനകൾക്ക് പകൽ സമയങ്ങളിൽ ഒളിഞ്ഞിരിക്കാൻ പാകത്തിൽ വലിയ കൂടുകൾ വളർന്നിട്ടുണ്ട്. ഇവിടുത്തെ കാട് വെട്ടിതെളിയിക്കാൻ കഴിഞ്ഞാൽ കാട്ടാനകൾ കൂടുതൽ സുരക്ഷിത താവളം തേടി ആറളം വന്യജീവി സങ്കേത്തതിലേക്ക് കടത്താനുള്ള സാധ്യത ഏറെയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.രാതിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് ഇപ്പോൾ കാട്ടാനകൾ ജനവാസ മേഖലയിൽ വിഹരിക്കുന്നത്. ഇത് വലിയ അപകട സാദ്ധ്യത ആണ് ഉണ്ടാക്കുന്നത്. ഏഴാം ബ്ലോക്കിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ തോയൻ വിനുവിന്റെ വീടിനോട് ചേർന്ന ഷെഡ്ഡും പട്ടിക്കൂടും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. വാഴയും കശുമാവ് ഉൾപ്പെടെ ഉള്ള ഫലവൃക്ഷങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഫാമിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനക്കൂട്ടം വ്യാപകനാശമാണ് വരുത്തിയിരിക്കുന്നത്. തൂക്ക് വേലി സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയിട്ടും മേഖലയിൽ തൂക്ക് വേലി തകർത്തും മരച്ചീനി കൃഷി ഉൾപ്പെടെ വ്യാപകമായി നശിച്ചിട്ടുണ്ട്. ഇപ്പോഴും ദിനം പ്രതി നിരവധി തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തുന്നത്. കശുമാങ്ങയുടെയും ചക്കയുടെയും ഉദ്പ്പാടം തുടങ്ങുന്നതോടെ ആനശല്യം കൂടാനാണ് സാധ്യത.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്‌സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്‌സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്