IRITTY
ആറളം പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബങ്ങളുടെ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടങ്ങൾ

ഇരിട്ടി: ആറളം ഫാമിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി കുടുംബങ്ങൾ. രാത്രി കാലങ്ങളിൽ കൂട്ടമായി വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടങ്ങളിൽ നിന്നും പല കുടുംബങ്ങളും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. പത്തു വർഷത്തിനുള്ളിൽ പതിനാലോളം പേരുടെ ജീവനെടുത്ത മേഖലയിൽ തങ്ങൾ ഓരോരുത്തരും ഏതു നേരവും കാട്ടാനകളുടെ ഇരകളാകാം എന്ന ഭീതിയിലാണ് പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ കഴിയുന്നത്.ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടനകൾ കൂട്ടമായി പുനരധിവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ മേഖലയിലെ ആദിവാസ കുടുംബങ്ങൾ മുഴുവൻ ഭീതിയിലാണ് . തിങ്കളാഴ്ച രാത്രി ഫാം പുരധിവാസ മേഖല 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. പുരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന ആനക്കൂട്ടത്തേയും കണ്ടെത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ രാത്രി ആന എത്തിയത്. വിവരം ലഭിച്ചയുടനെ വനം വകുപ്പ് ആർ ആർ ടി സംഘം എത്തി തുരത്തിയതിനാൽ ആണ് കുടുംബം വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
പുനരധിവാസ മേഖലയിലെ 7,9, 10,12, 13 ബ്ലോക്കുകളിലാണ് ആനശല്യം രൂക്ഷമായത്. ഇരുട്ട് പരക്കുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ. വനം വകുപ്പിന്റെ ആർ ആർ ടി സംഘത്തിനും വിശ്രമമില്ലാത്ത രാത്രികളാണ് ഉണ്ടാകുന്നത്. ജനവാസ മേഖലയിൽ ആന എത്തിയാൽ അറിയിക്കാൻ പ്രദേശവാസികൾക്ക് വനം വകുപ്പ് വാട്‌സാപ്പ് നമ്പർ നൽകിയിരുന്നു. ഏതു നേരവും ഈ നമ്പറിലേക്ക് താമസക്കാരുടെ വിളിയാണ് ലഭിക്കുന്നത്.
ഫാമിൽ കശുവണ്ടി സീസൺ ആരംഭിച്ചതോടെ കാട് വെട്ടിത്തെളിക്കുന്ന പ്രവർത്തി സജീവമായി നടക്കുകയാണ്. കശുുവണ്ടി തോട്ടങ്ങളിലെ പൊന്തക്കാടുകളിൽ കഴിഞ്ഞിരുന്ന ആനക്കൂട്ടങ്ങളാണ് കാട് വെട്ട് തുടങ്ങിയതോടെ അവിടെ നിന്നും മാറി ജനവാസ മേഖലയിലെ കാട് മുടിയ പ്രദേശത്തേക്ക് തങ്ങളുടെ താവളം മാറ്റിയിരിക്കുന്നത് . വയനാട്ടിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ 400-ൽ അധികം ഏക്കറുകളും കാട് മൂടി കിടക്കുകയാണ്. വർഷങ്ങളായി കാട് വെട്ടിതെളിയിക്കാത്ത പ്രദേശമാണിത്. ഇവിടങ്ങളിൽ ഭൂമി കിട്ടിയവരിൽ 80 ശതമാനത്തിലധികം പേരും വീടും കൃഷിയിടവും ഉപേക്ഷിച്ച് വയനാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഇതിൽ കുറെ പേർ തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് ആദിവാസി പുനരധിവാസ മിഷന് അപേക്ഷയും നൽകിയിരുന്നു. ആദിവാസി പുനരധിവാസ മിഷന്റെ അധീനതയിലായ ഭൂമിയിലെ കാടുകൾ വെട്ടിതെളിയിക്കണമെന്ന് വനം വകുപ്പ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
ടി ആർ ഡി എം ഇതിന് അനുകൂലമാണെങ്കിലും കാട് വെട്ടുന്നതിനുള്ള ടെണ്ടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. പുരധിവാസ മേഖലയിലെ മറ്റ് ബ്ലോക്കുകളിലും കാട്ടാനകൾക്ക് പകൽ സമയങ്ങളിൽ ഒളിഞ്ഞിരിക്കാൻ പാകത്തിൽ വലിയ കൂടുകൾ വളർന്നിട്ടുണ്ട്. ഇവിടുത്തെ കാട് വെട്ടിതെളിയിക്കാൻ കഴിഞ്ഞാൽ കാട്ടാനകൾ കൂടുതൽ സുരക്ഷിത താവളം തേടി ആറളം വന്യജീവി സങ്കേത്തതിലേക്ക് കടത്താനുള്ള സാധ്യത ഏറെയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.രാതിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് ഇപ്പോൾ കാട്ടാനകൾ ജനവാസ മേഖലയിൽ വിഹരിക്കുന്നത്. ഇത് വലിയ അപകട സാദ്ധ്യത ആണ് ഉണ്ടാക്കുന്നത്. ഏഴാം ബ്ലോക്കിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ തോയൻ വിനുവിന്റെ വീടിനോട് ചേർന്ന ഷെഡ്ഡും പട്ടിക്കൂടും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. വാഴയും കശുമാവ് ഉൾപ്പെടെ ഉള്ള ഫലവൃക്ഷങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഫാമിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനക്കൂട്ടം വ്യാപകനാശമാണ് വരുത്തിയിരിക്കുന്നത്. തൂക്ക് വേലി സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയിട്ടും മേഖലയിൽ തൂക്ക് വേലി തകർത്തും മരച്ചീനി കൃഷി ഉൾപ്പെടെ വ്യാപകമായി നശിച്ചിട്ടുണ്ട്. ഇപ്പോഴും ദിനം പ്രതി നിരവധി തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തുന്നത്. കശുമാങ്ങയുടെയും ചക്കയുടെയും ഉദ്പ്പാടം തുടങ്ങുന്നതോടെ ആനശല്യം കൂടാനാണ് സാധ്യത.
IRITTY
ആനപ്രതിരോധ മതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു പ്രവർത്തി തീർക്കാനുള്ള അന്ത്യശാസന സമയം തീരാൻ ഒരു മാസം മാത്രം


ഇരിട്ടി: അനക്കലിയിൽ 14 ജീവനുകൾ പൊലിഞ്ഞ ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമ്മിക്കുന്ന ആനപ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഹൈക്കോടതിയുടേയും എസ് സി, എസ് ടി കമ്മിഷന്റെയും മന്ത്രിതലത്തിലുള്ള ഉടപെടലുകളുമെല്ലാം ഇടപെട്ടിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി നിർമ്മാണ പുരോഗതി വിലയിരുത്തി ആറു കിലോമീറ്റർ മതിൽ ഏപ്രിൽ 30നുള്ളിൽ തീർക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നു. കൂടുതൽ തൊഴിലാളികളേയും നിർമ്മാണസാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നിരീക്ഷണ സമിതിയുടെ ഉത്തരവ് ഉണ്ടായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കൂടുതൽ തൊഴിലാളികളെ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് തിരുവനന്തപുരം മാർത്താണ്ഡത്തിൽ നിന്നും കൂടുതൽ തൊഴിലാളികളെത്തിയത്. ചൊവ്വാഴ്ച്ചമുതൽ രണ്ട് മേഖലകളാക്കി തിരിച്ച് 50തോളം തൊഴിലാളികൾ നിർമ്മാണത്തിന്റെ ഭാഗമായിട്ടുണ്ട്.
10.5 കിലോമീറ്ററിൽ ആണ് മതിൽ നിർമ്മിക്കേണ്ടത്. എന്നാൽ ഒന്നരവർഷം പിന്നിടുമ്പോൾ മതിലിന്റെ 4 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നുള്ളിൽ ആറുകിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പിലാകാനിടയില്ല. രണ്ട് കിലോമീറ്റർ മതിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ കൂടുതൽ തൊഴിലാകളെത്തിയിട്ടുണ്ടെങ്കിലും നിർമ്മാണ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധി തീർക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയാലും ഇപ്പോഴുള്ള തൊഴിലാളികളെ പൂർണ്ണമായി ഉപയോഗപ്പെടുത്തി പ്രവർത്തി തുടർന്നാലും ആറ് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്.
മതിലിന്റെ അലൈൻമെന്റിൽ ഉണ്ടാക്കിയ മാറ്റത്തെ തുടർന്ന് പഴയ മതിൽ നിലനിന്ന 4.5 കിലോമീറ്റർ ഭാഗത്തെ മരം മുറി പൂർത്തിയായെങ്കിലും മുറിച്ചിട്ട മരങ്ങളുടെ വിലനിർണ്ണയും നടന്നിട്ടില്ല. വിലനിർണ്ണയും നടത്തി മരങ്ങൾ ലോലത്തിനെടുത്തവർ നിശ്ചിത ദിവസത്തിനുള്ളിൽ കൊണ്ടുപോയി മതിലിനായി നിലം ഒരുക്കിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് 10.5 കിലോമീറ്റർ മതിലിന് 53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തെയ്യാറാക്കിയിരുന്നത്. പ്രവർത്തി ടെണ്ടർ ചെയ്തപ്പോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെയാണ് പ്രവ്യത്തി ഏർപ്പിച്ചത്. നിർമ്മാണം വൈകുന്നത് കാരണം കാറുകാരനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. കരാറുകാരൻ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകാഞ്ഞതിനാൽ ഒഴിവാക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാലതാമസവും മതിൽ നിർമ്മാണത്തെ വീണ്ടും പ്രതിസന്ധിയിലാക്കും.
എന്നാൽ ഇപ്പോൾ മരം മുറിച്ച 4.5 കിലോമീറ്റർ ഭാഗത്തെ മതിൽ നിർമ്മാണത്തിനായി മറ്റൊരു കരാറുകാരനെ തിരയുന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. പുതിയ കരാറിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണമെങ്കിൽ അതിനും മാസങ്ങളെടുക്കും ഇതോടെ മതിൽ നിർമ്മാണം പൂർത്തിയവനാശമെങ്കിൽ ഒരു വർഷത്തോളമെടുക്കുമെന്ന ആശങ്കയും നില നിൽക്കുകയാണ് . ആനമതിൽ പൂർ്ത്തിയാകാത്ത ഭാഗങ്ങളിൽ താല്ക്കാലിക സൗരോർജ്ജ വേലി വനം വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് തുരത്തുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുരധിവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതാണ് ഇപ്പോഴും പ്രതിസന്ധി തീർക്കുകയാണ്.
IRITTY
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര ഹാളിലെ ഇഫ്താർ സംഗമം റദ്ദാക്കി


ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര ഹാളില്‍ നടത്താനിരുന്ന ഇഫ്താര്‍ സംഗമം റദ്ദാക്കിയതായി ക്ഷേത്ര ഭരണസമിതി. ഇഫ്താര്‍ സംഗമത്തിനെതിരെ ഹിന്ദുസേവാ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം മലബാര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു. മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയിരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു സേവാ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇഫ്താര്‍ സമ്മേളനം നടത്തില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം, പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നതെന്നും ക്ഷേത്രോത്സവവും മറ്റ് ചടങ്ങുകളും സിപിഎം നേതൃത്വത്തിലാണെന്നും കരാര്‍, സ്ഥിരം തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ടെന്നും ഹിന്ദു സേവാ കേന്ദ്രം ആരോപിക്കുന്നു. ഹിന്ദു സേവാ സമിതിക്കായി അഡ്വ. കൃഷ്ണരാജാണ് ഹാജരായത്. പരിപാടിയുടെ പോസ്റ്റര്‍ കണ്ടപ്പോഴാണ് ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് അറിഞ്ഞത്. പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായി ക്ഷേത്രത്തിനടുത്താണ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. എന്നാല്‍ മതസൗഹാര്‍ദം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ക്ഷേത്ര ഭരണ സമിതി പറയുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ഗായകന്‍ കെ.ജെ. യേശുദാസ് എന്നിവരുള്‍പ്പെടെ നിരവധി അഹിന്ദുക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം കൂടുതല്‍ വര്‍ഗീയമായി മാറുന്നത് നിര്‍ഭാഗ്യകരമാണെന്ന് ക്ഷേത്ര കമ്മിറ്റി അംഗം എം.കെ പ്രഭാകരന്‍ പറഞ്ഞു.
IRITTY
അറ്റകുറ്റപ്പണികൾ നിർത്തി ; ദുരിതപാതയായി മാക്കൂട്ടം ചുരം പാത


ഇരിട്ടി: തലശ്ശേരി – മൈസൂർ അന്തർസംസ്ഥാന പാതയുടെ ഭാഗവും കർണ്ണാടക സംസ്ഥാന പാത 91 ന്റെ ഭാഗവുമായ മാക്കൂട്ടം – പെരുമ്പാടി ചുരം പാത യാത്രക്കാർക്ക് ദുരിത പാതയായി മാറി. കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം പോലീസ് ചെക്ക്‌പോസ്റ്റ് വരെയുള്ള നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ഓടിക്കാൻ വയ്യാത്തവിധം അതീവ ദുർഘടാവസ്ഥയിലായി. ആറുമാസം മുൻമ്പ് പാതയുടെ അറ്റകുറ്റപണിക്കായി 16 കോടി രൂപ അനുവദിക്കുകയും ഭാഗിക അറ്റകുറ്റപണികൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും പണി പാതിവഴിയിൽ നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടിരിക്കയാണ്. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് യാത്രക്കാർ.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്ററോളം വരുന്ന ചുരം പാതയാണ് പലയിടങ്ങളിലും തകർന്ന് കുണ്ടും കൊഴിയുമായിക്കിടക്കുന്നത്. കഴിഞ്ഞ കാലവർഷത്തിന് മുൻമ്പ് തന്നെ ടാറിംങ്ങ് ഇളകി റോഡിന്റെ തകർച്ച ആരംഭിച്ചിരുന്നു. മഴ കനത്തതോടെ വൻ ഗർത്തങ്ങൾ രൂപപ്പെടുകയും യാത്ര ദുഷ്ക്കരമാവുകയും ചെയ്തു. ഏതാനും മാസം മുൻപ് റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുയും പ്രവർത്തി ഉദ്‌ഘാടനം ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും കരാറുകാരൻ പണി നിർത്തിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാല വർഷം വീണ്ടും മുന്നിലെത്തി നിൽക്കേ എത്രയും പെട്ടെന്ന് പണി നടന്നില്ലെങ്കിൽ റോഡിൽ യാത്രാ പ്രതിസന്ധി കനക്കാനാണ് ഇത് കരണമാകുക.
രാപ്പകലില്ലാതെ നിരവധി ചരക്ക് വാഹനങ്ങളും നൂറുകണക്കിന് യാത്രവാഹനങ്ങളും ഇടതടവില്ലാതെയാണ് ഈ കാനന പാതയിലൂടെ കടന്നുപോകുന്നത്. വീരാജ്‌പേട്ട മുതൽ പെരുമ്പാടി വരെയുളള ഭാഗം മഴയ്ക്ക് മുൻമ്പ് നവീകരിച്ചെങ്കിലും ചുരം റോഡിനെ അവഗണിക്കുന്ന അവസ്ഥയാണ്.പാടേ തകർന്ന് വര്ഷങ്ങളോളം നശിച്ചുകിടന്ന റോഡ് യാത്ര ദുഷ്കരമായതോടെ ഗതാഗതം പാടെ നിർത്തിവെക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒരു വർഷത്തോളം അടച്ചിട്ട് നവീകരണം നടത്തിയാറോഡിൽ 2012 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾപോലും റോഡിൽ നടന്നിട്ടില്ല. പരാതികൾ ഉയരുമ്പോൾ വലിയ കുഴികൾ അടച്ചുപോകുന്ന സമീപനമാണ് ഉണ്ടാകുന്നത്. അന്തർ സംസ്ഥാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവും നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാന വർധനവും ഈ പാതയുടെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല.
കൊടും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരു വശങ്ങളിലും പലയിടങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. വലിയ കൊല്ലിയുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണ വേലികളും പൂർണ്ണമായും തകർന്നു. ഏറെയും മലയാളികൾ കടന്നു പോകുന്ന റോഡിൽ വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ഇരു വശങ്ങളിലേക്കും പോകാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്