Connect with us

Kerala

പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകണോ? ഇ-വേ ബില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം

Published

on

Share our post

തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലമാണ് ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കാതിരുന്നത്. ജനുവരി ഒമ്പതിന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ നടപടി മരവിപ്പിച്ചതായി ഉത്തരവിട്ടിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

നാളെ മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയവയ്ക്കായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇ- വേ ബില്‍ എടുക്കണം. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്.


Share our post

Kerala

ചരിത്രത്തിൽ ആദ്യം! ഒമ്പതാം ക്ലാസ് പരീക്ഷ കഴിയും മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക്

Published

on

Share our post

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരിച്ചതായും ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വർഷം നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ജനകീയ, വിദ്യാർത്ഥി ചർച്ചകളുടെ ഭാഗമായി നാല് മേഖലയിൽ സ്കൂൾ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 1, 3, 5, 7, 9 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂർത്തീകരിക്കുകയും ചെയ്തു. ഈ വർഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റിൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. അതിൽ പത്താം ക്ലാസിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്അച്ചടി വേഗത്തിൽ പൂർത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാനശേഷി വർദ്ധിപ്പിക്കാൻ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവർത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു. സംസ്ഥാനത്തെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസിന്‍റെ നേതൃത്വത്തിൽ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, കെ ബി പി എസ് എം ഡി സുനിൽ ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Share our post
Continue Reading

Kerala

എസിയും ഫാനും ഒരുമിച്ച് ഉപയോഗിക്കുന്നത് നല്ലതോ ദോഷമോ…; വേനൽക്കാലത്ത് വൈദ്യുതി ബിൽ കുറക്കാനുള്ള മാർഗം

Published

on

Share our post

വേനൽക്കാലം തുടങ്ങിക്കിഴിഞ്ഞു. താപനില ഉയരുന്നതിനനുസരിച്ച്, എയർ കണ്ടീഷണറുകൾ ഒരു ആവശ്യമായി മാറിയിരിക്കുന്നു. പക്ഷേ ഈ സമയത്ത് കുതിച്ചുയരുന്ന വൈദ്യുതി ബിൽ വെല്ലുവിളിയാണ്. പഴയ മോഡലുകളെ അപേക്ഷിച്ച് ആധുനിക എസി യൂണിറ്റുകൾ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പ്രതിമാസ വൈദ്യുതി ചെലവ് കൂട്ടിയേക്കും. അധികം പണം നഷ്ടപ്പെടാതെ എസി ഉപയോഗിക്കാനുള്ള ലളിതമായ ചില നുറുങ്ങുകൾ.

ശരിയായ താപനില ക്രമീകരിക്കുക

നിങ്ങളുടെ എസി ബിൽ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് ശരിയായ താപനില ക്രമീകരിക്കുക എന്നതാണ്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് സുഖകരമായ തണുപ്പിക്കൽ അനുഭവം നൽകാൻ നിങ്ങളുടെ എസി 24-26°C-ൽ നിലനിർത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഈ നിലവാരത്തിന് താഴെ താപനില കുറയ്ക്കുന്നത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിപ്പിക്കുന്നു. ഊർജ്ജ സംരക്ഷണ മോഡ് ഉപയോഗിക്കുന്നത് അമിത ഊർജ്ജ ഉപയോഗമില്ലാതെ തണുപ്പിക്കൽ കൂടുതൽ ഒപ്റ്റിമൈസ് ചെയ്യാൻ കഴിയും.

അറ്റകുറ്റപ്പണി കൃത്യമായി നടത്തുക

നിങ്ങളുടെ എസി നന്നായി പരിപാലിക്കുന്നത് അധിക വൈദ്യുതി ഉപയോഗിക്കാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുന്നത് പൊടി അടിഞ്ഞുകൂടുന്നത് തടയുന്നു. പൊടി അടിയുന്നത് കൂളിംഗ് കുറയ്ക്കുകയും ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യും. വേനൽക്കാലത്തിന് മുമ്പുള്ള ഒരു പ്രൊഫഷണൽ സർവീസ് പരിശോധന ഏതെങ്കിലും പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും സീസൺ മുഴുവൻ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും സഹായിക്കുന്നു. വായുസഞ്ചാരവും കൂളിംഗ് കാര്യക്ഷമതയും നിലനിർത്താൻ കോയിലുകളും വെന്റുകളും വൃത്തിയാക്കണം.

ഫാനുകളും കർട്ടനുകളും ഉപയോഗിക്കുക

സീലിംഗ് ഫാനുകൾ തണുത്ത വായു കൂടുതൽ ഫലപ്രദമായി വിതരണം ചെയ്യാൻ സഹായിക്കും. അതുവഴി മിതമായ താപനിലയിൽ എസി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും. നേരിട്ടുള്ള സൂര്യപ്രകാശം തടയാൻ കർട്ടനുകളോ ബ്ലൈൻഡുകളോ ഉപയോഗിക്കുന്നത് മുറികൾ വേഗത്തിൽ ചൂടാകുന്നത് തടയുന്നു, ഇത് എസിയുടെ ജോലിഭാരം കുറയ്ക്കുന്നു. എസി പ്രവർത്തിക്കുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടുന്നത് തണുത്ത വായു പുറത്തേക്ക് പോകുന്നത് തടയുകയും സ്ഥിരമായ താപനില നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഊർജ്ജക്ഷമതയുള്ള മോഡലുകൾ തിരഞ്ഞെടുക്കുക

പുതിയൊരു എസി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഊർജ്ജക്ഷമതയുള്ള ഒരു മോഡൽ തിരഞ്ഞെടുക്കുന്നത് വലിയ മാറ്റമുണ്ടാക്കും. 5-സ്റ്റാർ റേറ്റിംഗുള്ള ഇൻവെർട്ടർ എസികൾ പഴയ മോഡലുകളെ അപേക്ഷിച്ച് വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മുറിയിലെ താപനിലയെ അടിസ്ഥാനമാക്കി ഈ എസികൾ അവയുടെ വൈദ്യുതി ഉപഭോഗം ക്രമീകരിക്കുന്നു.

ഇടയ്ക്കിടെ താപനില മാറ്റുന്നത് ഒഴിവാക്കുക

എസി താപനില നിരന്തരം ക്രമീകരിക്കുന്നത് ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുന്നു. വേഗത്തിലുള്ള തണുപ്പിക്കലിനായി ഇടയ്ക്കിടെ താപനില കുറയ്ക്കുന്നതിനുപകരം, അത് സ്ഥിരമായ തലത്തിൽ നിലനിർത്തുക. ആവശ്യമില്ലാത്തപ്പോൾ എസി സ്വയമേവ ഓഫാക്കാൻ ഒരു ടൈമർ ഫംഗ്ഷൻ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കുറയ്ക്കാൻ സഹായിക്കും.

എസി ഉപയോഗിച്ച് സീലിംഗ് ഫാൻ മിതമായ വേഗതയിൽ പ്രവര്‍ത്തിപ്പിക്കുക

എസി പ്രവർത്തിക്കുമ്പോൾ സീലിംഗ് ഫാൻ കുറഞ്ഞതോ മിതമായതോ ആയ വേഗതയിൽ പ്രവർത്തിപ്പിക്കുന്നത് മുറി വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്നു. എസി താപനില ഒപ്റ്റിമൽ ലെവലിലേക്ക് സജ്ജീകരിച്ചതിനുശേഷം, ഫാൻ സജീവമാക്കുന്നത് തണുത്ത വായു കൂടുതൽ ഫലപ്രദമായി വിതരണം ചെയ്യാൻ സഹായിക്കുന്നു. എങ്കിലും, എസിക്കൊപ്പം ഒരേസമയം ഉയർന്ന വേഗതയിൽ സീലിംഗ് ഫാൻ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് തണുപ്പിക്കൽ പ്രക്രിയ അനാവശ്യമായി നീട്ടിക്കൊണ്ടുപോകും.

ഉപയോഗിക്കാത്തപ്പോൾ എസി ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് എസി ഓണാക്കുമ്പോൾ ഉടൻ തണുപ്പിക്കൽ നമ്മളിൽ പലരും ആഗ്രഹിക്കുന്നു. എങ്കിലും, ചിലർ എസി ഓഫ് ചെയ്യാൻ റിമോട്ട് മാത്രം ഉപയോഗിക്കുന്നു. അതായത് പവർ പ്ലഗ്ഗ് ഓഫ് ചെയ്യാൻ മറുന്നുപോകുന്നു. ഇത് ഐഡിൽ ലോഡ് എന്നറിയപ്പെടുന്ന വൈദ്യുതി പാഴാക്കലിന് കാരണമാകുന്നു. എസി വീണ്ടും ഓണാകുമ്പോൾ ഉടനടി സ്റ്റാർട്ട് അപ്പ് ചെയ്യുന്നതിന് കംപ്രസർ നിഷ്‌ക്രിയമായി തുടരുന്ന സാഹചര്യത്തിൽ ആണിത് സംഭവിക്കുന്നത്. അതിനാൽ എസിയുടെ പവർ പ്ലഗ്ഗ് ഉൾപ്പെടെ ഓഫാക്കാൻ ശ്രദ്ധിക്കുക.

ടൈമർ സജ്ജമാക്കുക

ഇന്ന് വിപണിയിലുള്ള മിക്ക എയർ കണ്ടീഷണറുകളിലും ടൈമർ ക്രമീകരണങ്ങൾ ഉണ്ട്. എങ്കിലും ഇത് പലപ്പോഴും ഉപയോഗിക്കാത്ത ഒരു സവിശേഷതയാണ്. ടൈമറുകൾ സജ്ജീകരിക്കുന്നത് എസി എപ്പോൾ ഓഫാക്കണമെന്ന് ഷെഡ്യൂൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് എസിയുടെ അനാവശ്യ ഉപയോഗം തടയുകയും വൈദ്യുതി പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.


Share our post
Continue Reading

Kerala

ആശ്രിത നിയമനം; എല്ലാവര്‍ക്കും വേണ്ടത് റവന്യൂവകുപ്പ്, അഞ്ച് വേണ്ടിടത്ത് റവന്യൂവില്‍ 13 ശതമാനം

Published

on

Share our post

സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന ആശ്രിതനിയമന വ്യവസ്ഥയില്‍ റവന്യൂവകുപ്പില്‍ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതാണ് പ്രശ്‌നം.ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. റവന്യൂ വകുപ്പിലെ സംസ്ഥാനതല കണക്കു പരിശോധിച്ചാല്‍ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേരാണെന്ന് കാണാം. ഇത് 37 ശതമാനം വരെ എത്തിയ ജില്ലയുമുണ്ട്. കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കു ക്രോഡീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്.

മറ്റു വകുപ്പുകളില്‍ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരും റവന്യൂവകുപ്പില്‍ കയറിപ്പറ്റാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. മധ്യകേരളത്തിലെ ഒരു ജില്ലയില്‍ ആകെയുള്ള ആറു ഡെപ്യൂട്ടി കളക്ടര്‍മാരും ആശ്രിതനിയമനത്തിലൂടെ സര്‍വീസില്‍ കയറിയവരാണ്. സബോഡിനേറ്റ് സര്‍വീസിലോ ലാസ്റ്റ് ഗ്രേഡ് സര്‍വീസിലോ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് സര്‍വീസിലോ നേരിട്ടു നിയമനം നടത്തുന്ന ഏറ്റവും താഴത്തെ തസ്തികയിലാകണം ആശ്രിതനിയമനമെന്നാണു നിയമം.

ടൈപ്പിസ്റ്റ്, എല്‍ഡി ക്ലാര്‍ക്ക് വിഭാഗങ്ങളിലേക്കു നിയമിക്കുന്നത് മരിച്ച ജീവനക്കാരന്റെ ബന്ധപ്പെട്ട വകുപ്പില്‍ത്തന്നെയാകണമെന്നും നിബന്ധനയുണ്ട്. റവന്യൂവകുപ്പിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണവും ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് നിയമസഭയില്‍ സി.ആര്‍. മഹേഷ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആശ്രിതനിയമന വിവരം പുറത്തുവന്നത്. പാലക്കാട് ജില്ലയിലെ ഉയര്‍ന്ന തസ്തികയിലുള്ള ആശ്രിതനിയമനക്കാരുടെ കാര്യം മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. അവിടെ 37 ശതമാനം ആശ്രിതനിയമനക്കാരുണ്ട്.

സ്ഥാനക്കയറ്റ സാധ്യത കുറയും – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകന്‍

അഞ്ച് ശതമാനത്തിലധികം ആശ്രിതനിയമനം നടത്തുന്നത് നേരിട്ട് നിയമനം ലഭിച്ചെത്തിയവരുടെ സ്ഥാനക്കയറ്റ സാധ്യത കുറയ്ക്കും. ആശ്രിത നിയമന വ്യവസ്ഥയില്‍ കാലോചിതമാറ്റം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ചീഫ് സെക്രട്ടറിക്കും 2023-ല്‍ നിവേദനം നല്‍കിയിരുന്നു. ഇതേക്കുറിച്ച് വിവരാവകാശപ്രകാരം പിന്നീട് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് കിട്ടിയത് – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകന്‍ (ആശ്രിതനിയമന വ്യവസ്ഥയില്‍ രണ്ട് പ്രധാന ഭേദഗതിക്ക് കാരണക്കാരനായ ആള്‍).


Share our post
Continue Reading

Trending

error: Content is protected !!