Kerala
ഏറുമാടവും പക്ഷിക്കൂടും മുതല്‍ മാനും മയിലും വരെ, മനോഹരിയായി മലമ്പുഴ ഉദ്യാനം

പാലക്കാട്: ”എന്റമ്മേ… എന്നേക്കാള്‍ വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന്‍ പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്‍ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്‍ന്നില്ല, പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.പാലക്കാട്: ”എന്റമ്മേ… എന്നേക്കാള്‍ വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന്‍ പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്‍ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്‍ന്നില്ല, പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.നീരൂലി ചെടികളുടെ കമ്പും ചുള്ളിയുംകൊണ്ട് നിര്‍മിച്ച മാനും മയിലും പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. മുളകള്‍കൊണ്ടും പുല്ലു കൊണ്ടും നിര്‍മിച്ച ഏറുമാടത്തില്‍ രണ്ടുപേര്‍ ഇരിപ്പുണ്ട്. കാലുകള്‍ കാണാമെങ്കിലും തലയ്ക്കുപകരം ചെടികള്നല്കിയാണ് കാഴ്ച അല്പം വ്യത്യസ്തമാക്കിയത്. ഏറുമാടത്തിന് മുകളിലുള്ള പക്ഷിക്കൂടുകള്‍ താങ്ങിനിര്‍ത്തുന്നത് ഉദ്യാനത്തിലെ പഴയ കമ്പികള്‍ കൊണ്ടാണ്. ഉദ്യാനത്തിനുചുറ്റും ചുള്ളിക്കമ്പുകൊണ്ട് വേലിയും ഇതിനിടയില്‍ കുടകളും നിരത്തിവെച്ചിരിക്കുന്നത് പഴമകയുടെ കാഴ്ചകളായി. തേന്‍കുടിക്കാനെത്തുന്ന തുമ്പികളാണ് മറ്റൊരുകാഴ്ച. പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് ഇവയെല്ലാം ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ കാര്യമായ ചെലവില്ലാതെയാണ് ശിവകുമാറിന്റെ സൃഷ്ടികള്‍ ഉദ്യാനത്തെ മോടിപിടിപ്പിക്കുന്നത്.മലമ്പുഴ ഫാന്റസി പാര്ക്കിനോടുചേര്ന്നാണ് ശിവകുമാറിന്റെ വീട്. ഡാംകെട്ടുന്ന കാലത്ത് മുത്തശ്ശന് ഡാമില്‍ ജോലിചെയ്തിരുന്നു. 1996 മുതല്‍ ശിവകുമാറും ഉദ്യാനത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
ഫിലാന്തസ് ചെടികളിലായിരുന്നു ശിവകുമാറിന്റെ പരീക്ഷണങ്ങളുടെ തുടക്കം. ചെടിവെട്ടുമ്പോള് പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തിലാക്കി മാറ്റും. മത്സ്യകന്യക, ആന, മയില്‍ എന്നിങ്ങനെ പല രൂപങ്ങളും ഉദ്യാനത്തിലുണ്ട്. ഗുരു പൊന്നുച്ചാമിയാണ് ഇതെല്ലാം പഠിപ്പിച്ചുതന്നതെന്നാണ് ശിവകുമാര്‍ പറയുന്നത്.2023-ല്‍ എച്ച്.ആര്. തൊഴിലാളിയിരുന്ന ശിവകുമാറിന് സ്ഥാനക്കയറ്റം ലഭിച്ച് എസ്.എല്‍.ആര്. തൊഴിലാളിയായി പാലക്കാട് കനാല്സെക്ഷനിലേക്ക് മാറ്റമായി. എന്നാല്‍, ഇക്കുറിയും പുഷ്പമേളയുടെ ആലോചനകള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ശിവകുമാറിന്റെ പേര് ചര്‍ച്ചയായി. തുടര്‍ന്ന് കുറച്ചുമാസത്തേക്ക് ശിവകുമാറിനെ ഉദ്യാനത്തിലേക്ക് തിരിച്ചുവിളിച്ചു.ഫെബ്രുവരി അവസാനത്തോടെ കനാല്സെക്ഷനിലേക്ക് ശിവകുമാറിന് തിരിച്ചു പോകണം. എന്നാല്‍, ജീവിതത്തിന്റെ കൂടുതല്‍സമയവും ഉദ്യാനത്തിലായിരുന്നെന്നും ഉദ്യാനത്തെ പരിപാലിക്കുന്ന ജോലികളുമായി കഴിയാനാണ് താത്പര്യമെന്നും ശിവകുമാര്‍ പറയുന്നു.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്മാര്ക്കും സ്ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്