India
ഗാസയിൽ വെടിനിർത്തൽ ; ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും

ഗാസ സിറ്റി : ഇസ്രയേൽ വംശഹത്യയിൽ തകർന്നടിഞ്ഞ ഗാസയിൽ 15 മാസത്തിനുശേഷം സമാധാനം. വീണ്ടെടുക്കാനാകാത്തവിധം മണ്ണടിഞ്ഞുപോയ നാട്ടിലേക്ക് പലസ്‌തീൻകാർ മടങ്ങിത്തുടങ്ങി. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഞായർ രാവിലെ നിശ്ചിതസമയത്ത് ഹമാസ് കൈമാറിയില്ലെന്ന പേരിൽ വെടിനിർത്തൽ നീട്ടിക്കൊണ്ടുപോയ ഇസ്രയേൽ 26 പേരെക്കൂടി ബോംബിട്ട് കൊന്നു.ആദ്യദിനം കൈമാറുന്ന മൂന്ന് ബന്ദികളുടെ വിവരം ഹമാസ് പുറത്തുവിട്ടതോടെ കരാർ നിലവിൽ വന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. മൂന്നുമണിക്കൂർ വൈകി, പ്രാദേശികസമയം പകൽ 11.15നാണ് (ഇന്ത്യൻ സമയം പകൽ 2.45) വെടിനിർത്തൽ പ്രാബല്യത്തിലായത്. ആദ്യഘട്ടം 42 ദിവസമാണ് വെടിനിർത്തൽ.
ഗാസനിവാസികളിൽ 90 ശതമാനവും ഭവനരഹിതരാണ്. 23 ലക്ഷം ജനങ്ങളിൽ 25 ശതമാനവും പട്ടിണിയിലും. 46,913 പേർ കൊല്ലപ്പെട്ടു.ഖാൻ യൂനിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു. വെടിനിർത്തൽ യാഥാർഥ്യമായി 15 മിനുട്ടിൽ കരേംഷാലോം അതിർത്തിവഴി ഭക്ഷ്യവസ്‌തുക്കളുമായി ലോക ഭക്ഷ്യ പരിപാടിയുടെ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. മുനമ്പിലേക്ക് ദിവസം 600 ട്രക്ക് അവശ്യവസ്‌തുക്കൾ വീതം കടത്തിവിടും.അതേസമയം, ഗാസയിലെ വെടിനിർത്തൽ ശാശ്വതല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.വെടിനിർത്തലിൽ പ്രതിഷേധിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമെർ ബെൻഗ്വീർ രാജിവച്ചു. അദ്ദേഹത്തിന്റെ ഒറ്റ്‌സ്‌മ യഹൂദിത് പാർടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അമിച്ചായി എലി യഹു, യിത്സാക് വസർ ലൗഫ് എന്നീ മന്ത്രിമാരും രാജിവച്ചു.
രക്തച്ചൊരിച്ചിലിനും പട്ടിണിക്കും അറുതി
വെടിനിർത്തൽ നിലവിൽവന്നതോടെ നിരത്തുകളിലിറങ്ങി ആഹ്ലാദം പങ്കിട്ട് ഗാസ നിവാസികൾ. മാസങ്ങൾ നീണ്ട ബോംബുവർഷത്തിനും കൊടുംപട്ടിണിക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജനങ്ങൾ പരസ്പരം ആലിംഗനം ചെയ്തും പലസ്തീൻ പതാക വീശിയും സന്തോഷം പങ്കിട്ടു. കുടിക്കാൻ ശുദ്ധജലവും കഴിക്കാൻ ഭക്ഷണവും മുറിവുകൾക്ക് മരുന്നുകളും ലഭിക്കുമെന്ന പ്രതീക്ഷ അവർ പരസ്പരം പങ്കുവച്ചു.ഈജിപ്ത് അതിർത്തിവഴി അവശ്യവസ്‌തുക്കളുമായി 197 ട്രക്കുകൾ മണിക്കൂറുകളിൽ കടന്നുപോയതായാണ് വിവരം. തെക്കൻ നഗരം ഖാൻ യൂനിസിൽ ട്രക്കുകളിൽ മുദ്രാവാക്യമുയർത്തി പോകുന്ന ഹമാസുകാരെ ഗാസ നിവാസികൾ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.
കണ്ണെത്തുംദൂരം നാശംമാത്രം
മാസങ്ങൾ നീണ്ട തുടർച്ചയായ പലായനത്തിനുശേഷം സ്വന്തം വീടിരുന്ന ഇടത്തേക്ക് തിരികെ പോകാമെന്ന സന്തോഷത്തിലാണ് ഗാസയിലെ ജനങ്ങൾ. തെക്കൻ നഗരങ്ങൾ റാഫ, ഖാൻ യൂനിസ്, ജബാലിയ അഭയാർഥി ക്യാമ്പ് തുടങ്ങിയ ഇടങ്ങളിൽ കൽക്കൂനകളായ ഇടങ്ങളിലേക്ക് മടങ്ങുന്ന ജനങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. നോക്കെത്താദൂരത്തോളം നാശനഷ്ടങ്ങൾ മാത്രമാണ് ബാക്കിയാകുന്നത്. മൂന്നുഘട്ട വെടിനിർത്തൽ വിജയകരമായി പൂർത്തിയായാൽ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ഗാസയുടെ പുനർനിർമാണത്തിലേക്ക് കടക്കുമെന്നാണ് ധാരണ. ഇസ്രയേൽ തരിപ്പണമാക്കിയ മുനമ്പിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മാത്രം വർഷങ്ങളെടുക്കും.
3 ബന്ദികൾക്ക് മോചനം
ബ്രിട്ടീഷ്–- ഇസ്രയേൽ പൗര എമിലി ദമാരി, വെറ്ററിനറി നഴ്‌സും റുമേനിയൻ വംശജയുമായ ഡൊറോൺ സ്‌റ്റെൻബ്രെച്ചർ, റോമി ഗൊനോൻ എന്നിവരാണ് വെടിനിർത്തലിന്റെ ആദ്യ ദിനത്തിൽ ഹമാസ് മോചിപ്പിച്ച ബന്ദികൾ. 2023 ഒക്ടോബർ ഏഴിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽനിന്ന് പിടികൂടിയ ഇവരെ റെഡ് ക്രോസ് മുഖാന്തിരമാണ് കൈമാറിയത്.നോവ സംഗീതനിശയിലേക്ക് നടത്തിയ ആക്രമണത്തിലാണ് റോമി ഗോനൻ എന്ന 24കാരിയെ ഹമാസ് ബന്ദിയാക്കിയത്. ഡൊറോൺ സ്‌റ്റെൻബ്രെച്ചർ ജീവിച്ചിരിക്കുന്നെന്ന് പുറംലോകമറിഞ്ഞത് അടുത്തിടെ ഹമാസ് പുറത്തുവിട്ട വീഡിയോയിൽനിന്നാണ്. ഫാർ അസയിലെ ഭവനസമുച്ചയം ആക്രമിച്ചാണ് ഹമാസ് എമിലി ദമാരിയടക്കം 37 പേരെ ബന്ദിയാക്കിയത്.
ബന്ദിമോചനം ഇങ്ങനെ
ഹമാസ് ബന്ദികളാക്കിയ 250 പേരിൽ ജീവിച്ചിരിക്കുന്ന 100 പേരെയാണ് വെടിനിർത്തലിന്റെ ഭാഗമായി വിട്ടയക്കുന്നത്. ആദ്യഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, പരിക്കേറ്റവർ എന്നിങ്ങനെ 33 ബന്ദികളെ ഹമാസും, കുട്ടികളും സ്ത്രീകളുമടക്കം 1890 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഏഴാംനാൾ നാലുപേർ, പതിനാലാം നാൾ മൂന്നുപേർ, 28, 35 ദിവസങ്ങളിൽ മൂന്നുപേർ വീതം, വെടിനിർത്തലിന്റെ അവസാനവാരം മറ്റുള്ളവർ എന്നിങ്ങനെയായിരിക്കും ബന്ദികളുടെ മോചനം.ആദ്യഘട്ട വെടിനിർത്തലിന്റെ 16–-ാം ദിവസം രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾ തുടങ്ങും. ആകെ മൂന്നുഘട്ട വെടിനിർത്തലെന്നാണ് ധാരണ. ആദ്യഘട്ടത്തിൽ ഗാസയുടെ ചില മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം ബഫർസോണിലേക്ക് മാറും. മൂന്നാംഘട്ടം പൂർത്തിയാകുമ്പോഴേക്കും പൂർണ സൈനിക പിന്മാറ്റം.
ജൂത സെറ്റിൽമെന്റുകളും ഭീഷണി
ജൂത സെറ്റിൽമെന്റുകൾ വ്യാപിപ്പിച്ച് പലസ്തീൻ മേഖലകളെ ഒറ്റപ്പെടുത്തി കലാപം സൃഷ്ടിക്കുകയാണ് ഇസ്രയേൽ സർക്കാർ. വെസ്‌റ്റ് ബാങ്കിൽ നിലവിൽ ഏഴുലക്ഷം ജൂതകുടിയേറ്റക്കാരുണ്ട്. അത് ഇസ്രയേൽ ജനസംഖ്യയുടെ പത്തുശതമാനംവരും. വെസ്‌റ്റ് ബാങ്കിൽ സർക്കാർ നിർമിച്ച 150 സെറ്റിൽമെന്റുകളിലും 128 ഔട്ട്‌പോസ്റ്റുകളിലുമായി ജീവിക്കുന്നു. 1967ൽ ആറുദിനം നീണ്ട യുദ്ധത്തിൽ വെസ്‌റ്റ് ബാങ്കും കിഴക്കൻ ജറുസലേമും പിടിച്ചെടുത്താണ് ഇസ്രയേൽ ജൂത സെറ്റിൽമെന്റുകൾ നിർമിക്കാൻ തുടങ്ങിയത്. നിലവിൽ വെസ്‌റ്റ് ബാങ്കിന്റെ 40 ശതമാനവും സെറ്റിൽമെന്റുകളാണ്. 1993ൽ ഓസ്‌ലോ കരാർ ഒപ്പിട്ടതിനുശേഷം ഇസ്രയേൽ സർക്കാർ നേരിട്ടുള്ള ജൂത സെറ്റിൽമെന്റ് നിർമാണം നിർത്തിയിരുന്നു. 2017ൽ ഇത് പുനരാരംഭിച്ചു. നെതന്യാഹുവാണ് ഇതിന് ഏറ്റവുമധികം പ്രോസ്താഹനം നൽകിയത്. സെറ്റിൽമെന്റുകളിലെ ജൂത കുടിയേറ്റക്കാർ പലസ്തീൻകാരെ നിരന്തരം ആക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു.
വെടിനിര്‍ത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു: സിപിഐ എം
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സിപിഐ എം കേന്ദ്രകമ്മിറ്റി സ്വാഗതംചെയ്തു. 15 മാസത്തിലേറെയായി ഗാസയിലെ പലസ്‌തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തിയ വംശഹത്യയിൽ 46,000-ത്തിലധികം പേർക്ക് ജീവൻ നഷ്‌ടമായി. 1,20,000ത്തിലേറെ പേർക്ക് പരിക്കേറ്റു.സമാധാനം നിലനിർത്തുകയും രാഷ്‌ട്രീയ ഒത്തുതീർപ്പു പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സമാധാനം സ്ഥാപിക്കുന്നതിനും സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ സർക്കാർ നയതന്ത്രപരമായി പ്രവർത്തിക്കണമെന്നും കേന്ദ്രകമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
India
പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
India
ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.
ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.
India
ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.
ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.
‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.
വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്