Connect with us

India

ഗാസയിൽ വെടിനിർത്തൽ ; ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും

Published

on

Share our post

ഗാസ സിറ്റി : ഇസ്രയേൽ വംശഹത്യയിൽ തകർന്നടിഞ്ഞ ഗാസയിൽ 15 മാസത്തിനുശേഷം സമാധാനം. വീണ്ടെടുക്കാനാകാത്തവിധം മണ്ണടിഞ്ഞുപോയ നാട്ടിലേക്ക്‌ പലസ്‌തീൻകാർ മടങ്ങിത്തുടങ്ങി. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഞായർ രാവിലെ നിശ്ചിതസമയത്ത്‌ ഹമാസ്‌ കൈമാറിയില്ലെന്ന പേരിൽ വെടിനിർത്തൽ നീട്ടിക്കൊണ്ടുപോയ ഇസ്രയേൽ 26 പേരെക്കൂടി ബോംബിട്ട്‌ കൊന്നു.ആദ്യദിനം കൈമാറുന്ന മൂന്ന്‌ ബന്ദികളുടെ വിവരം ഹമാസ്‌ പുറത്തുവിട്ടതോടെ കരാർ നിലവിൽ വന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. മൂന്നുമണിക്കൂർ വൈകി, പ്രാദേശികസമയം പകൽ 11.15നാണ്‌ (ഇന്ത്യൻ സമയം പകൽ 2.45) വെടിനിർത്തൽ പ്രാബല്യത്തിലായത്‌. ആദ്യഘട്ടം 42 ദിവസമാണ്‌ വെടിനിർത്തൽ.

ഗാസനിവാസികളിൽ 90 ശതമാനവും ഭവനരഹിതരാണ്‌. 23 ലക്ഷം ജനങ്ങളിൽ 25 ശതമാനവും പട്ടിണിയിലും. 46,913 പേർ കൊല്ലപ്പെട്ടു.ഖാൻ യൂനിസ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു. വെടിനിർത്തൽ യാഥാർഥ്യമായി 15 മിനുട്ടിൽ കരേംഷാലോം അതിർത്തിവഴി ഭക്ഷ്യവസ്‌തുക്കളുമായി ലോക ഭക്ഷ്യ പരിപാടിയുടെ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. മുനമ്പിലേക്ക്‌ ദിവസം 600 ട്രക്ക്‌ അവശ്യവസ്‌തുക്കൾ വീതം കടത്തിവിടും.അതേസമയം, ഗാസയിലെ വെടിനിർത്തൽ ശാശ്വതല്ലെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.വെടിനിർത്തലിൽ പ്രതിഷേധിച്ച്‌ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമെർ ബെൻഗ്വീർ രാജിവച്ചു. അദ്ദേഹത്തിന്റെ ഒറ്റ്‌സ്‌മ യഹൂദിത്‌ പാർടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അമിച്ചായി എലി യഹു, യിത്സാക്‌ വസർ ലൗഫ്‌ എന്നീ മന്ത്രിമാരും രാജിവച്ചു.

രക്തച്ചൊരിച്ചിലിനും പട്ടിണിക്കും അറുതി

വെടിനിർത്തൽ നിലവിൽവന്നതോടെ നിരത്തുകളിലിറങ്ങി ആഹ്ലാദം പങ്കിട്ട്‌ ഗാസ നിവാസികൾ. മാസങ്ങൾ നീണ്ട ബോംബുവർഷത്തിനും കൊടുംപട്ടിണിക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജനങ്ങൾ പരസ്പരം ആലിംഗനം ചെയ്തും പലസ്തീൻ പതാക വീശിയും സന്തോഷം പങ്കിട്ടു. കുടിക്കാൻ ശുദ്ധജലവും കഴിക്കാൻ ഭക്ഷണവും മുറിവുകൾക്ക്‌ മരുന്നുകളും ലഭിക്കുമെന്ന പ്രതീക്ഷ അവർ പരസ്പരം പങ്കുവച്ചു.ഈജിപ്ത്‌ അതിർത്തിവഴി അവശ്യവസ്‌തുക്കളുമായി 197 ട്രക്കുകൾ മണിക്കൂറുകളിൽ കടന്നുപോയതായാണ്‌ വിവരം. തെക്കൻ നഗരം ഖാൻ യൂനിസിൽ ട്രക്കുകളിൽ മുദ്രാവാക്യമുയർത്തി പോകുന്ന ഹമാസുകാരെ ഗാസ നിവാസികൾ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

കണ്ണെത്തുംദൂരം 
നാശംമാത്രം

മാസങ്ങൾ നീണ്ട തുടർച്ചയായ പലായനത്തിനുശേഷം സ്വന്തം വീടിരുന്ന ഇടത്തേക്ക്‌ തിരികെ പോകാമെന്ന സന്തോഷത്തിലാണ്‌ ഗാസയിലെ ജനങ്ങൾ. തെക്കൻ നഗരങ്ങൾ റാഫ, ഖാൻ യൂനിസ്‌, ജബാലിയ അഭയാർഥി ക്യാമ്പ്‌ തുടങ്ങിയ ഇടങ്ങളിൽ കൽക്കൂനകളായ ഇടങ്ങളിലേക്ക്‌ മടങ്ങുന്ന ജനങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. നോക്കെത്താദൂരത്തോളം നാശനഷ്ടങ്ങൾ മാത്രമാണ്‌ ബാക്കിയാകുന്നത്‌. മൂന്നുഘട്ട വെടിനിർത്തൽ വിജയകരമായി പൂർത്തിയായാൽ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ഗാസയുടെ പുനർനിർമാണത്തിലേക്ക്‌ കടക്കുമെന്നാണ്‌ ധാരണ. ഇസ്രയേൽ തരിപ്പണമാക്കിയ മുനമ്പിലെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മാത്രം വർഷങ്ങളെടുക്കും.

3 ബന്ദികൾക്ക്‌ മോചനം

ബ്രിട്ടീഷ്‌–- ഇസ്രയേൽ പൗര എമിലി ദമാരി, വെറ്ററിനറി നഴ്‌സും റുമേനിയൻ വംശജയുമായ ഡൊറോൺ സ്‌റ്റെൻബ്രെച്ചർ, റോമി ഗൊനോൻ എന്നിവരാണ്‌ വെടിനിർത്തലിന്റെ ആദ്യ ദിനത്തിൽ ഹമാസ്‌ മോചിപ്പിച്ച ബന്ദികൾ. 2023 ഒക്ടോബർ ഏഴിന്‌ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽനിന്ന്‌ പിടികൂടിയ ഇവരെ റെഡ്‌ ക്രോസ്‌ മുഖാന്തിരമാണ്‌ കൈമാറിയത്‌.നോവ സംഗീതനിശയിലേക്ക്‌ നടത്തിയ ആക്രമണത്തിലാണ്‌ റോമി ഗോനൻ എന്ന 24കാരിയെ ഹമാസ്‌ ബന്ദിയാക്കിയത്‌. ഡൊറോൺ സ്‌റ്റെൻബ്രെച്ചർ ജീവിച്ചിരിക്കുന്നെന്ന്‌ പുറംലോകമറിഞ്ഞത്‌ അടുത്തിടെ ഹമാസ്‌ പുറത്തുവിട്ട വീഡിയോയിൽനിന്നാണ്‌. ഫാർ അസയിലെ ഭവനസമുച്ചയം ആക്രമിച്ചാണ്‌ ഹമാസ്‌ എമിലി ദമാരിയടക്കം 37 പേരെ ബന്ദിയാക്കിയത്‌.

ബന്ദിമോചനം 
ഇങ്ങനെ

ഹമാസ്‌ ബന്ദികളാക്കിയ 250 പേരിൽ ജീവിച്ചിരിക്കുന്ന 100 പേരെയാണ്‌ വെടിനിർത്തലിന്റെ ഭാഗമായി വിട്ടയക്കുന്നത്‌. ആദ്യഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, പരിക്കേറ്റവർ എന്നിങ്ങനെ 33 ബന്ദികളെ ഹമാസും, കുട്ടികളും സ്ത്രീകളുമടക്കം 1890 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഏഴാംനാൾ നാലുപേർ, പതിനാലാം നാൾ മൂന്നുപേർ, 28, 35 ദിവസങ്ങളിൽ മൂന്നുപേർ വീതം, വെടിനിർത്തലിന്റെ അവസാനവാരം മറ്റുള്ളവർ എന്നിങ്ങനെയായിരിക്കും ബന്ദികളുടെ മോചനം.ആദ്യഘട്ട വെടിനിർത്തലിന്റെ 16–-ാം ദിവസം രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾ തുടങ്ങും. ആകെ മൂന്നുഘട്ട വെടിനിർത്തലെന്നാണ്‌ ധാരണ. ആദ്യഘട്ടത്തിൽ ഗാസയുടെ ചില മേഖലകളിൽനിന്ന്‌ ഇസ്രയേൽ സൈന്യം ബഫർസോണിലേക്ക്‌ മാറും. മൂന്നാംഘട്ടം പൂർത്തിയാകുമ്പോഴേക്കും പൂർണ സൈനിക പിന്മാറ്റം.

ജൂത സെറ്റിൽമെന്റുകളും ഭീഷണി

ജൂത സെറ്റിൽമെന്റുകൾ വ്യാപിപ്പിച്ച്‌ പലസ്തീൻ മേഖലകളെ ഒറ്റപ്പെടുത്തി കലാപം സൃഷ്ടിക്കുകയാണ്‌ ഇസ്രയേൽ സർക്കാർ. വെസ്‌റ്റ്‌ ബാങ്കിൽ നിലവിൽ ഏഴുലക്ഷം ജൂതകുടിയേറ്റക്കാരുണ്ട്‌. അത്‌ ഇസ്രയേൽ ജനസംഖ്യയുടെ പത്തുശതമാനംവരും. വെസ്‌റ്റ്‌ ബാങ്കിൽ സർക്കാർ നിർമിച്ച 150 സെറ്റിൽമെന്റുകളിലും 128 ഔട്ട്‌പോസ്റ്റുകളിലുമായി ജീവിക്കുന്നു. 1967ൽ ആറുദിനം നീണ്ട യുദ്ധത്തിൽ വെസ്‌റ്റ്‌ ബാങ്കും കിഴക്കൻ ജറുസലേമും പിടിച്ചെടുത്താണ്‌ ഇസ്രയേൽ ജൂത സെറ്റിൽമെന്റുകൾ നിർമിക്കാൻ തുടങ്ങിയത്‌. നിലവിൽ വെസ്‌റ്റ്‌ ബാങ്കിന്റെ 40 ശതമാനവും സെറ്റിൽമെന്റുകളാണ്‌. 1993ൽ ഓസ്‌ലോ കരാർ ഒപ്പിട്ടതിനുശേഷം ഇസ്രയേൽ സർക്കാർ നേരിട്ടുള്ള ജൂത സെറ്റിൽമെന്റ്‌ നിർമാണം നിർത്തിയിരുന്നു. 2017ൽ ഇത്‌ പുനരാരംഭിച്ചു. നെതന്യാഹുവാണ്‌ ഇതിന്‌ ഏറ്റവുമധികം പ്രോസ്താഹനം നൽകിയത്‌. സെറ്റിൽമെന്റുകളിലെ ജൂത കുടിയേറ്റക്കാർ പലസ്തീൻകാരെ നിരന്തരം ആക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു.

വെടിനിര്‍ത്തൽ കരാറിനെ സ്വാ​ഗതം ചെയ്യുന്നു: സിപിഐ എം

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സിപിഐ എം കേന്ദ്രകമ്മിറ്റി സ്വാ​ഗതംചെയ്‌തു. 15 മാസത്തിലേറെയായി ഗാസയിലെ പലസ്‌തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തിയ വംശഹത്യയിൽ 46,000-ത്തിലധികം പേർക്ക് ജീവൻ നഷ്‌ടമായി. 1,20,000ത്തിലേറെ പേർക്ക് പരിക്കേറ്റു.സമാധാനം നിലനിർത്തുകയും രാഷ്‌ട്രീയ ഒത്തുതീർപ്പു പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സമാധാനം സ്ഥാപിക്കുന്നതിനും സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ സർക്കാർ നയതന്ത്രപരമായി പ്രവർത്തിക്കണമെന്നും കേന്ദ്രകമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

 


Share our post

India

യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം

Published

on

Share our post

ദുബായ്: റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്‍. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ്‍ മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്‌കാരം തുടങ്ങും. ശവ്വാല്‍ ചന്ദ്രപിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള്‍ ഒരുദിവസം നേരത്തെ ഗള്‍ഫ് നാടുകളില്‍ റമദാന്‍ തുങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 28ാം നോമ്പ് ആണെങ്കില്‍ ഗള്‍ഫില്‍ ഇന്ന് 29 ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (മാര്‍ച്ച് 30 ഞായറാഴ്ച) ശവ്വാല്‍ ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില്‍  മറ്റന്നാള്‍ (മാര്‍ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്‍. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ നിസ്‌കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള്‍ ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്‌കാരം നടക്കുക.

നിസ്‌കാര സമയക്രമം

അബൂദബി: രാവിലെ 6:22
അല്‍ ഐന്‍: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്‍ജ: രാവിലെ 6:19
അജ്മാന്‍: രാവിലെ 6:19
ഉമ്മുല്‍ ഖുവൈന്‍: രാവിലെ 6:18
റാസല്‍ ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്‍ഫക്കാന്‍: രാവിലെ 6:16


Share our post
Continue Reading

India

കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റ് ഇനി ഓണ്‍ലൈനില്‍ റദ്ദാക്കാം; പക്ഷേ പണം കിട്ടാന്‍ അവിടെതന്നെ എത്തണം

Published

on

Share our post

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഇനി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍വഴി റദ്ദാക്കാം. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ കഴിയുമെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം റിസര്‍വേഷന്‍ കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാന്‍. വെയ്റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറില്‍ നിന്നെടുക്കുന്നവര്‍ സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുല്‍ക്കര്‍ണിയുടെ ചോദ്യത്തിനായിരുന്നു റെയില്‍വേ മന്ത്രിയുടെ പ്രതികരണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ എത്തിക്കുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കും. പണം കൗണ്ടര്‍ വഴി തന്നെ റീഫണ്ടും ചെയ്യും. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ റദ്ദാക്കിയ ശേഷം ഒറിജിനല്‍ ടിക്കറ്റുമായി കൗണ്ടറിലെത്തിയാല്‍ പണം തിരികെ നല്‍കും.


Share our post
Continue Reading

India

മ്യാൻമർ ഭൂചലനം; മരണം 144 ആയി, 732 പേർക്ക് പരുക്ക്

Published

on

Share our post

വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ. മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 144 ആയി. 732 പേർക്ക് പരുക്കേറ്റു. ദുരന്തം നേരിടാൻ ഇരു രാജ്യങ്ങളിലും അടിയന്തരാവസഥ പ്രഖ്യാപിച്ചു. ചൈനയിലും ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.


Share our post
Continue Reading

Trending

error: Content is protected !!