KOOTHUPARAMBA
കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടമായി; ഉദ്ഘാടനം തീരുമാനമായില്ല

ചിറ്റാരിപ്പറമ്പ്: 24 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടമായി. നിർമാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം എന്നു നടക്കുമെന്ന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷനുകൾ ഹൈടെക് ആകുമ്പോഴും കണ്ണവം പൊലീസ് സ്റ്റേഷൻ കെട്ടിടം തകർച്ച ഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത നൽകിയിരുന്നു. വാർത്തയുടെ ചിത്രം ഉൾപ്പെടെ നൽകിയാണു കണ്ണവം നിവാസികൾ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സുധാകരൻ എം.പി, കെ.കെ.ശൈലജ എം.എൽ.എ, ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയത്.
കണ്ണൂരിൽ നടന്ന പൊലീസിന്റെ ജില്ലാ തല പരാതി പരിഹാര അദാലത്തിലും കണ്ണവം പൗരസമിതി പ്രവർത്തകർ മലയാള മനോരമ നൽകിയ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടു കണ്ണവം സ്റ്റേഷന്റെ ചോർന്നൊലിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകി. ഈ പരാതികളുടെ അടിസ്ഥാനത്തിലാണു മുൻ ഡിജിപി അനിൽ കാന്ത് വനം വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ 27 സെന്റിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശം നൽകിയത്. കണ്ണവം വില്ലേജ് ഓഫിസിന് സമീപത്തുള്ള 27 സെന്റാണ് വനം വകുപ്പ് പൊലീസിന് വിട്ടു നൽകിയത്.
ഉദ്ഘാടനം നടന്നാലും വഴി ഉണ്ടാവില്ല
പുതിയ കെട്ടിടം നിർമിക്കാൻ കണ്ണവം വില്ലേജ് ഓഫിസിനോട് ചേർന്നുള്ള വനം വകുപ്പിന്റെ സ്ഥലം ലഭിച്ചെങ്കിലും ഈ സ്ഥലത്തേക്കുള്ള റോഡ് നിർമിക്കാനായി ലഭിക്കേണ്ട സ്ഥലത്തിന്റെ ഫയലുകൾ ചുവപ്പ് നാടയ്ക്കുള്ളിൽ കുരുങ്ങി. ഇതോടെ സ്റ്റേഷൻ നിർമാണം നിലച്ചു. എന്നാൽ സ്റ്റേഷൻ നിർമാണം നിലയ്ക്കാതിരിക്കാൻ സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടെ നിർദിഷ്ട സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലേക്ക് പുതിയ റോഡ് നിർമിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയുടെ ഫയലുകൾ ഇന്നും ചുവപ്പ് നാടയിൽ തന്നെയാണ്. വനം വകുപ്പും ആഭ്യന്തര വകുപ്പും തമ്മിലുള്ള പ്രശ്നമാണ് സ്ഥലം വിട്ടു നൽകാത്തത് എന്നും സൂചനയുണ്ട്.
അവസ്ഥപരിതാപകരം
ടാർപ്പായ വലിച്ചു കെട്ടിയ പൊളിഞ്ഞുവീഴാറായ ഇരുനില കെട്ടിടത്തിൽ 44 ജീവനക്കാരാണു നിലവിൽ ജോലി ചെയ്യുന്നത്. പ്രതികൾ സ്റ്റേഷൻ വരാന്തയിലെ ബെഞ്ചിലാണ് ഇരിക്കുന്നത്. സുരക്ഷിതമായ ലോക്കപ്പോ, പ്രതികളെ ചോദ്യം ചെയ്യാനോ സ്ഥലമില്ല. എന്തിനേറെ, തൊണ്ടി മുതൽ സൂക്ഷിക്കാൻ പോലും സ്ഥലമില്ല. വലിയ കേസുകളിലെ പ്രതികളെ കൂത്തുപറമ്പ് സ്റ്റേഷനിലെ ലോക്കപ്പിലാണു താമസിപ്പിക്കുന്നത്. വൃത്തിയുളള വനിതാ ശുചിമുറിയോ പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പരാതിയുമായി വരുന്ന നാട്ടുകാർ കുടയും ചൂടി സ്റ്റേഷന്റെ വളപ്പിലെ മരച്ചുവടുകൾ തേടണം.
പുതിയ കെട്ടിടം 8000 ചതുരശ്രയടിയിൽ
8000 ചതുരശ്രയടിയിൽ രണ്ടു നിലകളായാണു പുതിയ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. വേണമെങ്കിൽ രണ്ടാം നിലയിലും നിർമാണം നടത്താം. സേവനങ്ങൾ തേടി വരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പു കേന്ദ്രം, ഹെൽപ് ഡെസ്ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജന സൗഹൃദ പൊലീസ് സ്റ്റേഷനാകും പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല. 2.20 കോടി രൂപ ചെലവിലാണു നിർമാണം.
KOOTHUPARAMBA
പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.
ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്‌തു .
വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Kannur
അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.
ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.
ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.
ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.
ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.
തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.
KOOTHUPARAMBA
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്