Connect with us

Kerala

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു ; വിവിധ പദ്ധതികളില്‍ സഹായധനം

Published

on

Share our post

കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും 2024-2025 വര്‍ഷത്തേക്കു നല്‍കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളില്‍ക്കൂടി സഹായധനം അനുവദിക്കും.പദ്ധതികളും സഹായധനവും

•ഹൈസ്‌കൂള്‍ (സര്‍ക്കാര്‍/എയ്ഡഡ്) പഠനത്തിന് (ക്ലാസ് 8, 9, 10) പ്രതിവര്‍ഷം 2500 രൂപ സ്‌കോളര്‍ഷിപ്പ്. മുന്‍വാര്‍ഷികപരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് വേണം. മൊത്തം 2820 സ്‌കോളര്‍ഷിപ്പുകള്‍

•ഹയര്‍സെക്കന്‍ഡറി പഠനത്തിന് (ക്ലാസ് 11, 12- സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ പഠനത്തിന്) പ്രതിവര്‍ഷം 4000 രൂപ സ്‌കോളര്‍ഷിപ്പ്. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി+ ഗ്രേഡ്/70 ശതമാനം മാര്‍ക്ക് വേണം. 3176 പേര്‍ക്ക്

* ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 6000 രൂപ സഹായധനമായി ലഭിക്കും (317 പേര്‍ക്ക്). കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി ഗ്രേഡ്/60 ശതമാനം മാര്‍ക്ക് വേണം.

* ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (1133 പേര്‍ക്ക്) എങ്കില്‍ 8000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (3176 പേര്‍ക്ക്) എങ്കില്‍ 6000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. പ്ലസ്ടുതലത്തില്‍ 70 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം

* ബിരുദാനന്തര ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (80 എണ്ണം) എങ്കില്‍ പ്രതിവര്‍ഷം 16,000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (530 എണ്ണം) എങ്കില്‍ 10,000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച, കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം അഡ്മിഷന്‍ ലഭിക്കുന്ന കോഴ്‌സുകള്‍ക്ക്. യോഗ്യതാ കോഴ്‌സ് മാര്‍ക്ക് വ്യവസ്ഥ വിജ്ഞാപനത്തിലുണ്ട്.

* ദേശീയനിലവാരമുള്ള പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (29 എണ്ണം) പ്രതിവര്‍ഷം പരമാവധി 50,000 രൂപവരെ ലഭിക്കും. പഠനം ഐ.ഐ.ടി., ഐ.ഐ.എം., എ.ഐ.ഐ.എം.എസ്., ജിപ്മര്‍, ഐ.ഐ.എസ്സി., എന്‍.ഐ.ടി., നാഷണല്‍ ലോ സ്‌കൂള്‍, നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ഐ.എഫ്.ടി. തുടങ്ങിയവയിലായിരിക്കണം

* ഗവേഷണവിദ്യാര്‍ഥികള്‍ക്ക് (മൂന്നുപേര്‍ക്ക്) പ്രതിവര്‍ഷം 25,000 രൂപ. കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി, യു.ജി.സി. അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്‌സിറ്റികള്‍ (അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴി സംസ്ഥാനത്തിനുപുറത്തെ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്). 55 ശതമാനം മാര്‍ക്കോടെയുള്ള പി.ജി. വേണം

* സി.എ., സി.എസ്., സി.എം.എ. (ഐ.സി.ഡബ്ല്യു.എ.) എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (32 എണ്ണം) പ്രതിവര്‍ഷം 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. സി.എ., സി.എം.എ., ഇന്റര്‍മീഡിയറ്റ് തലം, സി.എസ്. എക്‌സിക്യുട്ടീവ് തലം പൂര്‍ത്തിയാക്കി നാലുവര്‍ഷം കഴിയാത്തവരെയാണ് പരിഗണിക്കുക

കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും 2024-2025 വര്‍ഷത്തേക്കു നല്‍കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളില്‍ക്കൂടി സഹായധനം അനുവദിക്കും.

പദ്ധതികളും സഹായധനവും

•ഹൈസ്‌കൂള്‍ (സര്‍ക്കാര്‍/എയ്ഡഡ്) പഠനത്തിന് (ക്ലാസ് 8, 9, 10) പ്രതിവര്‍ഷം 2500 രൂപ സ്‌കോളര്‍ഷിപ്പ്. മുന്‍വാര്‍ഷികപരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് വേണം. മൊത്തം 2820 സ്‌കോളര്‍ഷിപ്പുകള്‍

•ഹയര്‍സെക്കന്‍ഡറി പഠനത്തിന് (ക്ലാസ് 11, 12- സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ പഠനത്തിന്) പ്രതിവര്‍ഷം 4000 രൂപ സ്‌കോളര്‍ഷിപ്പ്. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി+ ഗ്രേഡ്/70 ശതമാനം മാര്‍ക്ക് വേണം. 3176 പേര്‍ക്ക്

* ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 6000 രൂപ സഹായധനമായി ലഭിക്കും (317 പേര്‍ക്ക്). കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി ഗ്രേഡ്/60 ശതമാനം മാര്‍ക്ക് വേണംമുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴിമരണക്കിടക്കയിൽ 11 ദിവസം, ഗ്രീഷ്മയെ ഷാരോൺ സംശയിച്ചതേയില്ല; മരണദിവസം അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു.മാര്‍ക്കോയിലെ വില്ലന് ശേഷം ഒറ്റക്കൊമ്പനിലേക്ക്, കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍

* ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (1133 പേര്‍ക്ക്) എങ്കില്‍ 8000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (3176 പേര്‍ക്ക്) എങ്കില്‍ 6000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. പ്ലസ്ടുതലത്തില്‍ 70 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം

* ബിരുദാനന്തര ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (80 എണ്ണം) എങ്കില്‍ പ്രതിവര്‍ഷം 16,000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (530 എണ്ണം) എങ്കില്‍ 10,000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച, കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം അഡ്മിഷന്‍ ലഭിക്കുന്ന കോഴ്‌സുകള്‍ക്ക്. യോഗ്യതാ കോഴ്‌സ് മാര്‍ക്ക് വ്യവസ്ഥ വിജ്ഞാപനത്തിലുണ്ട്.

* ദേശീയനിലവാരമുള്ള പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (29 എണ്ണം) പ്രതിവര്‍ഷം പരമാവധി 50,000 രൂപവരെ ലഭിക്കും. പഠനം ഐ.ഐ.ടി., ഐ.ഐ.എം., എ.ഐ.ഐ.എം.എസ്., ജിപ്മര്‍, ഐ.ഐ.എസ്സി., എന്‍.ഐ.ടി., നാഷണല്‍ ലോ സ്‌കൂള്‍, നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ഐ.എഫ്.ടി. തുടങ്ങിയവയിലായിരിക്കണം

* ഗവേഷണവിദ്യാര്‍ഥികള്‍ക്ക് (മൂന്നുപേര്‍ക്ക്) പ്രതിവര്‍ഷം 25,000 രൂപ. കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി, യു.ജി.സി. അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്‌സിറ്റികള്‍ (അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴി സംസ്ഥാനത്തിനുപുറത്തെ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്). 55 ശതമാനം മാര്‍ക്കോടെയുള്ള പി.ജി. വേണം

* സി.എ., സി.എസ്., സി.എം.എ. (ഐ.സി.ഡബ്ല്യു.എ.) എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (32 എണ്ണം) പ്രതിവര്‍ഷം 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. സി.എ., സി.എം.എ., ഇന്റര്‍മീഡിയറ്റ് തലം, സി.എസ്. എക്‌സിക്യുട്ടീവ് തലം പൂര്‍ത്തിയാക്കി നാലുവര്‍ഷം കഴിയാത്തവരെയാണ് പരിഗണിക്കുക

* മെഡിക്കല്‍/എന്‍ജിനിയറിങ് (യു.ജി./പി.ജി.)/നിയമപഠനം/സി.യു.ഇ.ടി. എന്നിവയുടെ പ്രവേശനപരീക്ഷാ പരിശീലനത്തിന് അടച്ച ഫീസ് തിരികെ ലഭിക്കും. തിരികെ ലഭിക്കാവുന്ന പരമാവധി തുക 10,000 രൂപ. ബിരുദതലത്തില്‍ 480 പേര്‍ക്കും പി.ജി.തലത്തില്‍ 134 പേര്‍ക്കും

* ബാങ്ക്, എസ്.എസ്.സി., പി.എസ്.സി., യു.പി.എസ്.സി. (സിവില്‍ സര്‍വീസസ് പരീക്ഷയൊഴികെ), മറ്റു മത്സരപരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനത്തിനായി വിദ്യാസമുന്നതി മത്സരപരീക്ഷാപരിശീലന സഹായധനപദ്ധതി 400 പേര്‍ക്ക് നല്‍കും. പരമാവധി 6000 രൂപ സഹായധനം എന്നതിനു വിധേയമായി പരിശീലനത്തിന് ഒടുക്കിയ ഫീസ് തിരികെ ലഭിക്കും. നിലവാരമുള്ള സ്ഥാപനത്തില്‍ നേരിട്ട് പഠിക്കുകയായിരിക്കണം (ഓണ്‍ലൈന്‍ പരിശീലനത്തിന് സഹായം ലഭിക്കില്ല)

* സിവില്‍ സര്‍വീസസ് പരീക്ഷാപരിശീലനത്തിന് സഹായധനമായി പ്രിലിമിനറി കോഴ്‌സ് പരിശീലനത്തിന് പരമാവധി 15,000 രൂപയും (32 പേര്‍ക്ക്) പ്രിലിമിനറി പാസായശേഷമുള്ള മെയിന്‍ പരീക്ഷാപരിശീലനത്തിന് പരമാവധി 25,000 രൂപയും (എട്ടുപേര്‍ക്ക്) സിവില്‍ സര്‍വീസസ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പരമാവധി 30,000 രൂപയും (നാലുപേര്‍ക്ക്) സഹായധനമായി ലഭിക്കും.

* നെറ്റ്, സെറ്റ്, സി-ടെറ്റ്, കെ-ടെറ്റ് തുടങ്ങിയവയുടെ പരിശീലനത്തിന് (വകുപ്പുതല യോഗ്യതാനിര്‍ണയ പരീക്ഷകള്‍ ഒഴികെ) പരമാവധി 8000 രൂപവരെ സഹായധനം. ഓണ്‍ലൈന്‍ പരിശീലനത്തിന് സഹായം ലഭിക്കില്ല.

ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍, വിശദമായ അര്‍ഹതാ വ്യവസ്ഥകള്‍ (പ്രായവ്യവസ്ഥയുണ്ടെങ്കില്‍ അതുള്‍പ്പെടെ) വെബ്‌സൈറ്റിലെ ബന്ധപ്പെട്ട വിജ്ഞാപനങ്ങളിലുണ്ട്.

•പൊതുവ്യവസ്ഥകള്‍

* അപേക്ഷകര്‍ കേരളത്തിലെ സംവരണ ഇതരവിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം

* അപേക്ഷകരുടെ/പിതാവിന്റെ/മാതാവിന്റെ/രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക കുടുംബവരുമാനം നാലുലക്ഷംരൂപയില്‍ താഴെയായിരിക്കണം
* അപേക്ഷകര്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡില്‍ അംഗമായ വ്യക്തിയുടെ (മുകളില്‍ സൂചിപ്പിച്ചവരില്‍ ഒരാള്‍) പേരിലായിരിക്കണം കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്

* അപേക്ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാത്രമേ സഹായധനം നല്‍കൂ

* www.kswcfc.org -ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. അപ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ രൂപപ്പെടുത്തി ജനുവരി 20 വരെ അപേക്ഷിക്കാം

* തിരഞ്ഞെടുപ്പില്‍, കുറഞ്ഞ വരുമാനപരിധിയില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.


Share our post

Kerala

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു

Published

on

Share our post

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്.


Share our post
Continue Reading

Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും

Published

on

Share our post

ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ട് റെയിൽവെ. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് പാനൽ സംവിധാനം കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വഴിതിരിച്ചുവിടൽ.ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്‌, ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്‌ എന്നിവയാണ് വഴിതിരിച്ചുവിടുക. കൂടാതെ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിൻ്റെ സർവീസിലും മാറ്റമുണ്ട്.

നാളെ വൈകീട്ട് നാലേമുക്കാലോടെ ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഇൻഡോർ – തിരു. നോർത്ത് എക്‌സ്പ്രസ്‌ (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സർവീസ് നടത്തുക.മറ്റൊരു സർവീസ് ക്രമീകരണം ഉള്ളത് കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിനാണ്. ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അന്ന് വൈകീട്ട് ആലപ്പുഴയിൽ നിന്ന് എന്നതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.


Share our post
Continue Reading

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Trending

error: Content is protected !!