Connect with us

Kannur

ബൂട്ടണിയും വേഗത്തിൽ ഒരു വീട് കൂടി ഉയർന്നെങ്കിൽ

Published

on

Share our post

കണ്ണൂർ‌: പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിൽ അഖില രാജനെന്ന പതിനേഴുകാരി സൂക്ഷിച്ചുവയ്ക്കുന്നതു മെഡലുകൾ മാത്രമല്ല, തന്റെ സ്വപ്നങ്ങൾ കൂടിയാണ്. ഇന്ത്യൻ കൗമാര വനിതാ ഫുട്ബാൾ ടീമിന്റെ പ്രതിരോധനിരയുടെ കരുത്താണ് കണ്ണൂർ സ്പോർട്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അഖില രാജൻ. ജൂലൈയിൽ ബംഗ്ലദേശിൽ നടക്കാനിരിക്കുന്ന അണ്ടർ 20 സാഫ് ഫുട്ബോളിൽ വിജയിച്ചു തിരിച്ചുവന്നാൽ, പക്ഷേ, ആ മെഡൽ സൂക്ഷിച്ചുവയ്ക്കാൻ അവൾക്കു സ്വന്തമായി ഒരിടമില്ല.

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ പ്ലാസ്റ്റിക് ഷീറ്റും തുണികളുംകൊണ്ടു കെട്ടിമറച്ച കുടിലിനുള്ളിലെ ഇത്തിരിയിടത്തിൽ എവിടെയൊക്കെയോ കുന്നുകൂടിക്കിടക്കുന്ന ഒരുപാടു മെഡലുകൾക്കും ട്രോഫികൾക്കുമിടയിൽ അതും വിസ്മൃതിയിലേക്കു തള്ളപ്പെടും. പക്ഷേ, സീനിയർ ഇന്ത്യൻ ടീമിനു വേണ്ടി ബൂട്ട് കെട്ടാൻ കാത്തിരിക്കുന്ന അഖിലയ്ക്ക് അതൊന്നും ആലോചിച്ചു സങ്കടപ്പെടാൻ സമയമില്ല. ബെംഗളൂരുവിലെ ഇന്ത്യൻ ക്യാംപിൽ പരിശീലനത്തിനിറങ്ങുമ്പോൾ അവളുടെ മനസ്സിലുള്ളതു രാജ്യത്തിന്റെ കിരീട സ്വപ്നങ്ങൾ മാത്രം.

ബൂട്ടണിഞ്ഞ വഴി

കൂലിപ്പണിക്കാരനായ രാജന്റെയും തൊഴിലുറപ്പു തൊഴിലാളിയായ അമ്പിളിയുടെ മകളായ അഖില ഈ ചെറുപ്രായത്തിനിടയിൽ നേടിയെടുത്ത അംഗീകാരങ്ങൾ ചില്ലറയല്ല. എട്ടാം ക്ലാസിലാണ് അഖില കണ്ണൂർ ജിവിഎച്ച്എസ്എസിൽ ചേരുന്നത്. വേഗം, ഹൈ ബോൾ സ്വീകരിക്കാനുള്ള പ്രത്യേക കഴിവ്, വിങ്ങുകളിലൂടെ കയറി മുന്നേറ്റ നിരക്കാർക്കു പന്തെത്തിക്കുന്ന രീതി–ഇവയൊക്കെ അഖില എന്ന ഫുൾ ബാക്കിനെ കളിക്കളത്തിൽ വേറിട്ടുനിർത്തുന്നു. പതിന ഞ്ചാം വയസ്സിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായി. പിന്നെ പതിനാറാം വയസ്സിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞു. ഇന്ത്യൻ പരിശീലക പി.വി.പ്രിയ, കേരള പരിശീലക സുബിത പൂവട്ട, കെ.എം.രാജേഷ് എന്നിവരുടെ ശിക്ഷണം കൂടിയായപ്പോൾ അഖില മികച്ച ഫുട്ബോൾ താരമായി.

കേരളത്തിന്റെ ജഴ്സിയിൽ

സബ് ജൂനിയർ തലം മുതൽ തന്നെ കേരളത്തെ പ്രതിനിധീകരിച്ചു തുടങ്ങിയ താരമാണ് അഖില. കഴിഞ്ഞ വർഷം അസമിൽ നടന്ന ഹീറോ ജൂനിയർ അണ്ടർ 17 ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 2023ൽ ലുധിയാനയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ (അണ്ടർ 19) കേരളത്തെ പ്രതിനിധീകരിച്ചു. കേരളം അന്ന് അഞ്ചാം സ്ഥാനം നേടി. കഴിഞ്ഞ വർഷം തിരുവല്ലയിൽ നടന്ന സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ കണ്ണൂർ ജില്ലയെ ചാംപ്യന്മ‍ാരാക്കിയ നായിക കൂടിയാണ് അഖില രാജൻ.

രാജ്യാന്തര മത്സരങ്ങൾ

2023ൽ ധാക്കയിൽ നടന്ന സാഫ് അണ്ടർ 17 ചാംപ്യൻഷിപ്പിലൂടെയാണ് അഖില ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. അതേ വർഷം കിർഗിസ്ഥാൻ വേദിയായ അണ്ടർ 17 എഎഫ്സി ഒന്നാം റൗണ്ട് മത്സരത്തിൽ ബൂട്ടണിഞ്ഞു. ടീം അന്ന് ക്വാർ‌ട്ടർ ഫൈനലിലെത്തി. തായ്‌ലൻഡിൽ നടന്ന രണ്ടാം റൗണ്ട് മത്സരങ്ങളിലും കളിച്ചു. ജോർദാനിലെ സൗഹൃദ മത്സരത്തിലും ഇന്ത്യൻ നിറമണിഞ്ഞു. 2023 ഫെബ്രുവരിയിൽ നടന്ന അണ്ടർ 19 സാഫ് ചാംപ്യൻ‌ഷിപ്പിൽ ഇന്ത്യ ചാംപ്യൻമാരാകുമ്പോൾ പ്രതിരോധ നിരയിൽ കരുത്ത് പകർന്ന് അഖിലയുമുണ്ടായിരുന്നു, ടീമിലെ ഏക മലയാളിയെന്ന നേട്ടത്തോടെ.

വേണം വീട്

മാതാപിതാക്കൾ ബാങ്ക് വായ്പയെടുത്ത് വീടിനു തറ കെട്ടിയിട്ടു മാസങ്ങളായി. ലൈഫ് മിഷൻ പദ്ധതി വഴി ഇപ്പോൾ ചെറിയൊരു വീടിന്റെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള കുതിപ്പുകൾക്ക് ഊർജം പകരാനും ഈ കൗമാരപ്രതിഭയെ തളരാതെ കളിക്കളത്തിൽ പിടിച്ചുനിർത്താനും സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായങ്ങൾ ഇനിയും വേണ്ടിവരും. അല്ലെങ്കിൽ, ഇന്ത്യൻ ഫുട്ബോളിലെ മലയാള നക്ഷത്രങ്ങളിലൊന്നായി ഉയരങ്ങളിൽ മിന്നിത്തിളങ്ങേണ്ട ഈ പെൺകുട്ടിയും മറ്റു പലരെയും പോലെ നിത്യജീവിതപ്രാരാബ്ധങ്ങളുടെ ഡ്രിബ്ലിങ്ങിനു മുൻപിൽ കാലിടറി കളിക്കളം വിടും.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!