Kannur
വിതരണ കരാറുകാരുടെ പണിമുടക്ക്: റേഷൻ കടകൾ കാലി

കണ്ണൂർ: ജില്ലയിലെ റേഷൻ കടകൾ കാലി. ഉപഭോക്താക്കൾ അരി ലഭിക്കാതെ മടങ്ങുന്നു. പൊതുവിപണിയിൽ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിൽ സാധാരണക്കാർ വലയുന്നു. സബ്സിഡിയിനത്തിൽ നൽകാനുള്ള കുറച്ച് അരിയുടെ സ്റ്റോക്ക് മാത്രമാണ് ജില്ലയിലെ റേഷൻ കടകളിൽ മിക്കതിലും ഉള്ളത്. വെള്ള കാർഡ് അടക്കമുള്ള സബ്സിഡി ഇതര കാർഡുടമകൾ അരി ലഭിക്കാതെയാണ് റേഷൻ കടകളിൽ നിന്ന് മടങ്ങുന്നത്. മുൻഗണനാ കാർഡിനുള്ള അരിയും രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഇതോടെ ജില്ലയിലെ റേഷൻ കടകൾ അടച്ചിടേണ്ട അവസ്ഥയിലാണ്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി ലോറികളിൽ എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് കാരണം. ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും അരി എത്തിച്ച വകയിൽ ഭീമമായ കുടിശിക ബാക്കിയുള്ള അവസ്ഥയിലാണ് കരാറുകാർ ഈ മാസം ഒന്നിന് ശേഷം സമരം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ജനുവരി മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിയിരുന്നില്ല. ഡിസംബറിലെ വിഹിതത്തിൽ ബാക്കിയുള്ള ധാന്യങ്ങളാണ് പുതു വർഷത്തിന്റെ തുടക്കത്തിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്തത്.
കൊടുക്കാനുള്ളത് വൻതുക
ബിൽ കുടിശിക ഉണ്ടായിരുന്നതിനാൽ ഇതിനു മുൻപും കരാറുകാർ സമരം നടത്തിയിരുന്നു. രണ്ടു വർഷത്തിനിടയിൽ 4 പ്രാവശ്യം ഇത്തരത്തിൽ സമരം നടന്നിരുന്നു. നാലാമത്തെ തവണ റേഷൻ കടകളിൽ അരി ഇല്ലാത്ത സാഹചര്യം വന്നപ്പോൾ പൊതു വിതരണ വകുപ്പ് മന്ത്രി ഇടപെട്ട് പകുതി കുടിശിക തീർപ്പാക്കുകയും ബാക്കിയുള്ള കുടിശിക എത്രയും പെട്ടെന്ന് തീർക്കാമെന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുക പൂർണമായും സെപ്റ്റംബറിലേത് ഭാഗികമായും കൊടുത്തുതീർക്കാനുണ്ടെന്ന് കരാറുകാർ പറയുന്നു. സംസ്ഥാനത്തൊട്ടാകെ ഈ തുക നൂറു കോടിയെങ്കിലും വരുമെന്നാണ് അറിയുന്നത്.
തൊഴിലാളികളും ദുരിതത്തിൽ
മുഴപ്പിലങ്ങാട്∙ എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ചരക്ക് നീക്കം നടത്തുന്ന ലോറി മേഖലയും അരി വിതരണ കരാറുകാരുടെ സമരം കാരണം സ്തംഭനാവസ്ഥയിലാണ്. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് മാത്രം 55 ലോറികൾ അരി വിതരണ മേഖലയിൽ ഉണ്ട്. ജനുവരി 1 മുതൽ ഓട്ടമില്ലാതെ നിർത്തിയിട്ടിരിക്കുകയാണ് ലോറികൾ. പയ്യന്നൂർ എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് ഓടുന്ന ലോറി മേഖലയുടെ സ്ഥിതിയും സമാനമാണ്.
എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ഓടുന്ന ലോറികളിൽ ഉടമകൾ തന്നെയാണ് ജീവനക്കാർ. സ്വയം തൊഴിൽ എന്ന രീതിയിൽ ലോറി വാങ്ങി ഓടിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഈ വർഷം തുടങ്ങിയതു തന്നെ പണിയില്ലാത്ത അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. അരിനീക്കം നടക്കാത്തത് കാരണം എഫ്സിഐ ഗോഡൗൺ, എൻഎഫ്എസ്എ ഗോഡൗണുകൾ എന്നിവിടങ്ങളിൽ ധാന്യങ്ങൾ കയറ്റിറക്കൽ നടത്തുന്ന ചുമട്ടു തൊഴിലാളികൾക്കും ജോലിയില്ലാത്ത അവസ്ഥയാണ്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്