Connect with us

Kannur

മൂന്ന് വർഷം കൊണ്ട് കണ്ണൂരിൽ വേർതിരിച്ചത്‌ 17, 969 ടൺ മാലിന്യം

Published

on

Share our post

കണ്ണൂർ:ജില്ലയിൽ പാഴ്‌വസ്‌തു ശേഖരണത്തിലുണ്ടായത്‌ വൻവർധന. മൂന്നുവർഷംകൊണ്ട്‌ നീക്കംചെയ്‌തത്‌ 17,969 ടൺ മാലിന്യം. 2022 ഏപ്രിൽ –- 2023 മാർച്ചുവരെ 4,654 ടൺ, 2023 ഏപ്രിൽ –- 2024 മാർച്ചുവരെ 6319 ടൺ, 2024 ഏപ്രിൽ –- ഡിസംബർവരെ 6996 ടൺ എന്നിങ്ങനെയാണ്‌ മാലിന്യം നീക്കംചെയ്‌തത്‌. സാമ്പത്തികവർഷം പൂർത്തിയാകാൻ മൂന്നുമാസം ബാക്കിനിൽക്കെ മുൻവർഷങ്ങളേക്കാൾ കൂടുതൽ മാലിന്യം ക്ലീൻകേരള കമ്പനിക്ക്‌ നീക്കംചെയ്യാനായി. ഹരിതകർമസേനയെ ഉപയോഗപ്പെടുത്തി മാലിന്യം നീക്കംചെയ്യുന്ന സംസ്ഥാനത്തെ മികച്ച ജില്ലയാണ്‌ കണ്ണൂർ. 2022 ഏപ്രിൽമുതൽ 23 മാർച്ച്‌ വരെ 2,292 ടൺ തരംതിരിച്ച പ്ലാസ്റ്റിക്കാണ്‌ നീക്കംചെയ്‌തത്‌. സിമന്റ്‌ ഫാക്ടറിലേക്ക്‌ 2,160 ടൺ പ്ലാസ്‌റ്റിക്‌ കൈമാറി. ഇ–- മാലിന്യം 5.8 ടൺ, കുപ്പിച്ചില്ല്‌ 196 ടൺ എന്നിങ്ങനെയും ശേഖരിച്ചു. ആർ.ആർ.എഫുകളിൽനിന്ന്‌ 16.8 ടൺ പ്ലാസ്‌റ്റിക്‌ പൊടിച്ചു.

ഇതിൽ 1.6 ടൺ പൊടിച്ച പ്ലാസ്‌റ്റിക്‌ ജില്ലയിലെ റോഡ്‌ ടാറിങ്ങിനായി ഉപയോഗിച്ചു. ട്യൂബ്‌ലൈറ്റ്‌, ബൾബ്‌ തുടങ്ങിയ ആപത്‌കരമായ മാലിന്യങ്ങൾ 20 കിലോഗ്രാമും നീക്കംചെയ്‌തു. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ ആകെ -6,318 ടൺ മാലിന്യമാണ്‌ നീക്കം ചെയ്‌തത്‌. 1625 ടൺ തരം തിരിച്ച പ്ലാസ്‌റ്റിക്കും 3329 ടൺ സിമന്റ്‌ ഫാക്ടറിയിലേക്കുള്ള പ്ലാസ്റ്റിക്കും കൈമാറി. ഇ വേസ്‌റ്റ്‌ 22 ടൺ, കുപ്പിച്ചില്ല്‌ 100 ടൺ, ആപത്‌കരമായവ 1.4 ടൺ, റോഡ്‌ പണിക്കായി ഉപയോഗിച്ചത്‌ 3 ടൺ. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ 6318 ടൺ മാലിന്യമാണ്‌ കൈമാറിയത്‌. തരംതിരിച്ച പ്ലാസ്‌റ്റിക്‌ 2825 ടൺ, ഫാക്ടറിയിലേക്ക്‌ 3329 ടൺ, ഇ വേസ്‌റ്റ്‌ 22 ടൺ, കുപ്പിച്ചില്ല്‌ 100 ടൺ, പൊടിച്ച പ്ലാസ്‌റ്റിക്‌ 2 ടൺ, ആപത്‌കരമായാവ 1.3 ടൺ എന്നിങ്ങനെയും നീക്കംചെയ്‌തു. 2024 ഏപ്രിൽമുതൽ ഡിസംബർവരെ 6996 ടൺ മാലിന്യം നീക്കം ചെയ്‌തു. തരംതിരിച്ച പ്ലാസ്‌റ്റിക്‌ 3251 ടൺ, ഫാക്ടറിയിലേക്ക്‌ 3336 ടൺ, കുപ്പിച്ചില്ല്‌ 298 ടൺ, ഇ വേസ്‌റ്റ്‌ 110 ടൺ എന്നിങ്ങനെ കൈമാറി. നിഷ്‌ക്രിയ മാലിന്യശേഖരണത്തിനുപുറമെ തരംതിരിച്ച പ്ലാസ്‌റ്റിക്‌, മറ്റുള്ള മാലിന്യം എന്നിവയുടെ ശേഖരണത്തിലും കണ്ണൂർ ഏറെ മുന്നിലാണ്‌. ഒമ്പത്‌ ബ്ലോക്കുതല ആർ.ആർ.എഫുകളും ഒരു ജില്ലാ ആർ.ആർ.എഫും പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാണ്‌. തരംതിരിച്ച പ്ലാസ്‌റ്റിക്കിന്‌ ഹരിതകർമസേനയ്‌ക്ക്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വില നൽകുന്നതും കണ്ണൂരാണ്‌.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!