Connect with us

Kannur

മൂന്ന് വർഷം കൊണ്ട് കണ്ണൂരിൽ വേർതിരിച്ചത്‌ 17, 969 ടൺ മാലിന്യം

Published

on

Share our post

കണ്ണൂർ:ജില്ലയിൽ പാഴ്‌വസ്‌തു ശേഖരണത്തിലുണ്ടായത്‌ വൻവർധന. മൂന്നുവർഷംകൊണ്ട്‌ നീക്കംചെയ്‌തത്‌ 17,969 ടൺ മാലിന്യം. 2022 ഏപ്രിൽ –- 2023 മാർച്ചുവരെ 4,654 ടൺ, 2023 ഏപ്രിൽ –- 2024 മാർച്ചുവരെ 6319 ടൺ, 2024 ഏപ്രിൽ –- ഡിസംബർവരെ 6996 ടൺ എന്നിങ്ങനെയാണ്‌ മാലിന്യം നീക്കംചെയ്‌തത്‌. സാമ്പത്തികവർഷം പൂർത്തിയാകാൻ മൂന്നുമാസം ബാക്കിനിൽക്കെ മുൻവർഷങ്ങളേക്കാൾ കൂടുതൽ മാലിന്യം ക്ലീൻകേരള കമ്പനിക്ക്‌ നീക്കംചെയ്യാനായി. ഹരിതകർമസേനയെ ഉപയോഗപ്പെടുത്തി മാലിന്യം നീക്കംചെയ്യുന്ന സംസ്ഥാനത്തെ മികച്ച ജില്ലയാണ്‌ കണ്ണൂർ. 2022 ഏപ്രിൽമുതൽ 23 മാർച്ച്‌ വരെ 2,292 ടൺ തരംതിരിച്ച പ്ലാസ്റ്റിക്കാണ്‌ നീക്കംചെയ്‌തത്‌. സിമന്റ്‌ ഫാക്ടറിലേക്ക്‌ 2,160 ടൺ പ്ലാസ്‌റ്റിക്‌ കൈമാറി. ഇ–- മാലിന്യം 5.8 ടൺ, കുപ്പിച്ചില്ല്‌ 196 ടൺ എന്നിങ്ങനെയും ശേഖരിച്ചു. ആർ.ആർ.എഫുകളിൽനിന്ന്‌ 16.8 ടൺ പ്ലാസ്‌റ്റിക്‌ പൊടിച്ചു.

ഇതിൽ 1.6 ടൺ പൊടിച്ച പ്ലാസ്‌റ്റിക്‌ ജില്ലയിലെ റോഡ്‌ ടാറിങ്ങിനായി ഉപയോഗിച്ചു. ട്യൂബ്‌ലൈറ്റ്‌, ബൾബ്‌ തുടങ്ങിയ ആപത്‌കരമായ മാലിന്യങ്ങൾ 20 കിലോഗ്രാമും നീക്കംചെയ്‌തു. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ ആകെ -6,318 ടൺ മാലിന്യമാണ്‌ നീക്കം ചെയ്‌തത്‌. 1625 ടൺ തരം തിരിച്ച പ്ലാസ്‌റ്റിക്കും 3329 ടൺ സിമന്റ്‌ ഫാക്ടറിയിലേക്കുള്ള പ്ലാസ്റ്റിക്കും കൈമാറി. ഇ വേസ്‌റ്റ്‌ 22 ടൺ, കുപ്പിച്ചില്ല്‌ 100 ടൺ, ആപത്‌കരമായവ 1.4 ടൺ, റോഡ്‌ പണിക്കായി ഉപയോഗിച്ചത്‌ 3 ടൺ. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ 6318 ടൺ മാലിന്യമാണ്‌ കൈമാറിയത്‌. തരംതിരിച്ച പ്ലാസ്‌റ്റിക്‌ 2825 ടൺ, ഫാക്ടറിയിലേക്ക്‌ 3329 ടൺ, ഇ വേസ്‌റ്റ്‌ 22 ടൺ, കുപ്പിച്ചില്ല്‌ 100 ടൺ, പൊടിച്ച പ്ലാസ്‌റ്റിക്‌ 2 ടൺ, ആപത്‌കരമായാവ 1.3 ടൺ എന്നിങ്ങനെയും നീക്കംചെയ്‌തു. 2024 ഏപ്രിൽമുതൽ ഡിസംബർവരെ 6996 ടൺ മാലിന്യം നീക്കം ചെയ്‌തു. തരംതിരിച്ച പ്ലാസ്‌റ്റിക്‌ 3251 ടൺ, ഫാക്ടറിയിലേക്ക്‌ 3336 ടൺ, കുപ്പിച്ചില്ല്‌ 298 ടൺ, ഇ വേസ്‌റ്റ്‌ 110 ടൺ എന്നിങ്ങനെ കൈമാറി. നിഷ്‌ക്രിയ മാലിന്യശേഖരണത്തിനുപുറമെ തരംതിരിച്ച പ്ലാസ്‌റ്റിക്‌, മറ്റുള്ള മാലിന്യം എന്നിവയുടെ ശേഖരണത്തിലും കണ്ണൂർ ഏറെ മുന്നിലാണ്‌. ഒമ്പത്‌ ബ്ലോക്കുതല ആർ.ആർ.എഫുകളും ഒരു ജില്ലാ ആർ.ആർ.എഫും പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാണ്‌. തരംതിരിച്ച പ്ലാസ്‌റ്റിക്കിന്‌ ഹരിതകർമസേനയ്‌ക്ക്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വില നൽകുന്നതും കണ്ണൂരാണ്‌.


Share our post

Kannur

പാനൂർ മുളിയാത്തോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Published

on

Share our post

പാനൂർ: മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. അന്ന് സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബോംബ് കണ്ടെത്തിയ സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്.


Share our post
Continue Reading

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!