Kannur
മാലിന്യം തള്ളിയാൽ പണി കിട്ടും; ഇനി ഹരിതം ടൂറിസം

കണ്ണൂർ: വിനോദസഞ്ചാര മേഖലയിലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജില്ലയിൽ പരിശോധന കർശ്ശനമാക്കുന്നു. വലിച്ചെറിയൽ മുക്തവാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗുരുതര വീഴ്ച്ചകളാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയത്.വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളോട് ചേർന്ന് മലിനജലം ഒഴുക്കി വിടുന്നതും ഗാർബജ് ബാഗുകളിലും അല്ലാതെയും തരം തിരിക്കാതെ മാലിന്യം തള്ളിയതുമടക്കം നിരവധി നിയമലംഘനങ്ങളാണ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പൈതൽമല,ചെമ്പേരി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇത്തരം ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്ന് അധികൃതർ പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിതടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്.പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുവാനും ജീവിതനിലവാരം ഉയർത്താനുമുള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
ജില്ലയിൽ
60 ടൂറിസം കേന്ദ്രങ്ങൾ
ഹരിതപദവി കിട്ടിയവ 8മലിനപ്പെടുത്തുന്നത്
കുന്നിൻ ചെരുവിൽ വലിച്ചെറിയുക
നിരോധിത പ്ലാസ്റ്റിക് ഉപയോഗം
മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിക്കുക
അടുക്കളയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത്ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രങ്ങൾചാൽ ബീച്ച്(അഴീക്കോട്), പുല്ലൂപ്പിക്കടവ് (നാറാത്ത്), വയലപ്ര(ചെറുതാഴം), ജബ്ബാർക്കടവ്(പായം), പാലുചാച്ചിമല(കേളകം), പാലുകാച്ചിപ്പാറ(മാലൂർ), ഏലപ്പീടിക(കണിച്ചാർ), ഏഴരകുണ്ട് വെള്ളച്ചാട്ടം(എരുവേശി)പദവി ലഭിക്കുന്നത് ഇങ്ങനെ
മാലിന്യ സംസ്കരണ സംവിധാനം
ശുദ്ധമായ കുടിവെള്ള ലഭ്യത
ജലസ്രോതസുകളുടെ സംരക്ഷണംഊർജ്ജ സംരക്ഷണ സംവിധാനംകുടുംബശ്രീ കൂടെയുണ്ട്വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനും ആരോഗ്യകരമായി നിലനിർത്തി അവയുടെ ഗുണനിലവാരം ഉയർത്തി കൊണ്ടുവരുന്നതിനുമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പ് ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കി വരുന്നുണ്ട്. 14 ജില്ലകളിലായി നടപ്പിലാക്കിവരുന്ന പദ്ധതിയിൽ 645 കുടുംബശ്രീ ജീവനക്കാരാണ് പ്രവർത്തിക്കുന്നത്.ഇതിനായി വകുപ്പിൽ നിന്നും നിശ്ചിത തുകയും അനുവദിക്കുന്നുണ്ട്.
തുടർന്നു വരുന്ന ദിവസങ്ങളിലും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തിവരും.വീഴ്ച്ചകൾ കണ്ടെത്തിയാൽ പിഴ അടക്കമുള്ള കർശ്ശന നടപടികളിലേക്ക് കടക്കും.പി .പി .അഷ്‌റഫ് ,എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

കണ്ണൂർ:പരീക്ഷാ ടൈം ടേബിൾ
23-04-2025 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
07-05-2025നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്‍ഞാപനം
സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക് (SDE 2011-2019 അഡ്മിഷൻ മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Kannur
കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.
കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.
107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി
ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.
കാർഷിക സാക്ഷരതാ യജ്ഞം
അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി
സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം
ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം
ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.
Kannur
കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.
റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.
ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി
ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.
വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം
2023 -106
2024 – 220
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.
ആദ്യം ജയിൽ പിന്നെ നാട് കടത്തൽ
പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.
സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്