Kerala
നാളെമുതൽ കാനനപാതവഴി തീർഥാടകർക്ക് പ്രവേശനമില്ല; പമ്പയിലും സന്നിധാനത്തും ഭക്ഷണംപാകംചെയ്യാൻ അനുവാദമില്ല

ശബരിമല: ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു. പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്‍ എസ്. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂവില്‍ 12-ന് 60,000 പേര്‍ക്ക്, 13-ന് 50,000, 14-ന് 40,000 എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ബുക്കിങ് അനുവദിക്കുക.
മകരസംക്രമദിനത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര, 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്ന് പുറപ്പെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 15 മുതല്‍ 18 വരെ നെയ്യഭിഷേകത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ട്. 14 മുതല്‍ അഞ്ചുദിവസം കളമെഴുത്തുണ്ട്.
14 മുതല്‍ 17 വരെ പതിനെട്ടാംപടി വരരെയും 18-ന് ശരംകുത്തിയിലേക്കും എഴുന്നള്ളത്തുണ്ട്. 19-ന് മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി. 20-ന് ശബരിമല നടയടക്കും. അന്ന് പന്തളം രാജാവിന് മാത്രമേ ദര്‍ശനമുള്ളൂ.12-ന് പമ്പാസംഗമം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ജയറാം മുഖ്യാതിഥിയാകും. 14-ന് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഹരിവരാസനം പുരസ്‌കാരം, സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് തടയണം – ഹൈക്കോടതി
ശബരിമല സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കാന്‍ തീര്‍ഥാടകര്‍ പാചകവാതക സിലിന്‍ഡറുകളായി സന്നിധാനത്തേക്കു പോകുന്നത് തടയണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പാചകത്തിനായി കൊണ്ടുപോകുന്ന പാത്രങ്ങളും സിലിന്‍ഡറുകളും പോലീസ് പിടിച്ചെടുക്കണം.മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണമുണ്ടെന്നിരിക്കേ, തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ പാതയിലൂടെയുള്ള തീര്‍ഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂര്‍ണ നിരോധനം പ്രായോഗികമല്ലെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ. ജി. ബിജു അറിയിച്ചു. 12-ന് രാവിലെ 8 മുതല്‍ 15-ന് ഉച്ചയ്ക്ക് 2 വരെ പമ്പയില്‍ വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല.
എരുമേലി: ശബരിമല മണ്ഡലകാലത്തില്‍ ഇനി സൗഹൃദം തുളുമ്പുന്ന രാപകലുകള്‍. ആത്മബന്ധങ്ങളുടെ പുണ്യവുമായി വെള്ളിയാഴ്ച ചന്ദനക്കുടം ഉത്സവവും ശനിയാഴ്ച എരുമേലി പേട്ടതുള്ളലും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദനക്കുടം ആഘോഷത്തിന് മുന്നോടിയായുള്ള മതസൗഹൃദ സദസ്സ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്യും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷതവഹിക്കും.
ജമാഅത്ത് ഭാരവാഹികളും, അമ്പലപ്പുഴ, ആലങ്ങാട് പേട്ടസംഘങ്ങളും വിവിധ സമുദായപ്രതിനിധികളും പങ്കെടുക്കും. മസ്ജിദില്‍ മഗ്രിബ് നമസ്‌കാരത്തിനുശേഷം 6.15-ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ചന്ദനക്കുടം ഘോഷയാത്ര മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ളാഗോഫ് ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകള്‍ അണിനിരക്കുന്ന ചന്ദനക്കുടം ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും മാറ്റുകൂട്ടും.ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം
എരുമേലി: ശനിയാഴ്ചയാണ് പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളല്‍. സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ നയിക്കും. അമ്പാടത്ത് എ.കെ. വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോന്‍. ആദ്യം പേട്ടതുള്ളുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴക്കാരാണ്.
രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. വിവിധ ചായങ്ങള്‍ തേച്ച് രൗദ്രഭാവമാണ് അമ്പലപ്പുഴ പേട്ടതുള്ളലിന്റെ പ്രത്യേകത. ഉത്തരീയം ചുറ്റി ഭസ്മവും കളഭവും തേച്ച് ചിന്തുപാട്ടിന്റെ അകമ്പടിയില്‍ ശാന്തമായാണ് ആലങ്ങാട് പേട്ടതുള്ളല്‍.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്