Connect with us

Kannur

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

Published

on

Share our post

പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകൾക്കു ശേഷം ബ്ലൂ ഫ്‌ളാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ വർഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ചത്.അഴീക്കോട് എം.എൽ.എ കെ. വി സുമേഷാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസി. കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ളാഗ് ലഭിക്കാൻ വഴിയൊരുക്കിയത്.

ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്‌ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽ ബീച്ചിൽ ബ്ലൂ ഫ്‌ളാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയവ നടന്നു.
ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദർ കുമാർ, എഫ്ഇഇ സിഇഒ ഡാനിയൽ ഷാഫർ, ബ്ലൂ ഫ്‌ളാഗ് ദേശീയ ജൂറി അംഗം ഡോ. അലക്‌സ് സക്‌സേന, ബ്ലൂ ഫ്‌ളാഗ് ഇന്ത്യ നാഷനൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടർ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗൺസിൽ അംഗം പ്രസാദ് മേനോൻ, ജപ്പാൻ അലയൻസ് ഓഫ് ട്രാവൽ ഏജൻറ്‌സിന്റെ മസാരു തകായാമ എന്നിവർ പങ്കെടുത്തു.
തടസ്സങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദർശിപ്പിച്ചതിന് എഫ്ഇഇ ഇന്റർനാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്‌ലാഗ് ഇന്ത്യ നാഷണൽ കോർഡിനേറ്ററും ചാൽ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങൾ, സോഷ്യൽ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികൾ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിച്ചു.


Share our post

Kannur

ഉത്സവത്തിന് വാഴക്കുലയെത്തി;പോന്നോളൂ അണ്ടലൂരേക്ക്

Published

on

Share our post

അണ്ടലൂർ: അവിലും മലരും പഴവും ചേർത്തൊരു പിടിപിടിക്കാതെ അണ്ടലൂർ ഉത്സവത്തിനായി വീടുകളിൽ അതിഥികളായെത്തുന്നവർ മടങ്ങാറില്ല. ജാതി–- മത വ്യത്യാസമില്ലാതെ അണ്ടലൂരെ ഏതു വീട്ടിൽനിന്നും അവിൽ, മലര്, പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ ദൈവത്താർ പ്രസാദം ലഭിക്കും. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി, തൂത്തുക്കുടി തുടങ്ങിയിടങ്ങളിൽനിന്നും വാഴക്കുലകൾ വിപണിയിലെത്തി. വ്യാഴാഴ്ചയും ലോഡുമായി ലോറികൾ എത്തും. ചിറക്കുനിയാണ് പ്രധാന വിൽപ്പനകേന്ദ്രം. മൈസൂർ പഴത്തിന് 32 ഉം, കദളിക്ക് 68 രൂപയുമാണ് വില. ഉത്സവം വ്യാഴാഴ്ച തുടങ്ങും. വീടുകൾ വെള്ളപൂശിയും പരിസരം ശുചീകരിച്ചും അതിഥികളെ സ്വീകരിക്കാൻ ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശവാസികൾ ഒരുങ്ങി. കുംഭം ഒന്ന് മുതൽ ഏഴു (ഫെബ്രുവരി 13 മുതൽ 19)വരെയാണ് ഉത്സവം. വിദേശത്തും മറ്റും ജോലി ചെയ്യുന്ന ധർമടക്കാരും പിണറായിക്കാരും അവധിയെടുത്ത് ഉത്സവം കൂടാനെത്തും. പുതിയ പാത്രങ്ങൾ മാത്രമേ ഉത്സവനാളിൽ ഈ നാട്ടിലെ വീടുകളിൽ പാചകത്തിനായി ഉപയോഗിക്കൂ. ഏഴ് ദിനവും നാല് പ്രദേശങ്ങളിൽ മത്സ്യം, മാംസം വിൽക്കുകയോ വീടുകളിൽ പ്രവേശിപ്പിക്കുകയോ ചെയ്യില്ല. രണ്ടാം തീയതി നടക്കുന്ന ചക്കകൊത്തിനു ശേഷം മാത്രമേ പ്രദേശവാസികൾ ചക്ക കഴിക്കു എന്നിങ്ങനെ വൈവിധ്യമായ ആചാരങ്ങളും ചടങ്ങുകളും അണ്ടലൂർ കാവിനെ മറ്റുള്ള കാവുകളിൽനിന്നും വേറിട്ടതാക്കുന്നു. രണ്ടാം തീയതി പിണറായി പാണ്ട്യഞ്ചേരി പടിയിൽനിന്നും പെരുവണ്ണാന്റെ അക്കരെ കടയ്ക്കൽ ചടങ്ങോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പടന്നക്കര ദേശവാസികളുടെ കരിമരുന്ന് പ്രയോഗം. മൂന്നിന് മേലൂർ ദേശവാസികളുടെ കുടവരവ്. നാലുമുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും. എല്ലാ ദിവസവും വിവിധ ദേശക്കാരുടെ കരിമരുന്ന് പ്രയോഗമുണ്ട്.


Share our post
Continue Reading

Kannur

ആചാരസ്ഥാനികരുടെയും കോലധാരികളുടേയും ധനസഹായം

Published

on

Share our post

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർ 2024 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബേങ്ക് പാസ് ബുക്കിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ് വ്യക്തമായിരിക്കണം). മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് തിരുവങ്ങാട് അസി. കമ്മീഷണറുടെ ഓഫീസിൽ മാർച്ച് 10 ന് മുമ്പായി നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Kannur

മിച്ചഭൂമി പതിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമിയെന്ന നിലയിൽ സർക്കാർ ഏറ്റെടുത്ത പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജ് കുറുവേലി ദേശത്ത് റീസർവെ നമ്പർ 53/1 (പഴയത് 1/1) ൽപ്പെട്ട 0.8600 ഹെക്ടർ ഭൂമി അർഹരായവർക്ക് പതിച്ച് കൊടുക്കുന്നതിന് ജില്ലാ കളക്ടർ അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാം നമ്പർ ഫോറത്തിൽ സമർപ്പിക്കണം. കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് മാത്രമേ ഭൂമി പതിച്ച് കൊടുക്കൂ. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പർ ഡി.സി.കെ.എൻ.ആർ/787/2025 ബി1(DCKNR/787/2025B1) എന്ന് രേഖപ്പെടുത്തി ഫെബ്രുവരി 28 ന് മുമ്പായി കലക്ടർക്ക് കിട്ടത്തക്കവിധത്തിൽ അയക്കണം.ഭൂമി സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ തഹസിൽദാരിൽ നിന്നോ ആലപ്പടമ്പ് വില്ലേജ് ഓഫീസിൽ നിന്നോ അറിയാം.


Share our post
Continue Reading

Trending

error: Content is protected !!