Connect with us

Kannur

വന്നെത്തി, പ്രതീക്ഷയുടെ കശുവണ്ടിക്കാലം

Published

on

Share our post

ശ്രീകണ്ഠപുരം: വിലക്കുറവും വിളനാശവുമെല്ലാം കരിനിഴൽ വീഴ്ത്തിയ കർഷക സ്വപ്നങ്ങൾക്ക് നിറമുള്ള പ്രതീക്ഷ നൽകി മറ്റൊരു കശുവണ്ടിക്കാലംകൂടി വന്നെത്തി. ഇത്തവണയെങ്കിലും കടബാധ്യത തീരുമെന്ന വലിയ കാത്തിരിപ്പിലാണ് കർഷകർ കശുവണ്ടി സീസണിനെ വരവേറ്റത്.കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാന്നുള്ളത്. ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷക പ്രതീക്ഷ തിളങ്ങും. റബറും കുരുമുളകും അടക്കയും ഉൾപ്പെടെ വിലയിടിവും രോഗബാധയും ചതിച്ചതിനാൽ കർഷകൻ കശുവണ്ടിയെയാണ് കാത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കറുകണക്കിന് കശുവണ്ടിത്തോട്ടങ്ങളാണ് കർഷകർ പാട്ടത്തിനെടുത്തത്.മുൻ വർഷങ്ങളിൽ കശുവണ്ടിയും കർഷകനെ കൈയൊഴിഞ്ഞ സ്ഥിതിയായതിനാൽ പാട്ടത്തിനെടുത്തവർ കടബാധ്യതയിലായിരുന്നു. ഇത്തവണ കിലോക്ക് 125-130 വരെയാണ് തുടക്കത്തിലെ വില. എന്നാൽ, ഉൽപാദനം നന്നേ കുറഞ്ഞതിനാൽ കടകളിലേക്ക് ഇതുവരെ എത്തിയ കശുവണ്ടി തീരെ കുറവാണെന്ന് മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു.ഉൽപാദനക്കുറവ് വന്നതിനാൽ ഡിമാൻഡ് വർധിക്കും. അപ്പോൾ വില കൂടും. കൂടുതൽ വിളവുണ്ടായാൽ വില കുറക്കുന്ന അവസ്ഥയാണ് പതിവായി ഉണ്ടാവുന്നത്. മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നു.

കഴിഞ്ഞ വർഷം 100 രൂപ കിലോക്ക് സീസൺ തുടക്കത്തിൽ ലഭിച്ചിരുന്ന കശുവണ്ടിക്ക് സീസൺ പകുതിയായപ്പോൾ 80 മുതൽ 50 വരെ മാത്രമായി വിലയിടിഞ്ഞു. മൊത്ത കച്ചവട ലോബിയുടെ ഇടപെടലിലാണ് വിലയിടിവ് ഉണ്ടായത്. ഗൾഫ് രാജ്യങ്ങളിലടക്കം ഇവിടെ നിന്നും കയറ്റിയയക്കുന്ന കശുവണ്ടി പരിപ്പിന് വൻ തുകയും ഏറെ ആവശ്യക്കാരുമുണ്ടെന്നിരിക്കെയാണ് കർഷകർക്ക് കുറഞ്ഞ വില മാത്രം നൽകുന്നത്.50 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റിലാക്കി ഇവിടെ കടകളിലെത്തുമ്പോൾ 50 മുതൽ 65 രൂപ വരെയും അതിലധികവും വില ഈടാക്കുന്നുണ്ട്. എന്നാൽ, കർഷകന് ഒരു കിലോക്ക് കിട്ടുന്നത് നാമമാത്ര തുക മാത്രമാണ്. വില സ്ഥിരതയില്ലാത്തതും സർക്കാർ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാത്തതും സ്വകാര്യ കശുവണ്ടി ശേഖരണ ലോബികൾക്ക് ഗുണകരമാവുകയും കർഷകർക്ക് തിരിച്ചടിയാവുകയും ചെയ്തു.കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിലേക്ക് എത്തേണ്ടുന്ന ഗുണനിലവാരമുള്ള കശുവണ്ടി പോലും മറുനാടൻ കച്ചവട സംഘങ്ങൾ സ്വന്തമാക്കുന്ന സ്ഥിതിയാണുള്ളത്. കി.ഗ്രാമിന് 160 രൂപ വരെ നേരത്തെ കർഷകന് ലഭിച്ച കാലമുണ്ടായിരുന്നു. പിന്നീട് വില കുറഞ്ഞ സീസണുകളാണുണ്ടായത്. 180-200 വരെയെങ്കിലും ഒരു കിലോ കശുവണ്ടിക്ക് സീസൺ തീരും വരെ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടാൽ കർഷക ദുരിതങ്ങൾക്ക് ഒരു പരിധി വരെ ശമനമാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ തന്നെ കശുവണ്ടി നന്നായി വിപണിയിലെത്തിയിരുന്നെങ്കിലും ഇത്തവണ ജനുവരിയായിട്ടും നാമമാത്ര കശുവണ്ടിയാണ് കടകളിലെത്തിയത്. പുതിയ കശുമാവിൻ തൈകൾക്ക് ഗുണനിലവാരമില്ലാത്തതും പ്രാണികളുടെ അക്രമവും ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ മികച്ച രീതിയിൽ പൂവും കശുവണ്ടിയും വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും തേയിലക്കൊതുക് ശല്യവും ഉൾപ്പെടെ ബാധിച്ചില്ലെങ്കിൽ മികച്ച കശുവണ്ടി ഉൽപാദനം ഉണ്ടാവുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.


Share our post

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 5000 രൂപ പിഴ

Published

on

Share our post

കണ്ണൂർ: അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് ക്വാർട്ടേഴ്സിന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് 5,000 രൂപ പിഴ ചുമത്തി. കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൈകാര്യം ചെയ്തതിന് കൊളച്ചേരി മുക്കിലെ ഖാദർ ക്വാർട്ടേഴ്സിന് പിഴ ചുമത്തിയത്.ക്വാർട്ടേഴ്സിന്റെ പരിസരത്തും സമീപ സ്ഥലങ്ങളിലും ജൈവ അജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ക്വാർട്ടേഴ്സിലെ മുഴുവൻ താമസക്കാരും ഹരിത കർമ സേനക്ക് അജൈവമാലിന്യം കൈമാറിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി. കെട്ടിടയുടമയായ അബ്ദുൽ ഖാദറിന് 5,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കൊളച്ചേരി പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ലെജി, ശരികുൽ അൻസാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

ആലക്കോട്ട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂര്‍: കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

ആറളം ഫാം പുനരധിവാസ മേഖലയിലെ ഭൂമി ഭൂരഹിതർക്ക് നൽകുന്നതിന് നറുക്കെടുപ്പ് നടത്തി

Published

on

Share our post

കണ്ണൂർ : ആറളം ഫാം പുനരധിവാസ മേഖലയിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നറുക്കെടുപ്പ് കണ്ണൂർ ജില്ലാ ആസൂത്ര സമിതി ഹാളിൽ നടത്തി.ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കോളയാട്, പേരാവൂർ, മാങ്ങാട്ടിടം, കണ്ണൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ഉളിക്കൽ, ആറളം, കണിച്ചാർ, പാട്യം, മട്ടന്നൂർ നഗരസഭ എന്നിവിടങ്ങളിലെ പൂജ്യം മുതൽ അഞ്ച് സെന്റ് വരെ ഭൂമിയുള്ള 137 കുടുംബങ്ങളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമിയാണ് നൽകുക.

ആറളം പുനരധിവാസ മിഷന്റെ ഭാഗമായി റദ്ദാക്കിയ ഭൂമി പുനർവിതരണം ചെയ്യുകയായിരുന്നു. അഞ്ചു ഘട്ടങ്ങളിലായി 3375 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. അതിൽ 1746 കുടുംബങ്ങൾ അനുവദിച്ച സ്ഥലത്ത് താമസിക്കുന്നില്ലെന്ന് ഫീൽഡ് സർവെയിലൂടെ കണ്ടെത്തി. ഇതിൽ 1017 പേരുടെ പട്ടയം ജില്ലാ കലക്ടർ റദ്ദാക്കി. ഇതിൽ നിന്നും ഏറ്റവും വാസയോഗ്യമായ 220 പ്ലോട്ടുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.മുൻപ് അനുവദിച്ച സ്ഥലങ്ങളിൽ നിന്നും 121 പേർ പ്ലോട്ട് മാറിത്താമസിക്കുന്നുണ്ട്. 250 ഓളം ഉപകുടുംബങ്ങളും പുറമേ നിന്നുള്ള 93 പേരും കയ്യേറി താമസിക്കുന്നുണ്ട്. ഇവർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സർവെ നടപടികൾ പുരോഗമിക്കുകയാണ്. നറുക്കെടുത്ത പ്ലോട്ടുകൾ പട്ടയം തയ്യാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.

ഇതിന് ശേഷം വീട് നിർമിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ആനയുടെ ആക്രമണം ഒഴിവാക്കാനായുള്ള മതിൽ നിർമാണവും ഉടൻ പൂർത്തിയാക്കും.ഡെപ്യൂട്ടി കളക്ടർ കെ.സി ഷാജി, അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കെ. ബിന്ദു, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.നിസാർ, ടി.ആർ.ഡി.എം ആറളം സൈറ്റ് മാനേജർ സി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!