Kerala
തടവുകാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്കുള്ള സമാശ്വാസനിധിയിലേക്ക്; ജനുവരി മുതല്‍ നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ശിക്ഷാത്തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള പ്രത്യേകനിധിയിലേക്ക് മാറ്റും. 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിക്ടിം കോംപെന്‍സേഷന്‍ സ്കീമില്‍ തടവുകാരുടെ വേതനത്തില്‍നിന്ന് വിഹിതം ഈടാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇരകള്‍ക്കുള്ള സമാശ്വാസ ധനവിതരണം കുടിശ്ശികയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാന് ജയില്‍ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഈ മാസം മുതല്‍ തടവുകാരുടെ വേതനവിഹിതം സര്‍ക്കാരിലേക്ക് അടയ്ക്കാനാണ് തീരുമാനം. സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒരുദിവസത്തെ കൂലി 63 രൂപ മുതല്‍ 168 രൂപവരെയാണ്. തുറന്ന ജയിലില്‍ ജോലിചെയ്യുന്ന തടവുകാര്‍ക്ക് 230 രൂപവരെ ലഭിക്കും. തടവുകാര്‍ക്ക് ലഭിക്കുന്ന പണത്തില്‍ പകുതി കുടുംബാവശ്യങ്ങള്‍ക്കായി ചെലവഴിക്കാം. ബാക്കിത്തുക കാന്റീന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഇതിലാണ് ഇനി മാറ്റംവരുന്നത്.സംസ്ഥാന ബജറ്റില്‍നിന്നുള്ള വിഹിതം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പുപ്രകാരം ചുമത്തുന്ന പിഴ, വ്യക്തികള്‍, ജീവകാരുണ്യ സംഘടനകളില്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന സംഭാവന, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് തുടങ്ങിയവയാണ് നിധിയിലേക്കുള്ള മറ്റ് സ്രോതസ്സുകള്‍.കഴിഞ്ഞവര്‍ഷം അവസാനംവരെ സര്‍ക്കാര്‍ 30 കോടിയോളം രൂപയാണ് നിധിയിലേക്ക് അനുവദിച്ചത്. മറ്റ് സ്രോതസ്സുകളില്‍നിന്ന് നാമമാത്ര ഫണ്ടേ ലഭിക്കുന്നുള്ളൂ. ഇക്കാരണത്താല്‍ ധനസഹായം സമബന്ധിതമായി നല്‍കാനാകുന്നുമില്ല. കോടതികള്‍ വിധിക്കുന്ന സഹായധനം സമയബന്ധിതമായി നല്കാനാകുന്നില്ലെന്നതുകൂടി കണ്ടാണ് തടവുകാരില്‍നിന്നുള്ള വിഹിതം കൃത്യമായി ലഭ്യമാക്കാന്‍ നടപടി തുടങ്ങിയത്.
Kerala
കർണാടകയിൽ ഡീസലിന് രണ്ട് രൂപ കൂട്ടി


ബെംഗളൂരു: വിൽപന നികുതി കൂട്ടിയതോടെ കർണാടകയിൽ ഡീസലിന് 2 രൂപ വരെ കൂടും. പെട്രോളിൻ്റെ വിൽപന നികുതി യിൽ മാറ്റമില്ല. ബെംഗളൂരുവിൽ ഡീസലിന് 88.99, പെട്രോളിന് 102.92 എന്നിങ്ങനെയാണ് നില വിലെ വില.
Kerala
ലഹരി കടത്തിലും ഉപയോഗത്തിലും 18 തികയാത്തവരുടെ പങ്കാളിത്തം കൂടുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്


മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും വ്യാപാരത്തിലും 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വര്‍ധിക്കുന്നതായി കണക്കുകള്‍. 2022 മുതല്‍ മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളെന്നാണ് കണക്കുകള്‍.
സംസ്ഥാനത്ത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2022ല്‍ 40 കേസും, 2023ല്‍ 39ഉം 2024ല്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025ല്‍ രണ്ടുമാസത്തിനിടെ 36 എന്‍ഡിപിഎസ് കേസുകളാണ് ഈ പ്രായപരിധിയിലുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 2021 മുതല്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകളില്‍ 86 കുട്ടികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കുള്ള ശിക്ഷ കുറവായതാണ് ലഹരി മാഫിയ മുതലെടുക്കുന്നത്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പലപ്പോഴും കുട്ടിക്കുറ്റവാളികള്‍ക്ക് ജാമ്യം നല്കി വിട്ടയക്കാറുണ്ട്. ഒപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമാണ് പലപ്പോഴും ഉണ്ടാകാറും ഉള്ളത്.
Kerala
ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി


ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്