Connect with us

Kannur

വളപട്ടണം പാലം-പാപ്പിനിശേരി റോഡ്‌ കുരുക്കഴിഞ്ഞു

Published

on

Share our post

പാപ്പിനിശേരി:വെള്ളിയാഴ്ച രാവിലെമുതൽ വളപട്ടണം പാലം-–- പാപ്പിനിശേരി റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് വിജയം. കാലങ്ങളായി പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശേരി, പഴയങ്ങാടി റോഡ് ജങ്‌ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാനാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. ഇതോടെ ദേശീയ പാതയിലും പഴയങ്ങാടി റോഡ് ജങ്‌ഷനിലുമുൾപ്പെടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോയി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് ഗതാഗത പരിഷ്‌കരണം. കണ്ണൂർ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണംപാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് കടന്നുപോയി. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്കുള്ള വാഹനങ്ങൾക്ക് കെഎസ്ടിപി റോഡുവഴി തന്നെ സർവീസ് നടത്തി. തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലൂടെ നേരെ വൺവേയായി കണ്ണൂരിലേക്ക് പോയി. തളിപ്പറമ്പിൽനിന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴിയും കടന്നു. പഴയങ്ങാടി ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോകാനും കോട്ടൻസ് റോഡ് വഴി ചുങ്കത്തുനിന്ന് ദേശീയപാതയിലേക്ക് കയറിയതോടെ എല്ലാ റോഡിലും വാഹനങ്ങൾ സുഗമമായി കടന്നു പോയി. ഗതാഗതക്രമീകരണം വിലയിരുത്താൻ രാവിലെ ഏഴോടെ കെ വി സുമേഷ് എംഎൽഎ സ്ഥലത്തെത്തി. ആർടിഒ എം ഉണ്ണികൃഷ്ണ‌ൻ. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി പി സുമേഷ്, എസ്ഐ ഉണ്ണികൃഷ്ണൻ, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുശീല, വൈസ് പ്രസിഡന്റ്‌ കെ പ്രദീപ് കുമാർ എന്നിവരും എത്തി.


Share our post

Kannur

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

Published

on

Share our post

ചക്കരക്കല്ല്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആളെ പോക്സോ വകുപ്പ് പ്രകാരം ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മൗവഞ്ചേരി കൊല്ലറോത്ത് കെ. ബഷീറിനെയാണ് (50) ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.കളമശ്ശേരിയിൽ ഒരു കൊലപാതക കേസിലും കാഞ്ഞങ്ങാട് കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം; 5000 രൂപ പിഴയീടാക്കി

Published

on

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷൻ പരിധിയിലെ കിഴുന്ന ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുകയും മാലിന്യം കത്തിക്കുകയും ചെയ്തതിന് ഹോം സ്റ്റേക്ക് പിഴ ചുമത്തി.കെട്ടി ഉണ്ടാക്കിയ ടാങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നിക്ഷേപിച്ച രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയിരുന്നില്ല. നിയമലംഘനം നടത്തിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമക്ക് 5000 രൂപ പിഴ ചുമത്താനും മാലിന്യം വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും ജില്ല സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല സ്ക്വാഡ് ലീഡർ ലജി എം. ശരീകുൽ, അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനീത എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

കെ-ടിക് പദ്ധതിയുമായി കുടുംബശ്രീ

Published

on

Share our post

കണ്ണൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുത്തൻ സംരംഭകരെ വാർത്തെടുക്കാൻ നൂതന പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതീയുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ (കെ-ടിക്) പദ്ധതിയിലൂടെ സമൂഹത്തിൽ പുതുമുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. പട്ടികവർഗ വിഭാഗക്കാരായ 50 പേർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭകരാകും. 800 പേർ ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെയായി സംരംഭകരാകും.പട്ടികവർഗ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുകയാണ്. ജില്ലയിൽ 50 പേർ ഇതുവരെ സംരംഭകരാകാൻ മുന്നോട്ടുവന്നിട്ടുണ്ട്.

സ്വയം സംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി തുടങ്ങും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും കുടുംബശ്രീ ഉറപ്പാക്കും. പരിശീലനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 19, 20, 21 തീയതികളിൽ കണ്ണൂർ കെയ്റോസിൽ നടക്കും.രണ്ടാംഘട്ടം മാർച്ച്‌ രണ്ടാംവാരം ജില്ലയിൽ നടക്കും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ്‌ മാസത്തിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ കരകൗശല വസ്തുക്കൾ, എംബ്രോയ്‌ഡറി, ഗിഫ്റ്റ് ഐറ്റങ്ങൾ, വനവിഭവങ്ങളുടെ വിപണനം, ഭക്ഷ്യസംരംഭങ്ങൾ, കാർഷിക സംബന്ധമായ പദ്ധതികൾ, മാലിന്യ നിർമാർജനം എന്നിവയാണ് ജില്ലയിൽനിന്നും ഉയർന്നുവന്ന സംരംഭ ആശയങ്ങൾ. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും.


Share our post
Continue Reading

Trending

error: Content is protected !!