Connect with us

Kerala

മണ്ഡലകാലത്ത്‌ ശബരിമലയിൽ എത്തിയത്‌ 32,49,756 തീർഥാടകർ; 297 കോടിയുടെ വരുമാനം

Published

on

Share our post

ശബരിമല: മണ്ഡലകാലത്ത്‌ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർധന. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 32,49,756 പേരാണ്‌ ശബരിമലയിൽ ദർശനം നടത്തിയത്‌. കഴിഞ്ഞ വർഷം ഇത്‌ 28,42,447 ആയിരുന്നു. 4,07,309 തീർഥാടകർ ഇത്തവണ അധികമായെത്തി. 5,66,571 പേർ തത്സമയ ഓൺലൈൻ ബുക്കിങ്‌ വഴിയാണ്‌ സന്നിധാനത്ത് എത്തിയത്. 74,774 തീർഥാടകർ പുല്ലുമേട് വഴി എത്തിയും ദർശനം നടത്തി. സീസൺ ആരംഭിച്ച്‌ വ്യാഴാഴ്‌ച വരെ 35,36,576 പേരും ശബരിമലയിൽ എത്തി. തീർഥാടകരുടെ എണ്ണം ​ഗണ്യമായി വർദ്ധിച്ചപ്പോഴും മണ്ഡലകാലം വളരെ ഭംഗിയായി പൂർത്തിയാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും കൂട്ടായ ഇടപെടലിലൂടെ സാധിച്ചെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. പി എസ്‌ പ്രശാന്ത്‌ പറഞ്ഞു.

മണ്ഡലകാലം പൂർത്തിയായപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച്‌ വരുമാനത്തിലും വലിയ വർധനവുണ്ടായി. 2,97,06,67,679 രൂപയാണ് ശബരിമല മണ്ഡല തീർഥാടനകാലത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 2,14,82,87,898- രൂപയായിരുന്നു. 82,23,79,781 രൂപയുടെ വരുമാന വർധനവ് ഇത്തവണ ഉണ്ടായി. അരവണ ഇനത്തിൽ 1,24,02,30,950 രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1,01,95,71,410 -രൂപയായിരുന്നു. 22,06,59,540 രൂപയാണ് അധികമായി ലഭിച്ചത്. കാണിക്കയിനത്തിൽ 80,25,74,567- രൂപയും ലഭിച്ചു. കഴിഞ്ഞ വർഷം 66,97,28,862- രൂപയായിരുന്നു കാണിക്കയിനത്തിൽ ലഭിച്ചത്. ഈ വർഷം 13,28,45,705 രൂപയുടെ വർധനവാണ്‌ ഉണ്ടായത്‌.

മകരവിളക്കിനും തീർഥാടകർ കൂടുതലെത്തുമെന്നാണ്‌ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ്‌ ബോർഡും സർക്കാരും ഏറ്റെടുത്തിരിക്കുന്നത്‌. ഇത്തവണത്തെ പമ്പാ സംഗമം 12ന്‌ വൈകിട്ട്‌ നാലിന്‌ പമ്പാ മണപ്പുറത്ത്‌ നടക്കും. ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം, കാവാലം ശ്രീകുമാർ, വയലാർ ശരത്‌ചന്ദ്ര വർമ, ഡോ. എ ജി ഒലീന, ജയൻ ചേർത്തല തുടങ്ങിയവർ പങ്കെടുക്കുമെന്നും പി എസ്‌ പ്രശാന്ത്‌ പറഞ്ഞു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!