Connect with us

PERAVOOR

പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പേരാവൂർ: ഡോക്ടർമാരുടെ കുറവ് കാരണം പ്രതിസന്ധിയിലായ പേരാവൂർ താലൂക്കാസ്പത്രിയിൽ രോഗികൾക്ക് ലഭ്യമായിരുന്ന വിവിധ സൗജന്യ സേവനങ്ങൾ കൂടി പുതുവർഷത്തിൽ നിലച്ചു. 18 വയസിനു താഴെ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ കിരണം, ഗർഭിണികൾക്കുംനവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ജനനി-ശിശു സുരക്ഷാ പദ്ധതി, ഗവ.ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മെഡിസെപ്പ് , പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതി തുടങ്ങിയവയാണ്നിലച്ചത്.

ഇത്തരം വിഭാഗങ്ങളുൾപ്പെടുന്നവർക്ക് മരുന്നുകൾ നല്കാൻ കരാർ ഏറ്റെടുത്ത മെഡിക്കൽ ഷോപ്പും ടെസ്റ്റുകൾ നടത്താൻ കരാറെടുത്ത ലാബും ജനുവരി ഒന്ന് മുതൽ സേവനം പൂർണമായും നിർത്തിയതോടെയാണ് ചികിത്സാ സംവിധാനം പ്രതിസന്ധിയിലായത്. മെഡിക്കൽ ഷോപ്പിന് കരാറെടുത്ത വകയിൽ രണ്ടര വർഷത്തെ ആരോഗ്യകിരണം ഫണ്ടും രണ്ട് വർഷമായി ട്രൈബൽ ഫണ്ടും ഒരു വർഷത്തെ ജനനി-ശിശു സുരക്ഷാ ഫണ്ടും ആരോഗ്യവകുപ്പ് നല്കാനുണ്ട്.

2022 ഏപ്രിൽ മുതൽ ഒക്ടൊബർ വരെ മാത്രം 12, 98, 000 രൂപ ആരോഗ്യകിരണം പദ്ധതിയിൽ കരാറുകാരന് ആരോഗ്യവകുപ്പ് നല്കണം. ഈ തുകയെങ്കിലും തത്കാലം ലഭിച്ചാൽ മാത്രമെ മരുന്നുകൾ നല്കാനാവൂ എന്ന് കാണിച്ച് ആസ്പത്രി സൂപ്രണ്ടിന് കത്ത് നല്കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സൗജന്യമായി ലഭിക്കേണ്ട മരുന്നു വിതരണം നിലച്ചത്. സമാന രീതിയിലാണ് ലാബും ടെസ്റ്റുകൾ നിർത്തിയത്. സൗജന്യ സേവനം നിലച്ചതോടെ മലയോരത്തെ നൂറുകണക്കിന് നിർധന രോഗികൾ ദുരിതത്തിലായി.

രാത്രികാല അത്യാഹിത വിഭാഗം പുനരാരംഭിച്ചില്ല

ഡോക്ടർമാരുടെ കുറവ് കാരണം രാത്രികാല അത്യാഹിത വിഭാഗം നിർത്തിയതോടെ രോഗികൾ കൂടുതൽ ദുരിതത്തിലാവുകയാണ്. 40 കിലോമീറ്റർ ദൂരെയുള്ള തലശേരി ജനറലാസ്പത്രിയിലോ 50 കിലോമീറ്ററിലധികം ദൂരെയുള്ള ജില്ലാ ആസ്പത്രിയിലോ രോഗിയുമായി രാത്രി പോകണമെങ്കിൽ 108 ആമ്പുലൻസിന്റെ സേവനവും ലഭിക്കില്ല. അത്യാഹിത വിഭാഗത്തിൽ രാത്രികാല സേവനം ലഭ്യമാക്കാനാവശ്യമായ നടപടികൾ ആസ്പത്രി അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.


Share our post

PERAVOOR

കെ.ഹരിദാസിൻ്റെയും സി.പി.ജലാലിൻ്റെയും സ്മരണയിൽ ഇഫ്താർ സംഗമം

Published

on

Share our post

പേരാവൂർ: വ്യാപാരി നേതാവായിരുന്ന കെ.ഹരിദാസിൻ്റെയും കോൺഗ്രസ് നേതാവായിരുന്ന സി.പി.ജലാലിൻ്റെയും സ്മരണാർത്ഥം പേരാവൂർ മഹല്ലിൽ ഇഫ്താർ സംഗമം നടത്തി. ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.വി.റഹീം അധ്യക്ഷനായി. ഡോ.കെ.അനൂപ് ഹരിദാസ്, സി. പി.ജെസിൽ, കെ. പി. അബ്ദുൾ റഷീദ്, നാസർ വട്ടൻപുരയിൽ, സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത്, ഷഫീർ ചെക്യാട്ട്, ബഷീർ കായക്കുൽ, അരിപ്പയിൽ മജീദ്, ലത്തീഫ് പത്തായപ്പുരയിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ റീജണൽ ബാങ്ക് കേളകം ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ : കഴിഞ്ഞ 28 വർഷക്കാലമായി മലയോര മേഖലയുടെ സിരാകേന്ദ്രമായ കേളകത്ത് പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിൻ്റെ (അർബൻ ബാങ്ക്) കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി കേളകം വ്യാപാര ഭവന് സമീപം കാപ്പിറ്റോൾ കോംപ്ലക്സിൻ്റെ ഗ്രൗണ്ട് ഫ്ളോറിൽ പ്രവർത്തനം തുടങ്ങി. കെട്ടിടത്തിൻ്റെ ഉദ്ഘാടനം l സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌കുര്യൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ വായ്‌പ വിതരണവും ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ . ടി. ജി. രാജേഷ് കുമാർ നിക്ഷേപ സ്വീകരണവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അനീഷ്, റോയി നമ്പു ടാകം, ആൻ്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത,ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ഇന്ദിര ശ്രീധരൻ, മേരിക്കുട്ടി, മൈഥിലി രമണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വ്യാപാരി നേതാക്കളായ എം.എസ്.തങ്കച്ചൻ, രജീഷ് ബൂൺ, കൊച്ചിൻ രാജൻ, റീജനൽ ബേങ്ക് മുൻ സിക്രട്ടറി വി.വി.ബാലകൃഷ്ണൻ,പേരാവൂർ റീജനൽ ബേങ്ക് പ്രസിഡന്റ് വി.ജി.പത്മനാഭൻ,ബേങ്ക് സിക്രട്ടറി എം. സി.ഷാജു, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പുഴയിൽ നിന്ന് മണൽ വാരി വിൽക്കുന്നയാൾ പോലീസിന്റെ പിടിയിൽ

Published

on

Share our post

കാക്കയങ്ങാട് : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി കെ.പി.സുനിൽ കുമാറിനെ യാണ് KL 59 C 1975 നമ്പർ മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ യു.വിപിൻ പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.ടി. ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ പി.ദിൽരൂപ്, കെ.രാകേഷ് എന്നിവരും എസ് ഐ യുടെ കൂടെ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!