PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: ഡോക്ടർമാരുടെ കുറവ് കാരണം പ്രതിസന്ധിയിലായ പേരാവൂർ താലൂക്കാസ്പത്രിയിൽ രോഗികൾക്ക് ലഭ്യമായിരുന്ന വിവിധ സൗജന്യ സേവനങ്ങൾ കൂടി പുതുവർഷത്തിൽ നിലച്ചു. 18 വയസിനു താഴെ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ കിരണം, ഗർഭിണികൾക്കുംനവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ജനനി-ശിശു സുരക്ഷാ പദ്ധതി, ഗവ.ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മെഡിസെപ്പ് , പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതി തുടങ്ങിയവയാണ്നിലച്ചത്.
ഇത്തരം വിഭാഗങ്ങളുൾപ്പെടുന്നവർക്ക് മരുന്നുകൾ നല്കാൻ കരാർ ഏറ്റെടുത്ത മെഡിക്കൽ ഷോപ്പും ടെസ്റ്റുകൾ നടത്താൻ കരാറെടുത്ത ലാബും ജനുവരി ഒന്ന് മുതൽ സേവനം പൂർണമായും നിർത്തിയതോടെയാണ് ചികിത്സാ സംവിധാനം പ്രതിസന്ധിയിലായത്. മെഡിക്കൽ ഷോപ്പിന് കരാറെടുത്ത വകയിൽ രണ്ടര വർഷത്തെ ആരോഗ്യകിരണം ഫണ്ടും രണ്ട് വർഷമായി ട്രൈബൽ ഫണ്ടും ഒരു വർഷത്തെ ജനനി-ശിശു സുരക്ഷാ ഫണ്ടും ആരോഗ്യവകുപ്പ് നല്കാനുണ്ട്.
2022 ഏപ്രിൽ മുതൽ ഒക്ടൊബർ വരെ മാത്രം 12, 98, 000 രൂപ ആരോഗ്യകിരണം പദ്ധതിയിൽ കരാറുകാരന് ആരോഗ്യവകുപ്പ് നല്കണം. ഈ തുകയെങ്കിലും തത്കാലം ലഭിച്ചാൽ മാത്രമെ മരുന്നുകൾ നല്കാനാവൂ എന്ന് കാണിച്ച് ആസ്പത്രി സൂപ്രണ്ടിന് കത്ത് നല്കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സൗജന്യമായി ലഭിക്കേണ്ട മരുന്നു വിതരണം നിലച്ചത്. സമാന രീതിയിലാണ് ലാബും ടെസ്റ്റുകൾ നിർത്തിയത്. സൗജന്യ സേവനം നിലച്ചതോടെ മലയോരത്തെ നൂറുകണക്കിന് നിർധന രോഗികൾ ദുരിതത്തിലായി.
രാത്രികാല അത്യാഹിത വിഭാഗം പുനരാരംഭിച്ചില്ല
ഡോക്ടർമാരുടെ കുറവ് കാരണം രാത്രികാല അത്യാഹിത വിഭാഗം നിർത്തിയതോടെ രോഗികൾ കൂടുതൽ ദുരിതത്തിലാവുകയാണ്. 40 കിലോമീറ്റർ ദൂരെയുള്ള തലശേരി ജനറലാസ്പത്രിയിലോ 50 കിലോമീറ്ററിലധികം ദൂരെയുള്ള ജില്ലാ ആസ്പത്രിയിലോ രോഗിയുമായി രാത്രി പോകണമെങ്കിൽ 108 ആമ്പുലൻസിന്റെ സേവനവും ലഭിക്കില്ല. അത്യാഹിത വിഭാഗത്തിൽ രാത്രികാല സേവനം ലഭ്യമാക്കാനാവശ്യമായ നടപടികൾ ആസ്പത്രി അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
PERAVOOR
പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ. വി.ബാബു, പ്രഥമാധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,സന്തോഷ് കോക്കാട്ട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ. ജെ. സെബാസ്റ്റ്യൻ , കെ.പ്രദീപൻ, തങ്കച്ചൻ കോക്കാട്ട് എന്നിവർ സംസാരിച്ചു.
PERAVOOR
ഹരിതകർമ സേനക്ക് നിയമ ബോധവത്കരണ ക്ലാസ്

പേരാവൂർ : തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ
ഹരിതകർമ സേനാഗംങ്ങൾക്ക് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. പാനൽ ലോയർ ജി.ശാന്തിനി ക്ലാസെടുത്തു . വാർഡ് മെമ്പർ റെജീന സിറാജ് , പാരാലീഗൽ വോളന്റിയർ വാഴയിൽ ഭാസ്കരൻ, പി.കെ. സന്തോഷ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സങ്കേത്.കെ.തടത്തിൽ എന്നിവർ സംസാരിച്ചു.
PERAVOOR
കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാൻ എൽ.ഡി.എഫ് നീക്കം; കോൺഗ്രസ്

പേരാവൂർ: കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൽഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുശ്മശാനത്തിൽ പഞ്ചായത്തധികൃതർ തന്നെ മാലിന്യം കുഴിച്ചിടുന്നത്. ഇതിനെതിരെ അന്വേഷണം വേണം.
കഴിഞ്ഞ 13 വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് ഒരു തുണ്ട് ഭൂമി പോലും വാങ്ങാൻ സാധിച്ചിട്ടില്ല. 2010-ൽ യുഡിഎഫ് പ്രകടന പത്രികയിൽ പൊതുശ്മശാനം വാഗ്ദാനം ചെയ്യുകയും ഭരണം ലഭിച്ച ഉടനെ 50 സെൻ്റ് ഭൂമി വാങ്ങുകയും പ്രാരംഭ നിർമാണമാരംഭിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫിന് നിർമാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
മത്സ്യ മാർക്കറ്റിലെ മാലിന്യം ശ്മശാനത്തിൽ കുഴിച്ചുമൂടിയത് ഹീനമായ പ്രവൃത്തിയാണ്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമായതിനാൽ പാവനമായി കണക്കാക്കുന്ന ശ്മശാനത്തിൽ ഇന്ന് മാലിന്യം നിക്ഷേപിച്ചവർ നാളെ ടൗണിലെ മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുമെന്ന ആശങ്കയുണ്ട്.
പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന തീരുമാനമെടുത്താണ് ശ്മശാനത്തിൽ മാലിന്യം നിക്ഷേപിച്ചതെന്നത് വസ്തുതാ വിരുദ്ധമാണ്. പഞ്ചായത്തിലെ കോൺഗ്രസ് അംഗം റോയ് പൗലോസിൻ്റെ കൃഷിയിടത്തിൽ കുഴിയെടുത്ത് സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രസ്തുത തീരുമാനം അട്ടിമറിച്ച് അർദ്ധരാത്രിയിൽ ശ്മശാനത്തിൽ മാലിന്യം കുഴിച്ചുമൂടിയതിന് എൽഡിഎഫ് ഭരണസമിതി മറുപടി പറയണം.
സംഭവത്തിൽ അന്വേഷണ മാവശ്യപ്പെട്ട് കളക്ടർക്കും മറ്റധികൃതർക്കും പരാതി നല്കിയിട്ടുണ്ട്. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോവും. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് സാജൻ ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി രാജൻ കണ്ണങ്കേരി, പഞ്ചായത്തംഗങ്ങളായ റോയ് പൗലോസ്, കെ.വി.ജോസഫ്, വി. ശാലിനി, പി.സജീവൻ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്