Connect with us

THALASSERRY

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദുരിതയാത്ര

Published

on

Share our post

മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക് പോലും കഴിയാത്ത അവസ്ഥയിലെത്തുകയാണ്. പ്രദേശവാസികൾ സ്ഥലം വിട്ടു കൊടുക്കാത്തതാണ് റോഡ് വികസനത്തിന് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ സ്ഥലത്തിന് കാര്യമായ വില നിശ്ചയിക്കാനോ അത് ഉറപ്പ് വരുത്താനോ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് കാരണം എന്നാണ് സ്ഥല ഉടമകൾ പറയുന്നത്.എടക്കാട് നിന്നും കുളം ബസാറിൽ നിന്നും മുഴപ്പിലങ്ങാട് മഠത്തിനടുത്ത് നിന്നും യൂത്ത് മേൽപാലത്തിന് ശേഷവും കൂടി മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലു പ്രധാന റോഡ് വഴിയാണ് വാഹനങ്ങൾ ബീച്ചിലേക്കെത്തേണ്ടത്. ഇതിൽ എടക്കാടും, മഠവും വീതിയുള്ള റോഡാണെങ്കിലും കുളം ബസാർ വഴിയും യൂത്ത് വഴിയുമാണ് ബീച്ചിലേക്ക് പ്രധാനമായും വാഹനങ്ങൾ കടന്നു പോകുന്നത്.

റെയിൽവേ ഗേറ്റ് കടന്നാണ് വാഹനങ്ങൾ ബീച്ചിലേക്ക് പോകേണ്ടത്. എന്നാൽ മണിക്കൂറിൽ നാലു തവണയെങ്കിലും ഗേറ്റടച്ചിടും. കൂടാതെ അറ്റകുറ്റപ്പണിയുടെ പേരിൽ തുടർച്ചയായി ദിവസങ്ങളോളം ഗേറ്റടച്ചിടുന്ന ദുരിതവും കൂടിയാവുമ്പോൾ ഗതാഗതക്കുരുക്ക് ദേശീയ പാതയോളം നീളുകയാണ്. റോഡ് വികസനം തുടങ്ങിയതോടെ ഒറ്റ വരിയിലെ സർവീസ് റോഡ് കാരണം ഗേറ്റടച്ചാൽ ദുരിതവും കുരുക്കും രൂക്ഷമാവുന്നു.ബീച്ച് വികസനത്തിന് വേണ്ടി കോടികൾ ചിലവിടുന്ന അധികൃതർ ബീച്ചിലേക്ക് പോകേണ്ട റോഡുകൾ വികസിപ്പിക്കുന്നതിന് ഒരു ധൃതിയും കാട്ടുന്നില്ല. കുളം ബീച്ച് റോഡ് വികസിപ്പിക്കാൻ അതാത് സർക്കാറുകൾ ഫണ്ടുകൾ നീക്കി വെക്കുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തി പ്രദേശത്തെ കുടുംബങ്ങളെ കൂടെ നിർത്തി നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയാണ് തടസ്സമാകുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി വിട്ടുകൊടുക്കാൻ കുടുംബങ്ങൾ തയാറാണെങ്കിലും മാർക്കറ്റ് വില നിശ്ചയിച്ച് നഷ്ടപരിഹാരം കൊടുക്കുക എന്നത് പ്രധാനമാണ്. ഇതിന് പഞ്ചായത്ത് മുൻകൈ എടുത്ത് ഒരു നടപടിയും സ്വീകരിക്കപ്പെടുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ബീച്ചിലേക്ക് പോകുന്ന പ്രാധന റോഡായ യൂത്ത് ബീച്ച് റോഡും, കുളം ബീച്ച് റോഡും വർഷങ്ങൾക്ക് മുമ്പ് തന്നെ നിർമ്മിച്ച ഒറ്റ വരി റോഡാണ്. ഇരു വശവും മതിലുകൾ കെട്ടിയത് കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ അതീവ കുരുക്കാണ് ഉണ്ടാവുന്നത്. ഇരു സൈഡിലും അൽപം ഭൂമി ഏറ്റെടുത്ത് പഞ്ചായത്ത് അർഹമായ നഷ്ട പരിഹാരം ഉടമകൾക്ക് നൽകാൻ തയാറാവുകയാണ് പ്രശ്നം പരിഹരിക്കാൻ ഏക മാർഗമെന്നും നാട്ടുകാർ പറയുന്നു.മുഴപ്പിലങ്ങാട് ബീച്ചിലേക്ക് മേൽപാലത്തിന് ഭരണാനുമതി കിട്ടിയെങ്കിലും തുടർ പ്രവർത്തനം എങ്ങും എത്തിയിട്ടില്ല. മേൽപാലം യാഥാർഥ്യമായാലും കുളം ബീച്ച് റെയിൽവേ ഗേറ്റ് നിലനിർത്തേണ്ടതും ആവശ്യമാണ്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13, 14, 15 വാർഡുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളിലെ 5000 ത്തിലധികം ജനങ്ങൾ ആശ്രയിക്കുന്നത് കുളം ബസാറിനെയാണ്. കുടുംബാരോഗ്യ കേന്ദ്രം, സ്കൂളുകൾ, പള്ളികൾ, മദ്രസ്സകൾ എന്നിവയും കുളം ബസാർ കേന്ദ്രീകരിച്ച് മേൽ പറഞ്ഞ വാർഡുകളിൽ ഉണ്ട്. മേൽപാലത്തിന്‍റെ പേരിൽ നിലവിലെ കുളം ബീച്ച് റോഡ് ഇല്ലാതായാൽ കുളം ബസാർ തന്നെ ചരിത്രമാകും. ഇതോടൊപ്പം ബീച്ചിലേക്കെത്തുന്ന സന്ദർശകരും കൂടിയാവുമ്പോൾ അവരെ ഉൾക്കൊള്ളാൻ ഇത് വഴി പോകുന്ന റോഡുകൾക്കാകില്ല.


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!