Connect with us

IRITTY

ലക്ഷ്യത്തിലേക്ക് വെടിയുതിർത്ത്‌ കുട്ടിപ്പട്ടാളം

Published

on

Share our post

ഇരിട്ടി:കാക്കിയണിഞ്ഞ പെൺകുട്ടികൾ നിറതോക്കുമായി തറയിലെ കാർപ്പറ്റിൽ കമിഴ്‌ന്നു കിടന്ന്‌ ഉന്നംവച്ച്‌ കാഞ്ചിവലിച്ചപ്പോൾ ആദ്യമായി തോക്കേന്തിയതിന്റെ വിറയൽ വിട്ടുമാറിയില്ല. രണ്ടാം ശ്രമത്തിൽ വെടിയുണ്ട ഷൂട്ടിങ് ബോർഡിലെ ചുവപ്പുവൃത്തം തുളച്ചപ്പോൾ പിറകിൽ നാനൂറിൽപ്പരം കാഡറ്റുകളുടെ കൈയടി. പരിശീലകരായി എത്തിയ സൈനികരുടെയും എൻസിസി ഓഫീസർമാരുടെയും ‘വെൽഡൺ’ വിളി പിന്നാലെ.
അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജിൽ സമാപിച്ച പത്ത്‌ നാളത്തെ സി.എ.ടി.സി എൻസിസി ക്യാമ്പ്‌ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽനിന്നും സ്കൂളുകളിൽനിന്നുമെത്തിയ 468 എൻസിസി കാഡറ്റുകൾക്ക്‌ ദേശസുരക്ഷയുടെ പ്രതിരോധ പാഠങ്ങൾ പകർന്നു നൽകി. ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനി മുതൽ ബിരുദ വിദ്യാർഥികൾ വരെയായി 236 പെൺകുട്ടികൾ തോക്കേന്തി കാഞ്ചി വലിച്ച്‌ ലക്ഷ്യത്തിലേക്ക്‌ വെടിയുണ്ട പായിച്ച ആവേശവുമായാണ്‌ ക്യാമ്പിൽനിന്ന്‌ മടങ്ങുന്നത്‌. ഒപ്പമുണ്ടായിരുന്ന 232 ആൺകുട്ടികൾക്കും ക്യാമ്പ്‌ ഹരമായി.
തലശേരി വൺ കേരള ആർടിലറി ബാറ്ററിക്ക്‌ കീഴിലാണ്‌ തലശേരി ബ്രണ്ണൻ കോളേജ്‌ അടക്കമുള്ള കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 468 പേരാണ്‌ അങ്ങാടിക്കടവ്‌ ക്യാമ്പിൽ എത്തിയത്‌. കളരി പരിശീലനവും ഡ്രിൽ ഉൾപ്പെടെയുള്ള പാഠങ്ങളുമായിരുന്നു ക്യാമ്പിൽ. കേണൽ സഞ്ജയ്‌ പിള്ള, ബീരേന്ദ്രകുമാർ എടന്നിവർ അടക്കമുള്ള എട്ട്‌ ഉന്നത സൈനിക ഓഫീസർമാർ പരിശീലകരായി എത്തി. തലശേരി സിവിഎൻ കളരി സംഘമാണ്‌ കളരിമുറകളിൽ പരിശീലനം നൽകിയത്‌. കായിക പരിശീലനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകളുമുണ്ടായി. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ എസ്‌ കെ നായരും സ്‌ത്രീശാക്തീകരണത്തെക്കുറിച്ച്‌ ഡോ. രാമശക്തിയും ലഹരിവിരുദ്ധ വിഷയത്തിൽ അഡ്വ. ഷീജാ ഇമ്മാനുവലും ഡോ. ജോ ജയിംസും ക്ലാസെടുത്തു. യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ വളർത്തിയെടുക്കുകയാണ്‌ ലക്ഷ്യം.

മറക്കില്ല, ക്യാമ്പനുഭവങ്ങൾ

നാനൂറിൽപ്പരം എൻസിസി കാഡറ്റുകൾക്കും പരിശീലകരായി എത്തിയ ഉന്നത സൈനികർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി ആതിഥേയത്വം വഹിച്ച അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജ്‌ അധികൃതരുടെ സഹായവും പിന്തുണയും മറക്കാനാവാത്ത അനുഭവമാണെന്ന്‌ പരിശീലനത്തിന്‌ ചുക്കാൻ പിടിച്ച എൻസിസി ഓഫീസർമാരായ പി ജെ സഞ്ജു, എൻ രാജീവൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക്‌ പ്രതിരോധ സേനാ സേവനത്തിൽ ഭാവിയിൽ വഴിത്തിരിവായേക്കാവുന്ന നിലയിലുള്ള സംയോജിത വാർഷിക പരിശീലന ക്യാമ്പ്‌ നടത്താൻ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ്‌ കോളേജ്‌ അധികൃതർ ഒരുക്കിയതെന്നും ക്യാമ്പ്‌ അംഗങ്ങളും അറിയിച്ചു.


Share our post

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

IRITTY

ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Published

on

Share our post

ഇരിട്ടി:ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്‍ഡിലെ മലബാര്‍ സ്‌പൈസസ് മലഞ്ചരക്ക് കടയില്‍ നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്.ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. കടയുടമ അബ്ദുള്‍ നാസറിനെതിരെയും കടയ്ക്ക് മുന്നില്‍ തന്നെ മുറുക്കാന്‍ കട നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ചൗഹാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!