Connect with us

IRITTY

ലക്ഷ്യത്തിലേക്ക് വെടിയുതിർത്ത്‌ കുട്ടിപ്പട്ടാളം

Published

on

Share our post

ഇരിട്ടി:കാക്കിയണിഞ്ഞ പെൺകുട്ടികൾ നിറതോക്കുമായി തറയിലെ കാർപ്പറ്റിൽ കമിഴ്‌ന്നു കിടന്ന്‌ ഉന്നംവച്ച്‌ കാഞ്ചിവലിച്ചപ്പോൾ ആദ്യമായി തോക്കേന്തിയതിന്റെ വിറയൽ വിട്ടുമാറിയില്ല. രണ്ടാം ശ്രമത്തിൽ വെടിയുണ്ട ഷൂട്ടിങ് ബോർഡിലെ ചുവപ്പുവൃത്തം തുളച്ചപ്പോൾ പിറകിൽ നാനൂറിൽപ്പരം കാഡറ്റുകളുടെ കൈയടി. പരിശീലകരായി എത്തിയ സൈനികരുടെയും എൻസിസി ഓഫീസർമാരുടെയും ‘വെൽഡൺ’ വിളി പിന്നാലെ.
അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജിൽ സമാപിച്ച പത്ത്‌ നാളത്തെ സി.എ.ടി.സി എൻസിസി ക്യാമ്പ്‌ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽനിന്നും സ്കൂളുകളിൽനിന്നുമെത്തിയ 468 എൻസിസി കാഡറ്റുകൾക്ക്‌ ദേശസുരക്ഷയുടെ പ്രതിരോധ പാഠങ്ങൾ പകർന്നു നൽകി. ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനി മുതൽ ബിരുദ വിദ്യാർഥികൾ വരെയായി 236 പെൺകുട്ടികൾ തോക്കേന്തി കാഞ്ചി വലിച്ച്‌ ലക്ഷ്യത്തിലേക്ക്‌ വെടിയുണ്ട പായിച്ച ആവേശവുമായാണ്‌ ക്യാമ്പിൽനിന്ന്‌ മടങ്ങുന്നത്‌. ഒപ്പമുണ്ടായിരുന്ന 232 ആൺകുട്ടികൾക്കും ക്യാമ്പ്‌ ഹരമായി.
തലശേരി വൺ കേരള ആർടിലറി ബാറ്ററിക്ക്‌ കീഴിലാണ്‌ തലശേരി ബ്രണ്ണൻ കോളേജ്‌ അടക്കമുള്ള കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 468 പേരാണ്‌ അങ്ങാടിക്കടവ്‌ ക്യാമ്പിൽ എത്തിയത്‌. കളരി പരിശീലനവും ഡ്രിൽ ഉൾപ്പെടെയുള്ള പാഠങ്ങളുമായിരുന്നു ക്യാമ്പിൽ. കേണൽ സഞ്ജയ്‌ പിള്ള, ബീരേന്ദ്രകുമാർ എടന്നിവർ അടക്കമുള്ള എട്ട്‌ ഉന്നത സൈനിക ഓഫീസർമാർ പരിശീലകരായി എത്തി. തലശേരി സിവിഎൻ കളരി സംഘമാണ്‌ കളരിമുറകളിൽ പരിശീലനം നൽകിയത്‌. കായിക പരിശീലനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകളുമുണ്ടായി. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ എസ്‌ കെ നായരും സ്‌ത്രീശാക്തീകരണത്തെക്കുറിച്ച്‌ ഡോ. രാമശക്തിയും ലഹരിവിരുദ്ധ വിഷയത്തിൽ അഡ്വ. ഷീജാ ഇമ്മാനുവലും ഡോ. ജോ ജയിംസും ക്ലാസെടുത്തു. യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ വളർത്തിയെടുക്കുകയാണ്‌ ലക്ഷ്യം.

മറക്കില്ല, ക്യാമ്പനുഭവങ്ങൾ

നാനൂറിൽപ്പരം എൻസിസി കാഡറ്റുകൾക്കും പരിശീലകരായി എത്തിയ ഉന്നത സൈനികർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി ആതിഥേയത്വം വഹിച്ച അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജ്‌ അധികൃതരുടെ സഹായവും പിന്തുണയും മറക്കാനാവാത്ത അനുഭവമാണെന്ന്‌ പരിശീലനത്തിന്‌ ചുക്കാൻ പിടിച്ച എൻസിസി ഓഫീസർമാരായ പി ജെ സഞ്ജു, എൻ രാജീവൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക്‌ പ്രതിരോധ സേനാ സേവനത്തിൽ ഭാവിയിൽ വഴിത്തിരിവായേക്കാവുന്ന നിലയിലുള്ള സംയോജിത വാർഷിക പരിശീലന ക്യാമ്പ്‌ നടത്താൻ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ്‌ കോളേജ്‌ അധികൃതർ ഒരുക്കിയതെന്നും ക്യാമ്പ്‌ അംഗങ്ങളും അറിയിച്ചു.


Share our post

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

IRITTY

ആനപ്രതിരോധ മതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു പ്രവർത്തി തീർക്കാനുള്ള അന്ത്യശാസന സമയം തീരാൻ ഒരു മാസം മാത്രം

Published

on

Share our post

ഇരിട്ടി: അനക്കലിയിൽ 14 ജീവനുകൾ പൊലിഞ്ഞ ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമ്മിക്കുന്ന ആനപ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഹൈക്കോടതിയുടേയും എസ് സി, എസ് ടി കമ്മിഷന്റെയും മന്ത്രിതലത്തിലുള്ള ഉടപെടലുകളുമെല്ലാം ഇടപെട്ടിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി നിർമ്മാണ പുരോഗതി വിലയിരുത്തി ആറു കിലോമീറ്റർ മതിൽ ഏപ്രിൽ 30നുള്ളിൽ തീർക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നു. കൂടുതൽ തൊഴിലാളികളേയും നിർമ്മാണസാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നിരീക്ഷണ സമിതിയുടെ ഉത്തരവ് ഉണ്ടായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കൂടുതൽ തൊഴിലാളികളെ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് തിരുവനന്തപുരം മാർത്താണ്ഡത്തിൽ നിന്നും കൂടുതൽ തൊഴിലാളികളെത്തിയത്. ചൊവ്വാഴ്ച്ചമുതൽ രണ്ട് മേഖലകളാക്കി തിരിച്ച് 50തോളം തൊഴിലാളികൾ നിർമ്മാണത്തിന്റെ ഭാഗമായിട്ടുണ്ട്.

10.5 കിലോമീറ്ററിൽ ആണ് മതിൽ നിർമ്മിക്കേണ്ടത്. എന്നാൽ ഒന്നരവർഷം പിന്നിടുമ്പോൾ മതിലിന്റെ 4 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നുള്ളിൽ ആറുകിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പിലാകാനിടയില്ല. രണ്ട് കിലോമീറ്റർ മതിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ കൂടുതൽ തൊഴിലാകളെത്തിയിട്ടുണ്ടെങ്കിലും നിർമ്മാണ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധി തീർക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയാലും ഇപ്പോഴുള്ള തൊഴിലാളികളെ പൂർണ്ണമായി ഉപയോഗപ്പെടുത്തി പ്രവർത്തി തുടർന്നാലും ആറ് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്.

മതിലിന്റെ അലൈൻമെന്റിൽ ഉണ്ടാക്കിയ മാറ്റത്തെ തുടർന്ന് പഴയ മതിൽ നിലനിന്ന 4.5 കിലോമീറ്റർ ഭാഗത്തെ മരം മുറി പൂർത്തിയായെങ്കിലും മുറിച്ചിട്ട മരങ്ങളുടെ വിലനിർണ്ണയും നടന്നിട്ടില്ല. വിലനിർണ്ണയും നടത്തി മരങ്ങൾ ലോലത്തിനെടുത്തവർ നിശ്ചിത ദിവസത്തിനുള്ളിൽ കൊണ്ടുപോയി മതിലിനായി നിലം ഒരുക്കിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് 10.5 കിലോമീറ്റർ മതിലിന് 53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തെയ്യാറാക്കിയിരുന്നത്. പ്രവർത്തി ടെണ്ടർ ചെയ്തപ്പോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെയാണ് പ്രവ്യത്തി ഏർപ്പിച്ചത്. നിർമ്മാണം വൈകുന്നത് കാരണം കാറുകാരനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. കരാറുകാരൻ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകാഞ്ഞതിനാൽ ഒഴിവാക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാലതാമസവും മതിൽ നിർമ്മാണത്തെ വീണ്ടും പ്രതിസന്ധിയിലാക്കും.

എന്നാൽ ഇപ്പോൾ മരം മുറിച്ച 4.5 കിലോമീറ്റർ ഭാഗത്തെ മതിൽ നിർമ്മാണത്തിനായി മറ്റൊരു കരാറുകാരനെ തിരയുന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. പുതിയ കരാറിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണമെങ്കിൽ അതിനും മാസങ്ങളെടുക്കും ഇതോടെ മതിൽ നിർമ്മാണം പൂർത്തിയവനാശമെങ്കിൽ ഒരു വർഷത്തോളമെടുക്കുമെന്ന ആശങ്കയും നില നിൽക്കുകയാണ് . ആനമതിൽ പൂർ്ത്തിയാകാത്ത ഭാഗങ്ങളിൽ താല്ക്കാലിക സൗരോർജ്ജ വേലി വനം വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് തുരത്തുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുരധിവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതാണ് ഇപ്പോഴും പ്രതിസന്ധി തീർക്കുകയാണ്.


Share our post
Continue Reading

Trending

error: Content is protected !!