Connect with us

PERAVOOR

ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രി അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തി

Published

on

Share our post

പേരാവൂർ: ഡോക്ടർമാർ ആവശ്യത്തിനില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തിന്റെ സേവനമാണ് ഇനിയൊരറിയിപ്പുണ്ടാകും വരെ 12 മണിക്കൂർ മാത്രമാക്കി പരിമിതപ്പെടുത്തിയത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മാത്രമെ അത്യാഹിത വിഭാഗം പ്രവർത്തിക്കുകയുള്ളൂവെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിപ്പ് ബോർഡിൽ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് കാരണം ഒ.പി പ്രവർത്തനം അവതാളത്തിലായതിന് പിന്നാലെയാണ് നിർധന രോഗികളെ ദുരിതത്തിലാക്കുന്ന അധികൃതരുടെ പുതിയ തീരുമാനം.

സൂപ്രണ്ടിനു പുറമെ 14 ഡോക്ടർമാരാണ് ആസ്പത്രിയിൽ വേണ്ടത്. ഇവരിൽ ഏഴു പേർ മാത്രമാണ് നിലവിലുള്ളത്. സൂപ്രണ്ട് (ഒന്ന്), കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (നാല്), അസി. സർജൻ (രണ്ട്), ഗൈനക്ക് (മൂന്ന്), ശിശുരോഗ വിദഗ്ധൻ (ഒന്ന്), ഇ.എൻ.ടി. (ഒന്ന്), ദന്തൽ (ഒന്ന്), മെഡിസിൻ (രണ്ട് ) എന്നിങ്ങനെയാണ് പേരാവൂർ താലൂക്കാസ്പത്രിയിലെ കണക്ക്. നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്. രണ്ട് അസി.സർജന്മാരിൽ ഒരാൾക്ക് മൊബൈൽ ട്രൈബൽ മെഡിക്കൽ യൂണിറ്റിലാണ് ഡ്യൂട്ടി. ഇ.എൻ.ടി വിഭാഗത്തിലും ദന്തരോഗ വിഭാഗത്തിലും മാസങ്ങളായി ഡോക്ടർമാരില്ല.

പ്രദേശത്തെ സർക്കാർ ആസ്പത്രികളിൽ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഡോക്ടർമാരെ നിയോഗിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെങ്കിലും പേരാവൂർ താലൂക്കാസപ്ത്രിയിൽ ഇത്തരമൊരു ഇടപെടലും നടക്കുന്നില്ല. അസ്ഥിരോഗം, ശസ്ത്രക്രിയ, അനസ്‌തേഷ്യ തസ്തികൾ പേരാവൂരിലില്ല. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകളിലെയും ആറളം ഫാം പുനരധിവാസമേഖലയിലെയും ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന പേരാവൂർ ആസ്പത്രിക്ക് വിദഗ്ധ ഡോക്ടർമാരെ അനുവദിക്കുന്ന കാര്യത്തിലും ആരോഗ്യവകുപ്പ് മൗനത്തിലാണ്.

ഓപ്പറേഷൻ തിയേറ്റർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പ്രസവ ശുശ്രൂഷകൾ നിലച്ചിട്ടും രണ്ടാഴ്ചയിലധികമായി. സേവനങ്ങൾ ഭാഗികമായതോടെ പരിയാരം, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സർക്കാർ ആസ്പത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയോരത്തെ നിർധന രോഗികൾ.


Share our post

PERAVOOR

പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

Published

on

Share our post

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ. വി.ബാബു, പ്രഥമാധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,സന്തോഷ് കോക്കാട്ട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ. ജെ. സെബാസ്റ്റ്യൻ , കെ.പ്രദീപൻ, തങ്കച്ചൻ കോക്കാട്ട് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ഹരിതകർമ സേനക്ക് നിയമ ബോധവത്കരണ ക്ലാസ്

Published

on

Share our post

പേരാവൂർ : തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ
ഹരിതകർമ സേനാഗംങ്ങൾക്ക് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. പാനൽ ലോയർ ജി.ശാന്തിനി ക്ലാസെടുത്തു . വാർഡ് മെമ്പർ റെജീന സിറാജ് , പാരാലീഗൽ വോളന്റിയർ വാഴയിൽ ഭാസ്കരൻ, പി.കെ. സന്തോഷ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സങ്കേത്.കെ.തടത്തിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാൻ എൽ.ഡി.എഫ് നീക്കം; കോൺഗ്രസ്

Published

on

Share our post

പേരാവൂർ: കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൽഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുശ്മശാനത്തിൽ പഞ്ചായത്തധികൃതർ തന്നെ മാലിന്യം കുഴിച്ചിടുന്നത്. ഇതിനെതിരെ അന്വേഷണം വേണം.

കഴിഞ്ഞ 13 വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് ഒരു തുണ്ട് ഭൂമി പോലും വാങ്ങാൻ സാധിച്ചിട്ടില്ല. 2010-ൽ യുഡിഎഫ് പ്രകടന പത്രികയിൽ പൊതുശ്മശാനം വാഗ്ദാനം ചെയ്യുകയും ഭരണം ലഭിച്ച ഉടനെ 50 സെൻ്റ് ഭൂമി വാങ്ങുകയും പ്രാരംഭ നിർമാണമാരംഭിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫിന് നിർമാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

മത്സ്യ മാർക്കറ്റിലെ മാലിന്യം ശ്മശാനത്തിൽ കുഴിച്ചുമൂടിയത് ഹീനമായ പ്രവൃത്തിയാണ്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമായതിനാൽ പാവനമായി കണക്കാക്കുന്ന ശ്മശാനത്തിൽ ഇന്ന് മാലിന്യം നിക്ഷേപിച്ചവർ നാളെ ടൗണിലെ മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുമെന്ന ആശങ്കയുണ്ട്.

പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന തീരുമാനമെടുത്താണ് ശ്മശാനത്തിൽ മാലിന്യം നിക്ഷേപിച്ചതെന്നത് വസ്തുതാ വിരുദ്ധമാണ്. പഞ്ചായത്തിലെ കോൺഗ്രസ് അംഗം റോയ് പൗലോസിൻ്റെ കൃഷിയിടത്തിൽ കുഴിയെടുത്ത് സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രസ്തുത തീരുമാനം അട്ടിമറിച്ച് അർദ്ധരാത്രിയിൽ ശ്മശാനത്തിൽ മാലിന്യം കുഴിച്ചുമൂടിയതിന് എൽഡിഎഫ് ഭരണസമിതി മറുപടി പറയണം.

സംഭവത്തിൽ അന്വേഷണ മാവശ്യപ്പെട്ട് കളക്ടർക്കും മറ്റധികൃതർക്കും പരാതി നല്കിയിട്ടുണ്ട്. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോവും. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് സാജൻ ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി രാജൻ കണ്ണങ്കേരി, പഞ്ചായത്തംഗങ്ങളായ റോയ് പൗലോസ്, കെ.വി.ജോസഫ്, വി. ശാലിനി, പി.സജീവൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!