Connect with us

IRITTY

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

Published

on

Share our post

ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്.മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത് . തലശേരി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ കാടുപിടിച്ച് മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാനങ്ങളും ജനകീയ പങ്കാളിത്തതോടെ ഒരുക്കിയിരിക്കുന്നത് . ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് ഉന്നം വെക്കുന്നത് .അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മിന്നൽ പരിശോധന; 2.12 ലക്ഷം രൂപ പിഴ പായം പഞ്ചായത്തിലെ 11ാമത് പാർക്ക് പുഴയോരം ഹരിതാരാമം ദിവസങ്ങൾക്കു മുമ്പാണ് പഞ്ചായത്ത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

കല്ലുമുട്ടിയിൽ തലശ്ശേരി വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി നിർമിച്ച പാർക്ക് കാടുകയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച് ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിത കർമസേനയാണ്.ഒരുമ റെസ്‌ക്യൂ ടീമിന്റെ വള്ളിത്തോടിൽ നിർമിച്ച പാർക്കുകളിൽ ഒന്ന് ഇരിട്ടി പാലത്തിന് സമീപം ഗ്രീൻ ലീഫ് നിർമിച്ച് പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകൾ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. മൂസാൻ പീടികയിലും, കുന്നോത്തും, കച്ചേരികടവ് പാലത്തിന് സമീപം എൻ.എസ്.എസ് നിർമിച്ച പാർക്കുകൾ ഹരിതകർമ സേനയും ഓട്ടോ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകൾ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്‌ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി ‘ഒരുമ ചില്ല’ എന്നപേരിൽ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളിൽ രണ്ടും അന്തർസംസ്ഥാന പാതയിൽ ഫെഡറൽ ബാങ്കിന് സമീപവും എഫ്.എച്ച്.സിക്ക് സമീപവുമാണ് മറ്റു രണ്ട്‍ പാർക്കുകൾ നിർമിച്ചിട്ടുള്ളത്. അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തി ആനപ്പന്തി കവലക്ക് സമീപം പൂർത്തിയായി വരുന്നുണ്ട്.

കൂടാതെ വഴിയോരത്ത് ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും എൻ.എസ്. എസ് വളന്റിയർമാർ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. ‘അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് ജില്ല തലത്തിലുള്ള അംഗീകാരവും ഒരുമക്ക് ലഭിച്ചിട്ടുണ്ട്.ഇരിട്ടിയിൽ ഏറെ സന്ദർശകർ എത്തുന്ന പെരുമ്പറമ്പിലെ ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്നത്.പഴശ്ശി പദ്ധതിയോട് ചേർന്ന് ജബ്ബാർക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പാർക്കുകൂടിയാണ്. നിരവധി ആളുകളാണ് വൈകീട്ട് ചെറുതും വലുതുമായ പാർക്കിൽ കുടുംബസമേതം എത്തുന്നത്.


Share our post

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

IRITTY

ആനപ്രതിരോധ മതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു പ്രവർത്തി തീർക്കാനുള്ള അന്ത്യശാസന സമയം തീരാൻ ഒരു മാസം മാത്രം

Published

on

Share our post

ഇരിട്ടി: അനക്കലിയിൽ 14 ജീവനുകൾ പൊലിഞ്ഞ ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമ്മിക്കുന്ന ആനപ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഹൈക്കോടതിയുടേയും എസ് സി, എസ് ടി കമ്മിഷന്റെയും മന്ത്രിതലത്തിലുള്ള ഉടപെടലുകളുമെല്ലാം ഇടപെട്ടിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി നിർമ്മാണ പുരോഗതി വിലയിരുത്തി ആറു കിലോമീറ്റർ മതിൽ ഏപ്രിൽ 30നുള്ളിൽ തീർക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നു. കൂടുതൽ തൊഴിലാളികളേയും നിർമ്മാണസാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നിരീക്ഷണ സമിതിയുടെ ഉത്തരവ് ഉണ്ടായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കൂടുതൽ തൊഴിലാളികളെ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് തിരുവനന്തപുരം മാർത്താണ്ഡത്തിൽ നിന്നും കൂടുതൽ തൊഴിലാളികളെത്തിയത്. ചൊവ്വാഴ്ച്ചമുതൽ രണ്ട് മേഖലകളാക്കി തിരിച്ച് 50തോളം തൊഴിലാളികൾ നിർമ്മാണത്തിന്റെ ഭാഗമായിട്ടുണ്ട്.

10.5 കിലോമീറ്ററിൽ ആണ് മതിൽ നിർമ്മിക്കേണ്ടത്. എന്നാൽ ഒന്നരവർഷം പിന്നിടുമ്പോൾ മതിലിന്റെ 4 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നുള്ളിൽ ആറുകിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പിലാകാനിടയില്ല. രണ്ട് കിലോമീറ്റർ മതിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ കൂടുതൽ തൊഴിലാകളെത്തിയിട്ടുണ്ടെങ്കിലും നിർമ്മാണ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധി തീർക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയാലും ഇപ്പോഴുള്ള തൊഴിലാളികളെ പൂർണ്ണമായി ഉപയോഗപ്പെടുത്തി പ്രവർത്തി തുടർന്നാലും ആറ് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്.

മതിലിന്റെ അലൈൻമെന്റിൽ ഉണ്ടാക്കിയ മാറ്റത്തെ തുടർന്ന് പഴയ മതിൽ നിലനിന്ന 4.5 കിലോമീറ്റർ ഭാഗത്തെ മരം മുറി പൂർത്തിയായെങ്കിലും മുറിച്ചിട്ട മരങ്ങളുടെ വിലനിർണ്ണയും നടന്നിട്ടില്ല. വിലനിർണ്ണയും നടത്തി മരങ്ങൾ ലോലത്തിനെടുത്തവർ നിശ്ചിത ദിവസത്തിനുള്ളിൽ കൊണ്ടുപോയി മതിലിനായി നിലം ഒരുക്കിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് 10.5 കിലോമീറ്റർ മതിലിന് 53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തെയ്യാറാക്കിയിരുന്നത്. പ്രവർത്തി ടെണ്ടർ ചെയ്തപ്പോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെയാണ് പ്രവ്യത്തി ഏർപ്പിച്ചത്. നിർമ്മാണം വൈകുന്നത് കാരണം കാറുകാരനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. കരാറുകാരൻ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകാഞ്ഞതിനാൽ ഒഴിവാക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാലതാമസവും മതിൽ നിർമ്മാണത്തെ വീണ്ടും പ്രതിസന്ധിയിലാക്കും.

എന്നാൽ ഇപ്പോൾ മരം മുറിച്ച 4.5 കിലോമീറ്റർ ഭാഗത്തെ മതിൽ നിർമ്മാണത്തിനായി മറ്റൊരു കരാറുകാരനെ തിരയുന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. പുതിയ കരാറിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണമെങ്കിൽ അതിനും മാസങ്ങളെടുക്കും ഇതോടെ മതിൽ നിർമ്മാണം പൂർത്തിയവനാശമെങ്കിൽ ഒരു വർഷത്തോളമെടുക്കുമെന്ന ആശങ്കയും നില നിൽക്കുകയാണ് . ആനമതിൽ പൂർ്ത്തിയാകാത്ത ഭാഗങ്ങളിൽ താല്ക്കാലിക സൗരോർജ്ജ വേലി വനം വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് തുരത്തുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുരധിവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതാണ് ഇപ്പോഴും പ്രതിസന്ധി തീർക്കുകയാണ്.


Share our post
Continue Reading

Trending

error: Content is protected !!