Connect with us

THALASSERRY

മലബാർ ക്യാൻസർ സെന്റർ ഇനിയും ഉയരെ

Published

on

Share our post

തലശേരി:മലബാർ ക്യാൻസർ സെന്ററിനെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ട്രീറ്റ്‌മെന്റ്‌ ആൻഡ്‌ അക്കാദമിക്‌ ബ്ലോക്ക്‌ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. നവീകരിച്ച ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക്‌ ശസ്‌ത്രക്രിയാ സംവിധാനം, ഡ്രിപ്പോ ഉപയോഗിച്ചുള്ള വയർലെസ്‌ ഇൻഫ്യൂഷൻ മോണിറ്ററിങ്‌, മലബാർ ക്യാൻസർ സെന്റർ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്‌റ്റ്‌ എന്നിവയും ഇതോടൊപ്പം ഉദ്‌ഘാടനംചെയ്യും. പകൽ 12ന്‌ ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്‌ അധ്യക്ഷയാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. ഷാഫി പറമ്പിൽ എംപി മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ ഏറ്റവും മികച്ച അർബുദ ചികിത്സാകേന്ദ്രമായി അതിവേഗം വളരുന്ന എംസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാർ പൂർത്തിയാക്കിയത്‌.
ബഹുനില കെട്ടിടം, 
97.55 കോടി രൂപ ചെലവ്‌ കിഫ്‌ബി ധനസഹായത്തോടെയാണ്‌ ട്രീറ്റ്‌മെന്റ്‌ ആൻഡ്‌ അക്കാദമിക്‌ ബ്ലോക്ക്‌ നിർമിച്ചത്‌. കിഫ്‌ബി ഒന്നാംഘട്ട പ്രവൃത്തിക്ക്‌ 97.55 കോടി രൂപയാണ്‌ ചെലവായതെന്ന്‌ എംസിസി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല്‌ നിലയിലായി 96,975 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ്‌ ട്രീറ്റ്‌മെന്റ്‌ ആൻഡ്‌ അക്കാഡമിക്‌ ബ്ലോക്ക്‌.കുടിവെള്ള സംവിധാനത്തിനായി ആർഒ പ്ലാന്റും മലിന ജലത്തിന്റെ പുനരുപയോഗത്തിനായി അൾട്രാഫിൽട്രേഷൻ എന്നിവയും സജജീകരിച്ചിട്ടുണ്ട്‌. നിലവിലെ ട്രീറ്റ്‌മെന്റ്‌ ബ്ലോക്കിന്‌ തുടർച്ചയായി നിർമിച്ചകെട്ടിടം ഐപി ബ്ലോക്കുമായും ബന്ധിപ്പിച്ചിട്ടുണ്ട്‌. 2020 ജൂൺ 17നാണ്‌ പ്രവൃത്തി ആരംഭിച്ചത്‌. ഒപി, ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ബ്ലഡ്‌ ബാങ്ക്‌, റിസപ്‌ഷൻ എന്നിവയുടെ നവീകരണവും ഇതിൽ ഉൾപ്പെടും.

നൂറോളം കിടക്കകൾ

പുതിയ ബ്ലോക്ക്‌ തുറക്കുന്നതോടെ എംസിസിയിലെ ചികിത്സാ സൗകര്യം വിപുലപ്പെടും. ഡേ കെയർ കിമോതെറാപ്പിക്ക്‌ 82 കിടക്കയാണ്‌ പുതുതായി വരുന്നത്‌. വിദ്യാർഥികൾക്കുള്ള ക്ലാസ്‌ മുറികളും ലൈബ്രറി, വകുപ്പ്‌ മേധാവിക്കും പിജി വിദ്യാർഥികൾക്കുമുള്ള മുറികളും എല്ലാ നിലകളിലുമുണ്ട്‌. കെട്ടിടത്തിന്റെ താഴത്തെ നില റേഡിയോ തെറാപ്പി വിഭാഗത്തിന്റെ വിപുലീകരണത്തിനാണ്‌ ഒരുക്കിയത്‌. കഫ്‌റ്റേരിയ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള കാത്തിരിപ്പ്‌ കേന്ദ്രം എന്നിവയും പ്രധാന ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള മുറികളും ഇവിടെയുണ്ട്‌.ഒന്നാംനിലയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിനായുള്ള 41 കിടക്കയുള്ള ഡേ കെയർ കിമോതെറാപ്പി വാർഡാണ്‌. 2 ഡീലക്‌സ്‌ മുറി, 5 കിടക്കയോടെയുള്ള സിവിഎഡി ക്ലിനിക്ക്‌ എന്നിവയുമുണ്ടാവും. പൂർണമായും അക്കാദമിക്‌ ആവശ്യത്തിനുള്ളതാണ്‌ രണ്ടാംനില. പരീക്ഷാഹാൾ, സെമിനാർ ഹാൾ, കംപ്യൂട്ടർ ലാബ്‌, എംസിസി ഇൻകുബേഷൻ നെസ്‌റ്റ്‌, സർജിക്കൽ ട്രെയിനിങ്‌ ലാബ്‌, ഗവേഷണത്തിനുള്ള മുറികൾ എന്നിവയുമുണ്ടാവും.
ഹെമറ്റോ ഓങ്കോളജി വിഭാഗത്തിന്‌ 41 കിടക്കയോടുകൂടിയ ഡേ കെയർ കിമോ തെറാപ്പി വാർഡ്‌ മൂന്നാംനിലയിലുണ്ടാവും. ആറു ഡീലക്‌സ്‌ മുറി, ഫാർമസി എന്നിവയും സജ്ജമാണ്‌.

മുഖച്ഛായ മാറി
2000 നവംബറിൽ പ്രവർത്തിച്ചു തുടങ്ങിയ എംസിസിയുടെ പ്രധാന കെട്ടിടമാണ്‌ ഒപി ബ്ലോക്ക്‌. നവീകരണത്തിന്റെ ഭാഗമായി ഒപി ബ്ലോക്കിന്റെ താഴത്തെ നിലയിൽ നാലാമത്തെ ഓപ്പറേഷൻ തിയേറ്ററും എൻഡോസ്‌കോപ്പി സ്യൂട്ടും ഫാർമസി സംഭരണശാല, പൊതുസംഭരണശാല എന്നിവ നിർമിക്കുകയും ചെയ്‌തു. ക്യാൻസർ സെന്ററിന്റെയാകെ മുഖച്ഛായമാറ്റുന്ന വികസന പദ്ധതികളാണ്‌ പൂർത്തിയായത്‌.ദേശീയനിലവാരമുള്ള ഏതൊരു ക്യാൻസർ ആശുപത്രിയോടും കിടപിടിക്കുന്നതാണ്‌ നവീകരിച്ച ഒപിയും അനുബന്ധ സംവിധാനങ്ങളും.വാർത്താസമ്മേളനത്തിൽ ഡോ പി നിസാമുദ്ദീൻ, ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ അനിത തയ്യിൽ, വിജിലൻസ്‌ ഓഫീസർ പി കെ സുരേഷ്‌, എൻജിനിയർ പി സി റീന എന്നിവർ പങ്കെടുത്തു.


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!