THALASSERRY
മലബാർ ക്യാൻസർ സെന്റർ ഇനിയും ഉയരെ

തലശേരി:മലബാർ ക്യാൻസർ സെന്ററിനെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ട്രീറ്റ്‌മെന്റ് ആൻഡ് അക്കാദമിക് ബ്ലോക്ക് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നവീകരിച്ച ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ശസ്‌ത്രക്രിയാ സംവിധാനം, ഡ്രിപ്പോ ഉപയോഗിച്ചുള്ള വയർലെസ് ഇൻഫ്യൂഷൻ മോണിറ്ററിങ്, മലബാർ ക്യാൻസർ സെന്റർ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്‌റ്റ് എന്നിവയും ഇതോടൊപ്പം ഉദ്‌ഘാടനംചെയ്യും. പകൽ 12ന് ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. ഷാഫി പറമ്പിൽ എംപി മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ ഏറ്റവും മികച്ച അർബുദ ചികിത്സാകേന്ദ്രമായി അതിവേഗം വളരുന്ന എംസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത്.
ബഹുനില കെട്ടിടം,
97.55 കോടി രൂപ ചെലവ് കിഫ്‌ബി ധനസഹായത്തോടെയാണ് ട്രീറ്റ്‌മെന്റ് ആൻഡ് അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. കിഫ്‌ബി ഒന്നാംഘട്ട പ്രവൃത്തിക്ക് 97.55 കോടി രൂപയാണ് ചെലവായതെന്ന് എംസിസി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് നിലയിലായി 96,975 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്ക്.കുടിവെള്ള സംവിധാനത്തിനായി ആർഒ പ്ലാന്റും മലിന ജലത്തിന്റെ പുനരുപയോഗത്തിനായി അൾട്രാഫിൽട്രേഷൻ എന്നിവയും സജജീകരിച്ചിട്ടുണ്ട്. നിലവിലെ ട്രീറ്റ്‌മെന്റ് ബ്ലോക്കിന് തുടർച്ചയായി നിർമിച്ചകെട്ടിടം ഐപി ബ്ലോക്കുമായും ബന്ധിപ്പിച്ചിട്ടുണ്ട്. 2020 ജൂൺ 17നാണ് പ്രവൃത്തി ആരംഭിച്ചത്. ഒപി, ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ബ്ലഡ് ബാങ്ക്, റിസപ്‌ഷൻ എന്നിവയുടെ നവീകരണവും ഇതിൽ ഉൾപ്പെടും.
നൂറോളം കിടക്കകൾ
പുതിയ ബ്ലോക്ക് തുറക്കുന്നതോടെ എംസിസിയിലെ ചികിത്സാ സൗകര്യം വിപുലപ്പെടും. ഡേ കെയർ കിമോതെറാപ്പിക്ക് 82 കിടക്കയാണ് പുതുതായി വരുന്നത്. വിദ്യാർഥികൾക്കുള്ള ക്ലാസ് മുറികളും ലൈബ്രറി, വകുപ്പ് മേധാവിക്കും പിജി വിദ്യാർഥികൾക്കുമുള്ള മുറികളും എല്ലാ നിലകളിലുമുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നില റേഡിയോ തെറാപ്പി വിഭാഗത്തിന്റെ വിപുലീകരണത്തിനാണ് ഒരുക്കിയത്. കഫ്‌റ്റേരിയ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള കാത്തിരിപ്പ് കേന്ദ്രം എന്നിവയും പ്രധാന ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള മുറികളും ഇവിടെയുണ്ട്.ഒന്നാംനിലയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിനായുള്ള 41 കിടക്കയുള്ള ഡേ കെയർ കിമോതെറാപ്പി വാർഡാണ്. 2 ഡീലക്‌സ് മുറി, 5 കിടക്കയോടെയുള്ള സിവിഎഡി ക്ലിനിക്ക് എന്നിവയുമുണ്ടാവും. പൂർണമായും അക്കാദമിക് ആവശ്യത്തിനുള്ളതാണ് രണ്ടാംനില. പരീക്ഷാഹാൾ, സെമിനാർ ഹാൾ, കംപ്യൂട്ടർ ലാബ്, എംസിസി ഇൻകുബേഷൻ നെസ്‌റ്റ്, സർജിക്കൽ ട്രെയിനിങ് ലാബ്, ഗവേഷണത്തിനുള്ള മുറികൾ എന്നിവയുമുണ്ടാവും.
ഹെമറ്റോ ഓങ്കോളജി വിഭാഗത്തിന് 41 കിടക്കയോടുകൂടിയ ഡേ കെയർ കിമോ തെറാപ്പി വാർഡ് മൂന്നാംനിലയിലുണ്ടാവും. ആറു ഡീലക്‌സ് മുറി, ഫാർമസി എന്നിവയും സജ്ജമാണ്.
മുഖച്ഛായ മാറി
2000 നവംബറിൽ പ്രവർത്തിച്ചു തുടങ്ങിയ എംസിസിയുടെ പ്രധാന കെട്ടിടമാണ് ഒപി ബ്ലോക്ക്. നവീകരണത്തിന്റെ ഭാഗമായി ഒപി ബ്ലോക്കിന്റെ താഴത്തെ നിലയിൽ നാലാമത്തെ ഓപ്പറേഷൻ തിയേറ്ററും എൻഡോസ്‌കോപ്പി സ്യൂട്ടും ഫാർമസി സംഭരണശാല, പൊതുസംഭരണശാല എന്നിവ നിർമിക്കുകയും ചെയ്‌തു. ക്യാൻസർ സെന്ററിന്റെയാകെ മുഖച്ഛായമാറ്റുന്ന വികസന പദ്ധതികളാണ് പൂർത്തിയായത്.ദേശീയനിലവാരമുള്ള ഏതൊരു ക്യാൻസർ ആശുപത്രിയോടും കിടപിടിക്കുന്നതാണ് നവീകരിച്ച ഒപിയും അനുബന്ധ സംവിധാനങ്ങളും.വാർത്താസമ്മേളനത്തിൽ ഡോ പി നിസാമുദ്ദീൻ, ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ അനിത തയ്യിൽ, വിജിലൻസ് ഓഫീസർ പി കെ സുരേഷ്, എൻജിനിയർ പി സി റീന എന്നിവർ പങ്കെടുത്തു.
THALASSERRY
വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര


തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
THALASSERRY
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒൻപത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു


തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെ പ്രതികള്‍ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം സി.പി.എം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40ന് ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താല്‍ സൂരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്