Connect with us

Kannur

കണ്ണൂരിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോര്‍പ്പറേഷന്‍ മുഖാമുഖം

Published

on

Share our post

കണ്ണൂര്‍:കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാരും വ്യാപാരി വ്യവസായ മേഖലയിലെ സംരംഭകരും ഒറ്റക്കെട്ടായി നിന്നാല്‍ കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വേഗം കൂടുമെന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച മുഖാമുഖം. ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ നടത്തിയ മുഖാമുഖം സദസാണ് കണ്ണൂരിന്റെ വികസനകുതിപ്പിനുള്ള ചര്‍ച്ചാവേദിയായി മാറിയത്. നമ്മുടെ നാട്ടില്‍ സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ സഹായത്താല്‍ വ്യാപാരി വ്യവസായികളും ശ്രമിക്കണമെന്നും അതുവഴി കൂടുതല്‍ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖാമുഖം സദസ് അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ച് കൈകോര്‍ത്താല്‍ കണ്ണൂര്‍ നഗരത്തില്‍ വികസന വളര്‍ച്ചയിലൂടെ വന്‍മുന്നേറ്റം സാധ്യമാക്കാനാകുമെന്ന് മേയര്‍ പറഞ്ഞു.

ഗ്ലോബല്‍ ജോബ് ഫെയറില്‍ വിദേശ കമ്പനികളെ കൊണ്ടുവരുന്നത് വഴി മറ്റൊരു വികസന ഇടനാഴി കൂടിയാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പഠനത്തോടൊപ്പം ജോലിയെന്ന ആശയത്തില്‍ ഊന്നി പാര്‍ട് ടൈം ജോലി നല്‍കാനും ഗ്ലോബല്‍ ജോബ് ഫെയര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതിനായി വ്യാപാരി-വ്യവസായികളുടെ സഹകരണം അനിവാര്യമാണെന്നും മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. ആവശ്യമായ തൊഴില്‍ നൈപുണ്യമുള്ളവരെ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചേമ്പര്‍ സെക്രട്ടറിയും വിദ്യാഭ്യാസ സംരംഭകനുമായ സി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉദ്യോഗാര്‍ഥികളുടെ അഭിരുചിക്കനുസരിച്ചല്ല പല സംരംഭകരും തൊഴില്‍ നല്‍കുന്നതെന്ന് വ്യവസായി ടി പി അബ്ബാസ് ഹാജി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തൊഴില്‍പരിശീലനം നല്‍കാന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായ സമിതി പ്രതിനിധി സി മനോഹരന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ ഫോര്‍ട്ട് വഴി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അബ്ദുല്‍ഖാദര്‍ പനക്കാട്ട് പറഞ്ഞു. പഠനത്തിനും ജോലിക്കുമായി മറ്റിടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ കൂടുതല്‍ സംരംഭങ്ങള്‍ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ വി സലീം പറഞ്ഞു.
സര്‍ക്കാരിന്റെ സഹകരണത്തോടെ നിരവധി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധ്യതകളുണ്ടെന്നും അത് ഉപയോഗപ്പെടുത്താന്‍ സംരംഭകര്‍ തയ്യാറാകണമെന്നും കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍കരീം വ്യക്തമാക്കി. തൊഴിലില്ലായ്മല്ല തൊഴിലിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് യുവത്വം നേരിടുന്ന പ്രശ്‌നമെന്ന് ഫ്യൂമ ഫൗണ്ടര്‍ പ്രസിഡന്റ് കെ പി രവീന്ദ്രന്‍ പറഞ്ഞു. വ്യവസായ കേന്ദ്രം ജില്ലാ ജനറല്‍മാനേജര്‍ കെ എസ് അജിമോന്‍, ചേമ്പര്‍ പ്രസിഡന്റ് ടി കെ രമേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സംരംഭക വര്‍ഷത്തില്‍ കോര്‍പ്പറേഷനില്‍ 2392 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞെന്നും ഇതിലൂടെ 6409 തൊഴിലവസരം സൃഷ്ടിക്കാന്‍ സാധിച്ചെന്നും അജിമോന്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര ആമുഖ ഭാഷണം നടത്തി. ചേമ്പര്‍ ട്രഷറര്‍ നാരായണന്‍കുട്ടി, അംഗം ഹാഷിഖ് മാമു, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂര്‍, എം പി രാജേഷ്, സിയാദ് തങ്ങള്‍, വി കെ ശ്രീലത, ഷാഹിന മൊയ്തീന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ മുഖാമുഖത്തില്‍ സംസാരിച്ചു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!