Connect with us

Kannur

മഞ്ഞപ്പിത്ത ഉറവിട പരിശോധന:തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

Published

on

Share our post

കണ്ണൂർ: തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. തളിപ്പറമ്പ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മറ്റ് അഞ്ചു ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗര സഭക്ക് ആരോഗ്യ വകുപ്പ് കത്ത് നൽകി.ജില്ലയിലെ നഗരങ്ങളിലെ നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ളസ്രോതസ്സുകൾ കുടിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കും. അത്തരം കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നു.

മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പതോളം വാർഡുകൾ കേന്ദ്രീകരിച്ചു 400 ഓളം വീടുകൾ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശ പ്രവർത്തകർ എന്നിവർ സന്ദർശിച്ചു. രോഗികളുള്ള വീടുകളിൽ രോഗ പകർച്ച തടയുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട് ആരോഗ്യ വകുപ്പിന്റെ മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടികൾ വിലയിരുത്തി.ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും പകർച്ച വ്യാധി തടയുന്നതിനുമുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു നിർദേശം നൽകി.ജില്ലയിൽ മഞ്ഞപ്പിത്ത ബോധ വൽക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘തെളിച്ചം ക്യാമ്പയിൻ വിപുലമാക്കും. പച്ച വെള്ളം കുടിക്കുന്ന ശീലം മാറ്റാൻ പച്ചയിൽ നിന്നു മഞ്ഞയാകാൻ അധിക സമയം വേണ്ട എന്ന പ്രചരണ പരിപാടി നടപ്പിലാക്കും.

നഗരങ്ങളിലുൾപ്പെടെയുള്ള കടകളിൽ നിന്നും മറ്റും ലൈം, ജ്യൂസ്, ഐസ്, എന്നീ പാനീയങ്ങൾ ഉണ്ടാക്കുന്നത് തിളപ്പിച്ച് ആറ്റിയ വെള്ളത്തിലോ ബി പ്ലസ്, അൾട്രാ വയലറ്റ് ഫിൽറ്റർ (യു വി ഫിൽറ്റർ) വെള്ളത്തിലോ ആയിരിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.ഹോട്ടലുകളിൽ നിന്നു ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂട് ശമിപ്പിക്കാൻ പച്ച വെള്ളം കലർത്തുന്നത് കർശനമായി വിലക്കും.
ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയും. ജില്ലയിലെ മഞ്ഞപ്പിത്ത പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ജില്ലയിലെ വീടുകളിലെ നല്ലൊരു ശതമാനം കിണറുകളും ഇ കോളി ബാക്റ്റീരിയ മൂലം മലിനമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.

മിക്കവാറും വീടുകൾക്ക് സ്ഥല ലഭ്യത കുറവായതിനാൽ കിണറും സെപ്റ്റിക് ടാങ്കും വീടിനടുത്ത് തന്നെ സ്ഥിതി ചെയുന്നതാണ് ഇതിനു കാരണം. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള കരൾ രോഗം വരാൻ ഇത്തരം സാഹചര്യം ഇടയാക്കും എന്ന് ആരോഗ്യ വകുപ്പ് കാണുന്നു. 20 മീറ്ററോളം ദൂരത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന വീട്ടിലെ കിണറിൽ പോലും വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളിയുടെ സാനിധ്യം കണ്ടെത്തുകയുണ്ടായി. ശാസ്ത്രീയമായി കക്കൂസ് ടാങ്കുകൾ നിർമ്മിക്കാത്തതും ഇത് ഒരു കാരണമാണ് എന്ന് കരുതുന്നു.ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിലെ കിണർ വെള്ളം പരിശോധിച്ച് ഇ കോളി സാനിധ്യമില്ല എന്ന് ഉറപ്പ് വരുത്താൻ എല്ലാവരും തയ്യറാകണം.ഇതിന്റെ ഭാഗമായി 2025 ജനുവരി ഒന്ന് മുതൽ ഏഴ് വരെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനെറ്റ് ചെയ്യുന്നതിന് ക്ലോറിനേഷൻ വാരം ആചരിക്കും. ഇതിന്റെ ഭാഗമായി വീടുകളിലെയും പൊതുവായ കിണറുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുന്നതിന് പൊതു ജനങ്ങളോട് ആരോഗ്യ വകുപ്പ് നിർദേശിച്ചു.


Share our post

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Trending

error: Content is protected !!