Connect with us

Kerala

17 സംസ്ഥാനങ്ങളിൽ അതിവേഗ 5ജി സേവനം ഉറപ്പിക്കാൻ ടെലികോം കമ്പനി

Published

on

Share our post

5ജി സേവനം ഇന്ത്യയിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ചില നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ (വി). ഇന്ത്യയൊട്ടാകെ ഒരുമിച്ച് നടപ്പാക്കാതെ 17 ടെലികോം സർക്കിളുകളിൽ മാത്രമാണ് 5ജി സേവനം കിട്ടുക. 5ജി ഇന്ത്യയിൽ പ്രഖ്യാപിച്ച ശേഷം രണ്ട് വർഷം പിന്നിട്ട ശേഷമേ വി ഇന്ത്യയിൽ 5ജി സേവനം നൽകുന്നുള്ളു. 2022ൽ 5ജി ലേലത്തിൽ ജിയോയ്‌ക്കും എയർടെല്ലിനും ഒപ്പം വിയും പങ്കെടുത്തിരുന്നു. അവർ വൈകാതെ 5ജി സേവനം ലഭ്യമാക്കി തുടങ്ങിയെങ്കിലും വി ഇപ്പോഴാണ് നൽകി തുടങ്ങുന്നത്.3.3 ജിഗാ‌ഹെ‌ട്‌സ് മുതൽ 26 ജിഗാഹെട്‌സ് വരെ സ്‌പെക്‌ട്രത്തിലാണ് 5ജി സേവനം ലഭിക്കുക. പ്രീപെയ്‌ഡ്, പോസ്‌റ്റ്‌പെയ്‌ഡ് കസ്റ്റമർമാർക്ക് 5ജി ഫോണിൽ ലഭിക്കും. 2025 മാർച്ചോടെ ഡൽഹിയിലും മുംബയിലും ആണ് 5ജി സേവനം വി നൽകിത്തുടങ്ങുക. കൊമേഴ്‌സ്യൽ ലോഞ്ച് എന്നാണെന്ന് വ്യക്തമല്ലെങ്കിലും മെല്ലെ വി 5ജി സേവനത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. മുഴുവൻ ജനങ്ങൾക്കും 5ജി സേവനം എന്നുണ്ടാകുമെന്ന് വൈകാതെ അറിയിക്കുമെന്നാണ് വി വക്താവ് നൽകുന്ന വിവരം.

വിവിധ സംസ്ഥാനങ്ങളിൽ വി 5ജി സേവനം ലഭിക്കുന്ന സ്ഥലങ്ങൾ ഇവയാണ്.രാജസ്ഥാൻ: ജയ്‌പൂർ.ഹരിയാന: കർണാൽകൊൽക്കത്ത: സെക്‌ടർ അഞ്ച് , സാൾട്ട് ലേക്ക്കേരള: തൃക്കാക്കര, കാക്കനാട്കിഴക്കൻ യുപി: ലക്‌നൗപടിഞ്ഞാറൻ യുപി: ആഗ്രമദ്ധ്യ പ്രദേശ്: ഇൻഡോർഗുജറാത്ത്: അഹമ്മദാബാദ്ആന്ധ്ര: ഹൈദരാബാദ്പശ്‌ചിമ ബംഗാൾ: സിലിഗുരിബിഹാർ: പാ‌ട്‌നമുംബയ്: വർളി, മറോൾ അന്ധേരി ഈസ്‌റ്റ്കർണാടക: ബംഗളൂരു ഡയറി സർക്കിൾപഞ്ചാബ്: ജലന്ധർതമിഴ്‌നാട്: ചെന്നൈമഹാരാഷ്‌ട്ര:പൂനെ (ശിവാജി നഗർ)ഡൽഹി: ഓഖ്‌ല വ്യവസായ മേഖല.കഴിഞ്ഞ ജൂലായിലാണ് രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ,വി എന്നിവ താരിഫ് വ‌ർദ്ധന നടത്തിയത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ അന്ന് വർദ്ധനവ് വരുത്തിയില്ല. മാത്രമല്ല 4ജി സേവനം രാജ്യത്ത് വർദ്ധിപ്പിക്കാനും നടപടിയെടുത്തിരുന്നു. ഇതോടെ നിരക്ക് കുറവുള്ള ബിഎസ്‌എൻഎല്ലിലേക്ക് നിരവധി പേർ മാറിയിരുന്നു. ഇവരെ തിരികെയെത്തിക്കാനും പുതിയ കസ്റ്റമർമാരെ നേടാനുമാണ് 5ജി സേവനം വി നടപ്പാക്കുന്നത്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!