Connect with us

Kannur

സെമസ്റ്റർ പരീക്ഷ ഫലം പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കാനൊരുങ്ങി കണ്ണൂർ സർവകലാശാല

Published

on

Share our post

കണ്ണൂർ : പരീക്ഷ കഴിഞ്ഞു ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന അവസ്ഥ‌ മാറുന്നു. ഡിസംബർ 9നു സമാപിച്ച, നാലുവർഷ ബിരുദ കോഴ്‌സിൻ്റെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ കണ്ണൂർ സർവകലാശാല ഒരുങ്ങുന്നു. സർവകലാശാലയിൽ ഫലം പ്രസിദ്ധീകരിക്കുമ്പോൾതന്നെ വിദ്യാർഥിയുടെ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. നാലു വർഷ ബിരുദ കോഴ്‌സ് നടപ്പാക്കിയ കേരളത്തിലെ മറ്റു സർവകലാശാലകളിൽ മൂല്യനിർണയം നടക്കുമ്പോഴാണു കണ്ണൂർ ഫല പ്രഖ്യാപനത്തിലെത്തിയത്.

നവംബർ 25 മുതൽ ഡിസം ബർ 9 വരെയായിരുന്നു പരീക്ഷകൾ. ഉത്തരക്കടലാസ് മൂല്യനിർ ണയം പൂർത്തിയായത് 12നും. പരീക്ഷ നടക്കുന്നതോടൊപ്പംതന്നെ മൂല്യനിർണയവും തുടങ്ങിയതാണ് ഇത്രയും പെട്ടെന്നു ഫലപ്രഖ്യാപനത്തിലെത്താൻ കാരണം. നാലു വർഷ ബിരുദ കോഴ്‌സ് നടത്തിപ്പിനുള്ള കെ- റീപ് (കേരള റിസോഴ്‌സ്‌ ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സോഫ്റ്റ്വെയർ ആണ് ഫലം വേഗത്തിലാക്കാൻ വൈസ് ചാൻസലർ ഡോ.കെ.കെ.സാജു പറഞ്ഞു. മൂല്യനിർണയം നടത്തിയ അധ്യാപകൻ, വകുപ്പു മേധാവി, പ്രിൻസിപ്പൽ എന്നിവർ പരിശോധിച്ചശേഷമാണു മാർക് അപ്ലോഡ് ചെയ്യുന്നത്. അതിനാൽ പരീക്ഷാഫലത്തിൽ തെറ്റുകൾ കുറവായിരിക്കും.

ഇക്കുറി വിദ്യാർഥികൾക്കു ഹാൾടിക്കറ്റ് ലഭ്യമാക്കിയത് ആപ് വഴിയായിരുന്നു.

സർവകലാശാല ഒരുക്കിയ ചോദ്യബാങ്ക് വഴിയായിരുന്നു 278 പരീക്ഷകളുടെ ചോദ്യക്കടലാസ് തയാറാക്കിയത്. ചോദ്യബാങ്ക് വഴി ചോദ്യക്കടലാസ് തയാറാക്കിയതും കണ്ണൂരിൽ മാത്രമായിരുന്നു. ചോദ്യ ബാങ്ക് ഉള്ളതിനാൽ ഏതുസമയത്തും ഏതു വിഷയത്തിലും പരീക്ഷ നടത്താവുന്ന സംവിധാനമാണുള്ളതെന്നു റജിസ്ട്രാർ ജോബി കെ.ജോസ് പറഞ്ഞു.പരീക്ഷാഫലം പ്രഖ്യാപിക്കു മ്പോൾ തന്നെ വിദ്യാർഥിക്ക് ആപ് വഴി പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷകൾ ഒരു വർഷം കഴിഞ്ഞാണ് ഇതുവരെ നടന്നിരുന്നതെങ്കിൽ ഇനി ആദ്യ സെമസ്‌റ്റർ ഫലം വന്ന ഉടൻ നടത്താനുള്ള പരീക്ഷ ഒരുക്കത്തിലാണു സർവകലാശാല. ഇതോടെ വിദ്യാർഥിക്കുള്ള സമയനഷ്ടം ഇല്ലാതാക്കാൻ കഴിയും.


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!