Connect with us

Kannur

സെമസ്റ്റർ പരീക്ഷ ഫലം പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കാനൊരുങ്ങി കണ്ണൂർ സർവകലാശാല

Published

on

Share our post

കണ്ണൂർ : പരീക്ഷ കഴിഞ്ഞു ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന അവസ്ഥ‌ മാറുന്നു. ഡിസംബർ 9നു സമാപിച്ച, നാലുവർഷ ബിരുദ കോഴ്‌സിൻ്റെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ കണ്ണൂർ സർവകലാശാല ഒരുങ്ങുന്നു. സർവകലാശാലയിൽ ഫലം പ്രസിദ്ധീകരിക്കുമ്പോൾതന്നെ വിദ്യാർഥിയുടെ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. നാലു വർഷ ബിരുദ കോഴ്‌സ് നടപ്പാക്കിയ കേരളത്തിലെ മറ്റു സർവകലാശാലകളിൽ മൂല്യനിർണയം നടക്കുമ്പോഴാണു കണ്ണൂർ ഫല പ്രഖ്യാപനത്തിലെത്തിയത്.

നവംബർ 25 മുതൽ ഡിസം ബർ 9 വരെയായിരുന്നു പരീക്ഷകൾ. ഉത്തരക്കടലാസ് മൂല്യനിർ ണയം പൂർത്തിയായത് 12നും. പരീക്ഷ നടക്കുന്നതോടൊപ്പംതന്നെ മൂല്യനിർണയവും തുടങ്ങിയതാണ് ഇത്രയും പെട്ടെന്നു ഫലപ്രഖ്യാപനത്തിലെത്താൻ കാരണം. നാലു വർഷ ബിരുദ കോഴ്‌സ് നടത്തിപ്പിനുള്ള കെ- റീപ് (കേരള റിസോഴ്‌സ്‌ ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സോഫ്റ്റ്വെയർ ആണ് ഫലം വേഗത്തിലാക്കാൻ വൈസ് ചാൻസലർ ഡോ.കെ.കെ.സാജു പറഞ്ഞു. മൂല്യനിർണയം നടത്തിയ അധ്യാപകൻ, വകുപ്പു മേധാവി, പ്രിൻസിപ്പൽ എന്നിവർ പരിശോധിച്ചശേഷമാണു മാർക് അപ്ലോഡ് ചെയ്യുന്നത്. അതിനാൽ പരീക്ഷാഫലത്തിൽ തെറ്റുകൾ കുറവായിരിക്കും.

ഇക്കുറി വിദ്യാർഥികൾക്കു ഹാൾടിക്കറ്റ് ലഭ്യമാക്കിയത് ആപ് വഴിയായിരുന്നു.

സർവകലാശാല ഒരുക്കിയ ചോദ്യബാങ്ക് വഴിയായിരുന്നു 278 പരീക്ഷകളുടെ ചോദ്യക്കടലാസ് തയാറാക്കിയത്. ചോദ്യബാങ്ക് വഴി ചോദ്യക്കടലാസ് തയാറാക്കിയതും കണ്ണൂരിൽ മാത്രമായിരുന്നു. ചോദ്യ ബാങ്ക് ഉള്ളതിനാൽ ഏതുസമയത്തും ഏതു വിഷയത്തിലും പരീക്ഷ നടത്താവുന്ന സംവിധാനമാണുള്ളതെന്നു റജിസ്ട്രാർ ജോബി കെ.ജോസ് പറഞ്ഞു.പരീക്ഷാഫലം പ്രഖ്യാപിക്കു മ്പോൾ തന്നെ വിദ്യാർഥിക്ക് ആപ് വഴി പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷകൾ ഒരു വർഷം കഴിഞ്ഞാണ് ഇതുവരെ നടന്നിരുന്നതെങ്കിൽ ഇനി ആദ്യ സെമസ്‌റ്റർ ഫലം വന്ന ഉടൻ നടത്താനുള്ള പരീക്ഷ ഒരുക്കത്തിലാണു സർവകലാശാല. ഇതോടെ വിദ്യാർഥിക്കുള്ള സമയനഷ്ടം ഇല്ലാതാക്കാൻ കഴിയും.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!