Connect with us

Kannur

ചരിത്രമെഴുതി കാനാമ്പുഴ

Published

on

Share our post

കണ്ണൂർ:വിളഞ്ഞ നെൽപ്പാടത്തിന്‌ നടുവിലൂടെ ഒഴുകുന്ന തെളിനീർ… കല്ലുപാകി സോളാർ വെളിച്ചംനിറഞ്ഞ ഇരിപ്പിടങ്ങൾ.. മാലിന്യപ്പുഴയായി ഒഴുക്കുനിലച്ച കാനാമ്പുഴ അതിന്റെ പ്രൗഢിയിൽ വീണ്ടും ഒഴുകുമ്പോൾ തിരികെയെത്തിയത്‌ പോയ്‌മറഞ്ഞ കാർഷികസംസ്‌കൃതിയും. നഗരത്തിന്റെ തിരക്കിൽനിന്നുമാറി പ്രകൃതിരമണീയസ്ഥലത്ത്‌ സമയം ചെലവഴിക്കാനായി കുടുംബത്തോടൊപ്പം നിരവധി പേരാണെത്തുന്നത്‌. ഗ്രാമീണദൃശ്യങ്ങൾ പകർത്താനും ഉല്ലസിക്കാനുമുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഇവിടം. ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്‌ഘാടനത്തിനൊരുങ്ങുന്ന കാനാമ്പുഴ കാർഷികസംസ്‌കൃതിയുടെ പുതുചരിത്രംകുറിക്കുകയാണ്‌.മുണ്ടേരി അയ്യപ്പൻ മലയിൽനിന്നാരംഭിച്ച്‌ അറബിക്കടലിൽ ചേരുന്ന പുഴയ്‌ക്ക്‌ പത്ത്‌ കിലോമീറ്ററാണ്‌ നീളം. നഗരവൽക്കരണം ചെറിയ പുഴയിൽ മാലിന്യംനിറച്ചു. ദുർഗന്ധത്തിനൊപ്പം സാംക്രമികരോഗ വ്യാപന ഭീഷണിയും ഉയർത്തി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന്‌ രാമചന്ദ്രൻ കടന്നപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ‘കണ്ണൂർ കാലത്തിനൊപ്പം’ വികസന സെമിനാറിലാണ്‌ കാനാമ്പുഴ സംരക്ഷണ നിർദേശങ്ങൾ ഉയർന്നത്‌. തുടർന്ന്‌ എം.എൽ.എ ചെയർമാനും എൻ ചന്ദ്രൻ കൺവീനറുമായി ‘കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി’ രൂപീകരിച്ചു. ഇരുകരയിലെയും കർഷകരും രാഷ്‌ട്രീയ സാംസ്‌കാരിക സന്നദ്ധപ്രവർത്തകരും ഇതിനായി ഒന്നിച്ചു. അയ്യായിരം വളന്റിയർമാർ കൈകോർത്ത്‌ മാലിന്യംനീക്കി. പ്രാദേശിക യോഗങ്ങളും പുഴയറിയാൻ യാത്രയും നടത്തി. 73.75 കോടി രൂപയുടെ ജനകീയ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി.

പ്രദേശികമായി നാല്‌ നീർത്തട സമിതികളും സൂക്ഷ്‌മതല നീർത്തട സമിതികളും രൂപീകരിച്ച്‌ തീരത്തെ പത്തു കുളങ്ങൾ ശുചീകരിച്ചു. പുഴയ്‌ക്കിരുവശമുള്ള തരിശു പാടത്ത്‌ കർഷകകൂട്ടായ്‌മ കൃഷിയിറക്കി. ജലസേചന വകുപ്പ്‌ 4.40 കോടി രൂപയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ രണ്ട്‌ കോടി രൂപയും ചെലവഴിച്ച്‌ നടത്തിയ പ്രവൃത്തി പൂർത്തിയായി. നബാർഡിന്റെ 1.80 കോടി രൂപയുടെ മണ്ണ്‌ ജലസംരക്ഷണ പ്രവൃത്തികളും നടത്തി. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി നാല്‌ കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചു.
കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം 26ന് രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇതിന്‌ മുന്നോടിയായി ജനകീയശ്രമദാനത്തിലൂടെ കാനാമ്പുഴ ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെ ശുചീകരിച്ചു.


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!