Connect with us

Kannur

ചരിത്രമെഴുതി കാനാമ്പുഴ

Published

on

Share our post

കണ്ണൂർ:വിളഞ്ഞ നെൽപ്പാടത്തിന്‌ നടുവിലൂടെ ഒഴുകുന്ന തെളിനീർ… കല്ലുപാകി സോളാർ വെളിച്ചംനിറഞ്ഞ ഇരിപ്പിടങ്ങൾ.. മാലിന്യപ്പുഴയായി ഒഴുക്കുനിലച്ച കാനാമ്പുഴ അതിന്റെ പ്രൗഢിയിൽ വീണ്ടും ഒഴുകുമ്പോൾ തിരികെയെത്തിയത്‌ പോയ്‌മറഞ്ഞ കാർഷികസംസ്‌കൃതിയും. നഗരത്തിന്റെ തിരക്കിൽനിന്നുമാറി പ്രകൃതിരമണീയസ്ഥലത്ത്‌ സമയം ചെലവഴിക്കാനായി കുടുംബത്തോടൊപ്പം നിരവധി പേരാണെത്തുന്നത്‌. ഗ്രാമീണദൃശ്യങ്ങൾ പകർത്താനും ഉല്ലസിക്കാനുമുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഇവിടം. ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്‌ഘാടനത്തിനൊരുങ്ങുന്ന കാനാമ്പുഴ കാർഷികസംസ്‌കൃതിയുടെ പുതുചരിത്രംകുറിക്കുകയാണ്‌.മുണ്ടേരി അയ്യപ്പൻ മലയിൽനിന്നാരംഭിച്ച്‌ അറബിക്കടലിൽ ചേരുന്ന പുഴയ്‌ക്ക്‌ പത്ത്‌ കിലോമീറ്ററാണ്‌ നീളം. നഗരവൽക്കരണം ചെറിയ പുഴയിൽ മാലിന്യംനിറച്ചു. ദുർഗന്ധത്തിനൊപ്പം സാംക്രമികരോഗ വ്യാപന ഭീഷണിയും ഉയർത്തി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന്‌ രാമചന്ദ്രൻ കടന്നപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ‘കണ്ണൂർ കാലത്തിനൊപ്പം’ വികസന സെമിനാറിലാണ്‌ കാനാമ്പുഴ സംരക്ഷണ നിർദേശങ്ങൾ ഉയർന്നത്‌. തുടർന്ന്‌ എം.എൽ.എ ചെയർമാനും എൻ ചന്ദ്രൻ കൺവീനറുമായി ‘കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി’ രൂപീകരിച്ചു. ഇരുകരയിലെയും കർഷകരും രാഷ്‌ട്രീയ സാംസ്‌കാരിക സന്നദ്ധപ്രവർത്തകരും ഇതിനായി ഒന്നിച്ചു. അയ്യായിരം വളന്റിയർമാർ കൈകോർത്ത്‌ മാലിന്യംനീക്കി. പ്രാദേശിക യോഗങ്ങളും പുഴയറിയാൻ യാത്രയും നടത്തി. 73.75 കോടി രൂപയുടെ ജനകീയ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി.

പ്രദേശികമായി നാല്‌ നീർത്തട സമിതികളും സൂക്ഷ്‌മതല നീർത്തട സമിതികളും രൂപീകരിച്ച്‌ തീരത്തെ പത്തു കുളങ്ങൾ ശുചീകരിച്ചു. പുഴയ്‌ക്കിരുവശമുള്ള തരിശു പാടത്ത്‌ കർഷകകൂട്ടായ്‌മ കൃഷിയിറക്കി. ജലസേചന വകുപ്പ്‌ 4.40 കോടി രൂപയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ രണ്ട്‌ കോടി രൂപയും ചെലവഴിച്ച്‌ നടത്തിയ പ്രവൃത്തി പൂർത്തിയായി. നബാർഡിന്റെ 1.80 കോടി രൂപയുടെ മണ്ണ്‌ ജലസംരക്ഷണ പ്രവൃത്തികളും നടത്തി. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി നാല്‌ കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചു.
കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം 26ന് രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇതിന്‌ മുന്നോടിയായി ജനകീയശ്രമദാനത്തിലൂടെ കാനാമ്പുഴ ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെ ശുചീകരിച്ചു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!