Connect with us

Kannur

ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികളുടെ പെടാപ്പാട്

Published

on

Share our post

കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തി കുടുംബത്തിനൊപ്പം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഇത്തവണയും മലയാളികൾക്ക് ചെലവേറും. ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റുകളൊന്നും ലഭ്യമല്ല. സ്ലീപ്പർ, എ.സി ടിക്കറ്റുകൾ വൻ വെയ്റ്റിങ് ലിസ്റ്റിലാണ്.ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾക്ക് നൂറിലേറെയാണ് വെയ്റ്റിങ് ലിസ്റ്റ്. മലബാറുകാർക്ക് ആശ്വാസമായ കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് എന്നീ വണ്ടികളിൽ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്. ചെന്നൈ നിന്നുള്ള അവസ്ഥയും ഇതുതന്നെ.

എ.സി ടിക്കറ്റടക്കം നൂറിലേറെ വെയ്റ്റിങ്. അവധി മുതലെടുക്കാനായി ബസ്, ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിൽ ഇരട്ടിയോളം വർധനയാണ്. സാധാരണ ദിവസങ്ങളിൽ ബംഗളൂരു-കണ്ണൂർ ടിക്കറ്റ് നിരക്ക് 800 മുതൽ 1000 രൂപ വരെയാണ്. സ്ലീപ്പർ ബസുകളിൽ 1200 വരെയാണ് നിരക്ക്. ക്രിസ്മസ് അവധിക്ക് ഈ നിരക്കുകൾ ഇരട്ടിയിലേറെ വർധിച്ചു.

വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരും അടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള ബംഗളൂരു നഗരത്തിലേക്കും തിരിച്ച് നാട്ടിലെത്താനും രണ്ട് ട്രെയിനുകളും ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് ആശ്രയം. സ്വകാര്യ ബസുകൾ ആവശ്യത്തിന് സർവിസ് നടത്തുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയായിരിക്കും ടിക്കറ്റ് നിരക്ക്.

അൺറിസർവ്ഡ് ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരാമെന്ന് കരുതിയാൽ രണ്ടും മൂന്നും ജനറൽ കമ്പാർട്ട്മെന്റുകൾ മാത്രമാണ് ട്രെയിനുകൾക്ക് ഉള്ളത്. തിരക്കുമൂലം പ്രായമായവർക്കും കുട്ടികൾക്കും കയറാനാവില്ല. മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായില്ല.

ട്രെയിൻ കോഴിക്കോടുവരെ നീട്ടുമെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ ഉറപ്പുണ്ടായിട്ടും തലശ്ശേരി, വടകര മേഖലയിലെ യാത്രക്കാരുടെ പ്രതീക്ഷ തകർത്താണ് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടത്.

ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് 8,000 മുതൽ 10,000 വരെയാണ്. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതും ഫ്ലൈറ്റിന്റെയും ബസിന്റെയും ഉയർന്ന നിരക്കുംമൂലം എങ്ങനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് യാത്രക്കാർ. സ്വന്തമായി വാഹനങ്ങൾ ഉള്ളവർ വലിയ തുകക്ക് ഇന്ധനം നിറച്ച് നാടുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, സ്വകാര്യ വാഹനങ്ങളില്ലാത്തവർ ബസ് ലോബി തീരുമാനിക്കുന്ന തുക നൽകി ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തേണ്ട ദുരവസ്ഥയിലാണ്.


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!