Connect with us

Kerala

ആനവണ്ടിയുടെ തലയെടുപ്പ് പേരില്‍ മാത്രം; ഒട്ടും കളര്‍ഫുളല്ല കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവിതം

Published

on

Share our post

കെ.എസ്.ആര്‍.ടി.സി. ബസിനെ നെഞ്ചിലേറ്റിയ മലയാളികള്‍ ആ തലയെടുപ്പിനും പ്രൗഢിക്കും നല്‍കിയ ചെല്ലപ്പേരായിരുന്നു ‘ആനവണ്ടി’യെന്നത്. എന്നാല്‍, അത്തരം പ്രൗഢിയോ, തലയെടുപ്പോ ഒന്നും അവിടെ ഉപജീവനം നടത്തുന്നവരുടെ ജീവിതത്തിലില്ല. കൃത്യമായി ശമ്പളമില്ല, ശാരീരിക ബുദ്ധിമുട്ടിലും മണിക്കൂറുകള്‍നീണ്ട ജോലി. ഇതിനിടയിലും സമയംതെറ്റാതെയുള്ള ഓട്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. മധുരവും കയ്പും നിറഞ്ഞതാണ് ഇവരുടെ ഒരോ ട്രിപ്പും. പ്രതിസന്ധിയിലൂടെ നീങ്ങുന്ന ‘പ്രസ്ഥാനം’.

ആദ്യം ഒന്ന്, പിന്നെ രണ്ടുഗഡു; ഇപ്പോള്‍ ഒന്നുമില്ല…

മാസങ്ങളോളം ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. നഷ്ടത്തിലോടുന്ന കമ്പനി, ഒറ്റത്തവണയായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നുവന്നപ്പോള്‍ രണ്ട് ഘട്ടമായി നല്‍കാന്‍ തീരുമാനിച്ചു.

ആദ്യമൊക്കെ കൃത്യമായി അങ്ങനെ വന്നിരുന്ന ശമ്പളം വീണ്ടും തെറ്റാന്‍ തുടങ്ങി. നിലവില്‍ എപ്പോഴെങ്കിലുമാണ് ജീവനക്കാര്‍ക്ക് ശമ്പളമെത്തുന്നത്. ഡി.എ. കുടിശ്ശിക കിട്ടിയിട്ട് വര്‍ഷങ്ങളായി. കൃത്യമായി ശമ്പളം ലഭിക്കാത്തതുകാരണം വീട്ടുവായ്പ എടുത്തവരുടെ അടവുകള്‍ മുടങ്ങി. അത്യാവശ്യത്തിന് മറ്റൊരു വായ്പപോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു.

സൗകര്യങ്ങള്‍ പേരിനുമാത്രം

മണിക്കൂറുകളോളം നീണ്ട ഷെഡ്യൂളുകളില്‍ സൗകര്യപ്രദമല്ലാതെ വാഹനം ഓടിക്കുന്നതും കൂടുതല്‍സമയം നില്‍ക്കുന്നതും ജീവനക്കാരുടെ ആരോഗ്യത്തെബാധിക്കുന്നുണ്ട്. കഴിഞ്ഞയിടയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറുടെ സീറ്റ് ഒടിഞ്ഞതിനെത്തുടര്‍ന്ന് ട്രിപ്പ് റദ്ദാക്കേണ്ടിവന്നു.

ജോലിക്കിടയില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളോ, വൃത്തിയുള്ള ശൗചാലയസൗകര്യങ്ങളോ ലഭിക്കുന്നില്ല. രണ്ടുമാസം മുമ്പ് പത്തനംതിട്ട-കൊല്ലം റൂട്ടിലോടുന്ന ബസിലെ വനിതാ കണ്ടക്ടര്‍ക്ക് ശാരീരികബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഷുഗറും പ്രഷറും പോലെയുള്ള അസുഖങ്ങളുള്ളവരാണ് ഭൂരിഭാഗവും.

അന്നം തരുന്നിടം കളറാകണം

കരിപുരണ്ട ജീവിതമല്ല അന്നം തരുന്നിടം കളറായി കാണണമെന്നാണ് അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാരുടെ പക്ഷം. മാസങ്ങള്‍ക്കു മുമ്പ് ജീവനക്കാര്‍ ഡിപ്പോയിലെ മുകള്‍നിലയിലെ ഓഫീസ് കെട്ടിടം പെയിന്റുചെയ്തു. മാലിന്യംനിറഞ്ഞ പഴയ കാത്തിരിപ്പുകേന്ദ്രവും കഴുകി വൃത്തിയാക്കി. കേടായ വിളക്കുകളും ഇവര്‍ തന്നെയാണ് നന്നാക്കിയിട്ടത്.

പുറത്തുനിന്ന് കൂലിക്കുവിളിക്കുന്നവരാണ് ജോലികള്‍ ചെയ്യുന്നത്. ഇതിനുള്ള ചെലവെല്ലാം കണ്ടെത്തിയത് സ്വന്തം പണം ഉപയോഗിച്ചാണ്. ഡിപ്പോ വൃത്തിയായി കിടക്കുന്നതില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരേ മനസ്സാണ്. 1983 മേയ് ഏഴിനാണ് അടൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് ഒരു കെട്ടിടം വരുന്നത്. 2007-ല്‍ ഒരു കെട്ടിടം നിര്‍മിച്ചു എന്നതല്ലാതെ പറയത്തക്ക അടിസ്ഥാന സൗകര്യങ്ങളൊന്നും അടൂര്‍ ഡിപ്പോയിലില്ല.

തനിച്ചാക്കില്ല, കോഴഞ്ചേരിക്കാരന്‍

സാധാരണ ബസ്സര്‍വീസ് എന്നതിനപ്പുറം യാത്രക്കാരും ജീവനക്കാരും ഒരുകുടുംബം പോലെയാണ് കോഴഞ്ചേരി ‘സ്റ്റേ’ ബസിന്റെ സര്‍വീസ്. ഈ ബസില്‍നിന്നുണ്ടായ ഒട്ടേറെ അനുഭവങ്ങള്‍ യാത്രക്കാര്‍ക്കും പങ്കുവെയ്ക്കാനുണ്ട്. പത്തനംതിട്ട പ്രക്കാനം സ്വദേശി പെണ്‍കുട്ടിക്കും അത്തരമൊരു അനുഭവം പറയാനുണ്ട്. രാത്രി ട്രിപ്പിനിടയില്‍ മുക്കാല്‍മണിക്കൂറോളം കാത്തുനിന്ന സംഭവം:

ചെന്നൈ യാത്രകഴിഞ്ഞ് നാട്ടിലേക്ക് ഒറ്റയ്ക്കു മടങ്ങുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെത്തി തിരുവനന്തപുരത്തുനിന്ന് കോഴഞ്ചേരിക്കുപോകുന്ന ബസിനായി കാത്തുനിന്നു. തിരുവനന്തപുരത്തുനിന്ന് കോഴഞ്ചേരി സ്റ്റേ ബസില്‍ കയറിയാല്‍ വീടിന് അടുത്തിറങ്ങാം.

ഏറെനേരം കാത്തിട്ടും ബസ് എത്താത്തതിനെ തുടര്‍ന്ന് ഡിപ്പോയില്‍ അന്വേഷിച്ചെങ്കിലും കൃത്യമായി മറുപടിയില്ല. കോഴഞ്ചേരി ബസ് വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമായിരുന്ന ആളെ വിളിച്ച് കണ്ടക്ടറുടെ നമ്പര്‍വാങ്ങി. അപ്പോഴാണ് ബസ് അന്നേദിവസം കൊട്ടാരക്കരയില്‍നിന്നാണ് സര്‍വീസ് എന്നറിഞ്ഞത്.

പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് അറിഞ്ഞതോടെ ഏഴുമണിയാകുമ്പോള്‍ അടൂര്‍ സ്റ്റാന്‍ഡില്‍ എത്താനാകുമോയെന്ന് ചോദിച്ചു. അങ്ങനെയെങ്കില്‍ അവിടെ കാത്തുനില്‍ക്കാമെന്ന് അറിയിച്ചു.

ആറുമണിക്ക് തിരുവനന്തപുരത്തുനിന്ന് ബസ് കയറിയ പെണ്‍കുട്ടിക്ക് ഏഴിന് അടൂരെത്താമെന്ന് ഉറപ്പില്ലാത്തതിനാല്‍ ശ്രമിക്കാം, എന്നുപറഞ്ഞു വണ്ടികയറി. അടൂരിലെത്തിയപ്പോള്‍ സമയം 7.45. അവിടെയാണ് യാത്രക്കാരുടെ സ്വന്തം കോഴഞ്ചേരിക്കാരന്‍ ബസിന്റെ നന്മ.

രാത്രി ഒറ്റയ്ക്ക് യാത്രചെയ്തുവരുന്ന പെണ്‍കുട്ടിക്കായി 45 മിനിറ്റാണ് അടൂര്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തുകിടന്നത്. സ്ഥിരം യാത്രക്കാരായിരുന്നതിനാല്‍ അവര്‍ക്കും പരാതിയില്ല. കാരണം മുമ്പ് പലപ്പോഴും യാത്രക്കാര്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ബസാണിത്.


Share our post

Kerala

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

Published

on

Share our post

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.


Share our post
Continue Reading

Kerala

നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍

Published

on

Share our post

വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.

എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.


Share our post
Continue Reading

Kerala

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം

Published

on

Share our post

2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച്‌ നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച്‌ നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!